city-gold-ad-for-blogger
Aster MIMS 10/10/2023

പ്രതിഷേധത്തിനിടയിലും യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീണ്ടും പഞ്ചായത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചു; പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി

ബദിയടുക്ക: (www.kasargodvartha.com 17.12.2016) ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ നിരവധി പദ്ധതികളില്‍ അഴിമതി ആരോപണവും പ്രതിഷേധവും നിലനില്‍ക്കെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീണ്ടും പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ച സംഭവം വിവാദമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ഈ നടപടിയെ ബിജെപിയുടെ എട്ട് അംഗങ്ങളും എതിര്‍ത്തു. സിപിഎം അംഗം അടക്കം 11 മെമ്പര്‍മാരുടെ പിന്തുണയോടെയാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ലീഗ് പ്രവര്‍ത്തകനെ വീണ്ടും നിയമിച്ചത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അഴിമതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ള മൂന്നു ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ കുറിച്ച് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് സിഐ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ശനിയാഴ്ച പഞ്ചായത്ത് ഓഫീസിലെത്തി അന്വേഷണം നടത്തിയത്. ഇതു കൂടാതെ പഞ്ചായത്തില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലും അന്വേഷണം നടത്തിയതായി സിഐ പറഞ്ഞു.

പ്രതിഷേധത്തിനിടയിലും യൂത്ത് ലീഗ് പ്രവര്‍ത്തകനെ വീണ്ടും പഞ്ചായത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചു; പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി


ലീഗ് പ്രവര്‍ത്തകന്‍ നേരത്തെ മാന്യയില്‍ അക്ഷയ കേന്ദ്ര നടത്തിവരികയും അതോടൊപ്പം പഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയും ചെയ്തിരുന്നുവെന്നുമാണ് പരാതി. എന്നാല്‍ ആറു മാസം മുമ്പ് ഇയാള്‍ അക്ഷയ സെന്റര്‍ നടത്തിപ്പില്‍ നിന്നും ഒഴിഞ്ഞതായി വിജിലന്‍സ് പറയുന്നു. അതുകൊണ്ടു തന്നെ പുതിയ നിയമനം നിയമപരമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ലെന്നും വിജിലന്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടു വര്‍ഷത്തേക്കാണ് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും കള്ള ഒപ്പിട്ട് 40 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. കുഞ്ഞുമോള്‍ നേതൃത്വം നല്‍കുന്ന സംഘം കഴിഞ്ഞ ദിവസം ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇതേ സമയത്ത് തന്നെയായിരുന്നു ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ വീണ്ടും നിയമിച്ചത്. ബദിയടുക്കയിലെ പൊതുപ്രവര്‍ത്തകനായ ബി എം ഹനീഫ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, മറ്റൊരു പൊതുപ്രവര്‍ത്തകന്‍ മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

തൊഴിലുറപ്പ് ജോലി നടന്നുവെന്നു പറയുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തിലും, ചെടേക്കാല്‍ റോഡ് ഓവുചാല്‍ അറ്റകുറ്റപ്പണി നടത്താതെ വ്യാജരേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തിലുമടക്കം പരാതിയുയരുന്നതിനിടയിലാണ് തുടര്‍ച്ചയായി ഒരാളെ തന്നെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചിരിക്കുന്നത്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനു പിന്നില്‍ ചില ലീഗ് നേതാക്കളാണെന്നും പഞ്ചായ്തത് പ്രസിഡണ്ട് അടക്കമുള്ളവര്‍ ഇതിന് തടയിടുന്നില്ലെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

Keywords:  Kerala, kasaragod, Protest, Badiyadukka, DTP, Panchayath, Youth League, Appointment, Job, Vacancy, Controversy.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL