നീറുന്ന ഓര്‍മകളുടെ എട്ടാണ്ട്; മംഗളൂരു വിമാനദുരന്തത്തിന് എട്ടു വയസ്
May 22, 2018, 10:30 IST
മംഗളൂരു: (www.kasargodvartha.com 22.05.2018) രാജ്യത്തെ തന്നെ നടുക്കിയ മംഗളൂരു വിമാനദുരന്തത്തിന് ഇന്നേക്ക് എട്ടു വയസ്. 158 പേരുടെ ജീവനെടുത്ത അപകടത്തിന്റെ നീറുന്ന ഓര്‍മകളുമായി ഇന്നും നിരവധി അമ്മമാരും മക്കളും സഹോദരങ്ങളും കുഞ്ഞുങ്ങളും ഉറ്റമിത്രങ്ങളും കുടുംബാംഗങ്ങളും കണ്ണീര്‍വാര്‍ക്കുന്നു. ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും പിതാവിനെ നഷ്ടപ്പെട്ട മക്കളും ഇന്നും 2010 മെയ് 22 നെ കണ്ണീരോടെ ഓര്‍ക്കുന്നു.
ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് 166 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ വിമാനം മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അപകടത്തില്‍പെട്ട് കത്തിയെരിഞ്ഞത്. 158 പേരുടെ ജീവനാണ് ഈ അപകടത്തില്‍ പൊലിഞ്ഞത്. ഇതില്‍ അമ്പതോളം പേര്‍ കാസര്‍കോട് സ്വദേശികളായിരുന്നു. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തമായിരുന്നു അന്ന് മംഗളൂരുവില്‍ നടന്നത്. ജില്ലയിലെ ഓരോ പ്രദേശങ്ങളിലെ കണ്ണികള്‍ ദുരന്തത്തില്‍ ഇല്ലാതായപ്പോള്‍ കാസര്‍കോട്ടെ പല കുടുംബങ്ങളിലേയും പ്രിയപ്പെട്ടവരായിരുന്നു പറന്നകന്നത്.
പുലര്‍ച്ച ഒരുമണിയോടെ ലാന്‍ഡിങ്ങിനൊരുങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പ്രവാസികളുടെ മനസ്സില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗളൂരു വിമാനദുരന്തത്തിന് എട്ടാണ്ട് തികഞ്ഞിട്ടും ഇന്നും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, kasaragod, Kerala, news, Top-Headlines, Air-India, Mangalore air crash, 8 years of Mangalore air crash < !- START disable copy paste -->
ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് 166 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ വിമാനം മംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അപകടത്തില്‍പെട്ട് കത്തിയെരിഞ്ഞത്. 158 പേരുടെ ജീവനാണ് ഈ അപകടത്തില്‍ പൊലിഞ്ഞത്. ഇതില്‍ അമ്പതോളം പേര്‍ കാസര്‍കോട് സ്വദേശികളായിരുന്നു. കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം ഒരു മഹാദുരന്തമായിരുന്നു അന്ന് മംഗളൂരുവില്‍ നടന്നത്. ജില്ലയിലെ ഓരോ പ്രദേശങ്ങളിലെ കണ്ണികള്‍ ദുരന്തത്തില്‍ ഇല്ലാതായപ്പോള്‍ കാസര്‍കോട്ടെ പല കുടുംബങ്ങളിലേയും പ്രിയപ്പെട്ടവരായിരുന്നു പറന്നകന്നത്.
പുലര്‍ച്ച ഒരുമണിയോടെ ലാന്‍ഡിങ്ങിനൊരുങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പ്രവാസികളുടെ മനസ്സില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗളൂരു വിമാനദുരന്തത്തിന് എട്ടാണ്ട് തികഞ്ഞിട്ടും ഇന്നും മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ പലര്‍ക്കും ലഭിച്ചിട്ടില്ല. മരിച്ചവരില്‍ 58 പേരും മലയാളികളായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, kasaragod, Kerala, news, Top-Headlines, Air-India, Mangalore air crash, 8 years of Mangalore air crash < !- START disable copy paste -->