Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label P.Karunakaran-MP. Show all posts
Showing posts with label P.Karunakaran-MP. Show all posts

അമെയ്‌കോളനി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

Written By Kvarthakgd on 28 Apr 2013 | 12:39 pm

കാസര്‍കോട്: അമെയ്‌കോളനിയില്‍ പി.കരുണാകരന്‍ എം.പിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുടുവെള്ള പദ്ധതി ആഹ്ലാദാന്തരീക്ഷത്തില്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു.

മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ്.ജെ.പ്രസാദ്, കൗണ്‍സിലര്‍മാരായ സരിത മോഹന്‍ദാസ്, എം.സുമതി പ്രസംഗിച്ചു. പദ്ധതി കണ്‍വീനര്‍ എ.ആനന്ദ സ്വാഗതവും, ചെയര്‍മാന്‍ എ.കുമാരന്‍ നന്ദിയും പറഞ്ഞു. കോളനിവാസികള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Amey colony, Drinking water project, Inauguration, P.Karunakaran MP, Fund, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്ന പദ്ധതി നടപ്പാക്കിയതിന് എം.പിയെ കോളനിവാസികള്‍ അഭിനന്ദിച്ചു.

Amey colony, Drinking water project, Inauguration, P.Karunakaran MP, Fund, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Amey colony, Drinking water project, Inauguration, P.Karunakaran MP, Fund, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:39 pm | 0 comments

മുഹിമ്മാത്ത് പച്ചക്കറികൃഷിക്ക് അവാര്‍ഡ്

Written By Kvarthakgd on 21 Apr 2013 | 4:35 pm

പുത്തിഗെ: മുഹിമ്മാത്ത് വിഷന്‍-20 ന്റെ ഭാഗമായ ഗ്രീന്‍ മുഹിമ്മാത്ത് കാര്‍ഷിക പദ്ധതി പ്രകാരം ഒരുക്കിയ പച്ചക്കറികൃഷിക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ അവാര്‍ഡ്. സ്വകാര്യ സ്ഥാപന വിഭാഗത്തില്‍ ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനം മുഹിമ്മാത്തിനാണ് ലഭിച്ചത്.

പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാലിക്കടവില്‍ നടന്ന സെമിനാറില്‍ വകുപ്പ് മന്ത്രിക്ക് വേണ്ടി പി.കരുണാകരന്‍ എം.പി അവാര്‍ഡ് സമ്മാനിച്ചു. മുഹിമ്മാത്ത് സ്ഥാപനത്തിനു വേണ്ടി സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി.

ഗ്രീന്‍ മുഹിമ്മാത്ത് പദ്ധതി കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനനാണ് ഉദ്ഘാടനം ചെയ്തത്. പച്ചക്കറിക്കു പുറമെ മറ്റു കാര്‍ഷിക വിഭവങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. രണ്ട് ഏക്കറിലേറെ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ മുഹിമ്മാത്തിന്് പദ്ധതിയുണ്ട്.

വിദ്യാര്‍ഥികളും ജീവനക്കാരുമായി സ്ഥാപനത്തിലെ 1250 ലെറെ പേര്‍ കുളിക്കാനും ശുചീകരണത്തിനുമായി ഉപയോഗിച്ച ശേഷം പാഴായിപ്പോകുന്ന ജലം പൂര്‍ണമായും ശുചീകരിച്ച് കൃഷിക്ക് ഉപയോഗിക്കുകയും മുഴുവന്‍ അന്തേവാസികള്‍ക്കുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കുകയുമാണ് ലക്ഷ്യം. സ്ഥാപന അന്തേവാസികള്‍ ഒഴിവു വേളകള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പദ്ധതി ജൈവ കൃഷി രീതികള്‍ അവലംഭിച്ചാണ് നടപ്പിലാക്കുന്നത്.
Muhimmath, Vegetable, Farming, Green muhimmath, Muhimmath vision-20, Award, Kerala agriculture department, P.Karunakaran MP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കൃഷി വകുപ്പ് ജില്ലാ തലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ രണ്ടാം സ്ഥാനം നേടിയ മുഹിമ്മാത്ത് സ്ഥാപനത്തിനു വേണ്ടി സെക്രട്ടറി എം.അന്തുഞ്ഞി മൊഗര്‍ അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി എന്നിവര്‍ പി.കരുണാകരന്‍ എം.പിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
ഈ വര്‍ഷം വിപുലമായ മഴ വെള്ള സംഭരണി സ്ഥാപിക്കുകയും ക്യാമ്പസിലും പരിസരങ്ങളിലും തണല്‍ മരങ്ങളും ഫലവൃക്ഷങ്ങള്‍ നട്ട്് പിടിപ്പിക്കുകയും ചെയ്യും. പൂന്തോട്ട നിര്‍മാണം, പരിപാലനം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശിലനം നല്‍കും. വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ പദ്ധതി സഹായകമായിട്ടു്. സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളാണ് മുഹിമ്മാത്ത് വിഷന്‍ - 20 ന്റെ ചെയര്‍മാന്‍.

Keywords: Muhimmath, Vegetable, Farming, Green muhimmath, Muhimmath vision-20, Award, Kerala agriculture department, P.Karunakaran MP, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

4:35 pm | 0 comments

പാസ്‌പോര്‍ട്ട് കേന്ദ്രം: എം.പി. തടസം നില്‍ക്കുന്നു - എ. അബ്ദുര്‍ റഹ്മാന്‍

Written By Kvarthakgd on 10 Apr 2013 | 10:58 am

കാസര്‍കോട്: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കുന്നതില്‍ എം.പി. പി. കരുണാകരന്‍ തടസം നില്‍ക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ആരോപിച്ചു. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് പയ്യന്നൂരിലെ സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട ദുരിതാവസ്ഥയാണുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജില്ലയില്‍ ഒരൊറ്റ കേന്ദ്രം പോലും അനുവദിച്ചിട്ടില്ല.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം കാട്ടിയ എം.പി. കാസര്‍കോട് ജില്ലയെ പാടെ അവഗണിക്കുകയും ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജില്ലയിലെ റെയില്‍വെ വികസനത്തിന്റെയും മേല്‍പാലങ്ങളുടെ നിര്‍മാണ കാര്യത്തിലും രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കുന്നതിലും എം.പി. തികഞ്ഞ അനാസ്ഥയാണ് ജനങ്ങളാട് കാട്ടുന്നത്.

Passport, Office, P.Karunakaran MP, Neglect, A.Abdur Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
A.Abdur Rahman
കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍മാത്രം വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം.പി. എല്ലാ കാര്യങ്ങളിലും കാസര്‍കോട് ജില്ലയെ പാടെ തഴയുന്നു. ഇത് ജില്ലയിലെ ജനങ്ങളോടുള്ള
വെല്ലുവിളിയും നിതി നിഷേധവുമാണ്.

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിനും രാജധാനി എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും വിവിധ റെയില്‍വെ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും റെയില്‍വെ സ്‌റ്റേഷനുകളുടെ നവീകരണത്തിനും എം.പി. മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മുഞ്ഞി ചമയുന്നത് എം.പി. അവസാനിപ്പിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Passport, Office, P.Karunakaran MP, Neglect, A.Abdur Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:58 am | 0 comments

നീലേശ്വരം, കണ്ണപുരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കും: പിയൂഷ് അഗര്‍വാള്‍

Written By Kvarthakgd on 8 Apr 2013 | 6:42 pm

കാസര്‍കോട്: നീലേശ്വരം, കണ്ണപുരം ഫുട്ഓവര്‍ ബ്രിഡ്ജ് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പിയൂഷ് അഗര്‍വാള്‍ അറിയിച്ചു. നേരത്തെ അംഗീകാരം ലഭിച്ച പദ്ധതികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പി. കരുണാകരന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

റെയില്‍വേസ്‌റ്റേഷനുകളിലെ ഫുട് ഓവര്‍ ബ്രിഡ്ജ് പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. 1.22 കോടിയാണ് എസ്റ്റിമേറ്റ്. മെയ് എട്ടിന് ടെന്‍ഡര്‍ അംഗീകരിക്കും. ആറ് മാസത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും. നീലേശ്വരം മേല്‍പാലം നിര്‍മാണത്തിന് മുമ്പായുള്ള 78 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്ലാറ്റ് ഫോം വികസന പ്രവൃത്തിക്ക് നേരത്തെ തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാവുകയും ആന്ധ്രയിലുള്ള കമ്പനിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

Nileshwaram, Kannapuram, Foot over bridge, Work, Complete, P.Karunakaran MP, Piyush Agrawal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsപ്രവൃത്തി മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം തന്നെ ഫുട്ഓവര്‍ ബ്രിഡ്ജും
യാഥാര്‍ഥ്യമാകും. കണ്ണപുരം-പഴയങ്ങാടി സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകള്‍ ഉയര്‍ത്താനുള്ള പ്രവൃത്തിക്കും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. 1.6 കോടി രൂപയാണ് എസ്റ്റിമേറ്റ്. കണ്ണപുരം ഒന്നും രണ്ടും പ്ലാറ്റ് ഫോമും പഴയങ്ങാടിയില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമും 84 മീറ്റര്‍ ഉയര്‍ത്തും. മണ്ഡലത്തിലെ വിവിധ സ്‌റ്റേഷനുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും.

Keywords: Nileshwaram, Kannapuram, Foot over bridge, Work, Complete, P.Karunakaran MP, Piyush Agrawal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:42 pm | 0 comments

ആറ് പദ്ധതികള്‍ക്ക് 36.25 ലക്ഷം രൂപ എം.പി. ഫണ്ട് അനുവദിച്ചു

Written By Kvarthakgd on 3 Apr 2013 | 7:15 pm

കാസര്‍കോട്: ജില്ലയില്‍ ആറു വികസന പദ്ധതികള്‍ക്ക് പി. കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36.25 ലക്ഷം രൂപ അനുവദിച്ചു.

ബളാല്‍ ഗ്രാമപഞ്ചായത്തില്‍ വലിപുഞ്ച-കാപ്പിത്തട്ട് റോഡ് കള്‍വര്‍ട്ട് നിര്‍മാണത്തിനു 11.250 ലക്ഷവും വെങ്കല്ല് വലിയപാമതട്ട് റോഡ് ടാറിംഗിനു ലക്ഷവും വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍ ഗ്രാമീണ വായനശാല കെട്ടിടത്തിനു അഞ്ച് ലക്ഷവും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പരപ്പ-മുണ്ടത്തടം റോഡ് ടാറിംഗിനു അഞ്ച് ലക്ഷവും ചെങ്കള പഞ്ചായത്തിലെ ബേര്‍ക്ക-മെധുവില്‍ നടപ്പാത കോണ്‍ക്രീറ്റ്
ചെയ്യുന്നതിന് നാലു ലക്ഷവും മുളിയാര്‍ പഞ്ചായത്തില്‍ ഇരിയണ്ണി-കുട്ട്യാനം ബേപ്പ്-നിട്ടൂര്‍മൂല റോഡ് ടാറിംഗിനു ആറ് ലക്ഷം രൂപയുമാണ് അനുവദിച്ചത്.

MP,P.Karunakaran, Fund, Allow, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഅതാത് ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കും ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കും.

Keywords: MP,P.Karunakaran, Fund, Allow, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:15 pm | 0 comments

പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റിയതായി എം.പി

Written By kvarthaksd on 23 Mar 2013 | 9:32 pm

Endosulfan, MP, P.Karunakaran-MP, Thiruvananthapuram, Hosdurg, Panchayath, UDF, MLA, Meeting, Kasaragod, Kerala.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കാര്യത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ കുഴിച്ചു മൂടി തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപീകരിച്ച പുതിയ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ രാഷ്ട്രീയക്കാരെ മാത്രം തിരുകിക്കയറ്റി ഉണ്ടാക്കിയതാണെന്ന് പി. കരുണാകരന്‍ എം.പി, ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയെടുത്ത ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിനെ ഇല്ലാതാക്കി തട്ടിക്കൂട്ടിയുണ്ടാക്കിയ സെല്ലിന്റെ യോഗമാണ് 25 ന് തിരുവനന്തപുരത്ത് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറും 11 പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, എം.എല്‍.എ, എം.പി എന്നിവരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ എല്ലാ കാര്യങ്ങളും നേരിട്ട് അറിയാവുന്ന സാമൂഹിക-സാംസ്‌ക്കാരിക-പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പെട്ട സെല്ലാണ് കാസര്‍കോട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നത്. 11 പഞ്ചായത്തു പ്രസിഡന്റുമാരില്‍ എട്ടു പേരും യു.ഡി.എഫിന്റെ പ്രസിഡന്റുമാരാണ്. 2005 ലാണ് സെല്‍ രൂപീകരിച്ചത്. ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിനു പകരമാണ് മന്ത്രി ചെയര്‍മാനായി പുതിയ സെല്‍  ഉണ്ടാക്കിയിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ മാത്രം ഉള്‍പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍ കൃഷി മന്ത്രിയാണ്. ഒരാഴ്ച മുമ്പ് എന്‍.എ. നെല്ലിക്കുന്ന്  നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നല്‍കിയത് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലാണ് ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നതെന്നാണ്. ഒരു വര്‍ഷം മുമ്പു തന്നെ തിരുവനന്തപുരത്ത് രൂപീകരിച്ച സെല്ലിന്റെ യോഗം ഒരിക്കല്‍ പോലും ചേര്‍ന്നിട്ടില്ലെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.

ഇതിനിടയിലാണ് രാഷ്ട്രീയക്കാരെ മാത്രം ഉള്‍പെടുത്തി സെല്ലിന്റെ യോഗം വിളിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതം നേരിട്ടറിയാവുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരെ ഉള്‍പെടുത്താത്തത് ശരിയല്ല. ചില മുനിസിപ്പാലിറ്റികളെയും ബ്ലോക്ക് പഞ്ചായത്തുകളെയും ബോധപൂര്‍വം ഒഴിവാക്കിയത് തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തിയതിന തെളിവാണ്.

ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സെല്ലിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് നബാര്‍ഡില്‍ നിന്നും പുനരിധിവാസ പദ്ധതികള്‍ക്ക് 200 കോടി രൂപ ലഭ്യമാക്കാന്‍ കഴിഞ്ഞതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വില കുറച്ചു കാണുന്നില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാഴ്ചപ്പാടോടെ രൂപീകരിച്ച സെല്ലിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ 49 പേരാണ് തിരുവനന്തപുരത്ത് പോകേണ്ടത്. ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കേണ്ട സെല്‍ തിരുവനന്തപുരത്ത് യോഗം ചേരുന്നതിന്റെ സാങ്കേതികത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ 25ന് ചേരുന്ന യോഗത്തില്‍ ഈ വിഷയങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്ന് എം.പിയും എം.എല്‍.എയും പറഞ്ഞു.

Keywords: Endosulfan, MP, P.Karunakaran-MP, Thiruvananthapuram, Hosdurg, Panchayath, UDF, MLA, Meeting, Kasaragod, Kerala, Patient's, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:32 pm | 0 comments

കാസര്‍കോട് ജില്ലയെ ഇ-ജില്ലയായി പ്രഖ്യാപിച്ചു

Kasaragod, P. Karunakaran M.P., N.A. Nellikunnu, T.E. Abdulla, Kerala, P.P. Shyamala Devi,

കാസര്‍കോട്: കാസര്‍കോടിനെ ഇ-ജില്ലയായി പ്രഖ്യാപിച്ചു. ജില്ലാതല ഉദ്ഘാടനം പി. കരുണാകരന്‍ എം.പി. വിദ്യാനഗര്‍ ചിന്‍മയാമിഷന്‍ അന്നപൂര്‍ണ ഹാളില്‍ നിര്‍വഹിച്ചു. സാധാരണ ജനങ്ങള്‍ക്ക് വേഗത്തിലും സുതാര്യമായും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് അദ്ദേഹം വിതരണം ചെയ്തു. ലാപ് ടോപ്പ് വിതരണവും ഇ-സിഗ്നേച്ചര്‍ ഉദ്ഘാടനവും പി.ബി. അബ്ദുര്‍ റസാക്ക് എം.എല്‍.എ.  നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാദേവി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.പി. പ്രദീഷ്, അക്ഷ കോ-ഓര്‍ഡിനേറ്റര്‍ കരീം കോയിക്കല്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും, എ.ഡി.എം.എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, P. Karunakaran M.P., N.A. Nellikunnu, T.E. Abdulla, Kerala, P.P. Shyamala Devi, Collector P.S. Muhammed Sageer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:38 pm | 0 comments

കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്‌പെന്‍സറി തുടങ്ങണം: പി. കരുണാകരന്‍ എം.പി

Written By Kvarthakgd on 22 Mar 2013 | 5:26 pm

Kanhangad, ESI, Dispensary, Start, P.Karunakaran MP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്‌പെന്‍സറി ആരംഭിക്കണമെന്ന് പി. കരുണാകരന്‍ എം.പി. കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കാസര്‍കോട്ടാണ് ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയുള്ളത്. 7000 തൊഴിലാളികളും ഇവരുടെ കുടുംബാംഗങ്ങളുള്‍പ്പെടെ 25,000 പേരാണ് ഡിസ്‌പെന്‍സറിയെ ആശ്രയിക്കുന്നത്.

ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെയെത്തുന്നത്. യാത്രാക്ലേശവും സാമ്പത്തിക ചെലവും ഇവര്‍ നേരിടുന്നു. ഈ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് ഇ.എസ്.ഐ. ഡിസ്‌പെന്‍സറി തുടങ്ങേണ്ടത് അത്യാവശ്യമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സേവനം പൂര്‍ണമായും ലഭ്യമാക്കുന്ന ഓഫീസ് ജില്ലയില്‍ തുടങ്ങണമെന്നും എം.പി ആവശ്യപ്പെട്ടു.

ജില്ലയില്‍ ഒരുലക്ഷം പേരാണ് ഇ.പി.എഫ് അംഗങ്ങളായുള്ളത്. കണ്ണൂരിലെ കമീഷണറേറ്റ് ഓഫീസിനെയാണ് ഇ.പി.എഫ് ആവശ്യങ്ങള്‍ക്കായി ജില്ലയിലുള്ളവര്‍ ആശ്രയിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കണ്ണൂര്‍ വരെയെത്തി ആവശ്യങ്ങള്‍ നടത്തേണ്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Keywords: Kanhangad, ESI, Dispensary, Start, P.Karunakaran MP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:26 pm | 0 comments

കാഞ്ഞങ്ങാട്-കണിയൂര്‍ പാത: ദിശ മാറ്റാന്‍ ഇടപെട്ടത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍: എംപി

Written By Kvartha Alpha on 9 Mar 2013 | 6:18 pm

Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍പാതയുടെ ദിശ മാറ്റാന്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനാണ് നിവേദനം നല്‍കിയതെന്ന് പി കരുണാകരന്‍ എംപി വെളിപ്പെടുത്തി. കാഞ്ഞങ്ങാട്-കണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പാതയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം. വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്ന സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് വ്യതിചലിപ്പിക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തുകയാണ്. നിര്‍ദിഷ്ട റെയില്‍പാത കാഞ്ഞങ്ങാട്-കണിയൂര്‍ പാത മാത്രമാണെന്നും ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതാണ്. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പുതിയ റെയില്‍വെ ബജറ്റില്‍ കോട്ടിക്കുളം-കണിയൂര്‍ സര്‍വേ വേണമെന്ന് താന്‍ നിര്‍ദേശിക്കുകയോ ഇതാവശ്യപ്പെട്ട് ആര്‍ക്കെങ്കിലും കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കത്തിന്റെ പേരില്‍ ബോധപൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ബജറ്റ് റിപോര്‍ട്ടില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ എന്നതിന് പകരം കോട്ടിക്കുളം-കണിയൂര്‍ എന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥിരീകരണത്തിനായി റെയില്‍വെ മന്ത്രിയെയും വകുപ്പ് മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ചുമതലയുള്ള ഉദ്യോസ്ഥനെയും താനും പി രാജീവന്‍ എംപിയും ചേര്‍ന്ന് നേരില്‍ കാണുകയും വ്യക്തത ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം എംപിയോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഓഫീസില്‍ നിന്നും സംഭവിച്ച തെറ്റാണെന്നും സമ്മതിച്ച റെയില്‍വെ ഉദേ്യാഗസ്ഥര്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന റെയില്‍വെ മന്ത്രാലയത്തിന് നല്‍കിയ നിവേദനമാണ് ഇത്തരത്തിലൊരു തെറ്റ് വരാന്‍ ഇടയാക്കിയതെന്നും ഉദേ്യാഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. പ്രസ്തുത തെറ്റ് തിരുത്താന്‍ അപ്പോള്‍ തന്നെ താന്‍ ആവശ്യപ്പെടുകയും അത് ബജറ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എംപി വിശദീകരിച്ചു.

തുടര്‍ചയായ ഇടപെടലുകളെ തുടര്‍ന്നാണ് 2012-13 റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ പാത ഇടം നേടുന്നതും അത് പ്ലാനിംഗ് കമ്മീഷന്റെ അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതും. ഈ പാതക്ക് ബജറ്റ് വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക മേപ്പും പ്രൊജക്ടും കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍ ബന്‍സിലാല്‍, കേരളത്തിന്റെ റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പാണത്തൂരില്‍ നിന്ന് കണിയൂര്‍ വരെ ബാക്കിഭാഗം സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രൊജക്ട് റിപോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ബാംഗ്ലൂര്‍ റെയില്‍വെ അധികൃതര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഈ പാത യാഥാര്‍ഥ്യമാകാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരുമ്പോള്‍ അത്തരം ശ്രമങ്ങളെ തളര്‍ത്താനേ ഇപ്പോള്‍ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

ഈ പാത സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘം മണ്ഡലത്തിലെ എംപിയും പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ തന്നെ കാണാന്‍ ശ്രമിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തന്നെയും കൂട്ടി ബന്ധപ്പെട്ട മന്ത്രിയെയും മറ്റും കണ്ടിരുന്നെങ്കില്‍ എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണ അപ്പോള്‍ തന്നെ മാറ്റാന്‍ കഴിയുമായിരുന്നു. ഇത്തരം വികസന മുന്നേറ്റങ്ങള്‍ രാഷ്ട്രീയത്തിനതീതമായിരിക്കണം. രാഷ്ട്രീയം കടന്നുവന്നാല്‍ അത് ഈ പദ്ധതിക്ക് തിരിച്ചടിയായി മാറുമെന്നും എംപി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:18 pm | 0 comments

വാഗ്ദാനം പാലിച്ചില്ലെങ്കില്‍ പ്രക്ഷോഭം: പി. കരുണാകരന്‍

Written By Kvarthakgd on 4 Mar 2013 | 7:37 pm

Endosulfan, Peeditha Janakeeya Munnani, Strike, P.Karunakaram MP, Visit, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന ഡോ. ഡി സുരേന്ദ്രനാഥിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എം.പി.

മൂന്ന് മന്ത്രിമാര്‍ വിഷയവുമായി ബന്ധപ്പെട്ട് ജില്ല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുള്ള ക്യാബിനറ്റില്‍ തീരുമാനമുണ്ടാകുമെന്നും അറിയിച്ചു. എന്നാല്‍ നിരവധി ക്യാബിനറ്റ് യോഗം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. സമര സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയും കലക്ടറും പറഞ്ഞത് അനുഭാവമുണ്ടെന്നാണ്. ഇക്കാര്യത്തില്‍ നടപടിയാണ് ആവശ്യം. ഇത്തരം പ്രഹസനങ്ങള്‍ ക്രൂരതയാണ്. മുഖ്യമന്ത്രി വാക്ക് പാലിക്കാന്‍ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു. എം.പി കലക്ടറോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെത്തി സുരേന്ദ്രനാഥിനെ പരിശോധിച്ചു.

Keywords: Endosulfan, Peeditha Janakeeya Munnani, Strike, P.Karunakaram MP, Visit, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:37 pm | 0 comments

'എന്‍ഡോസള്‍ഫാന്‍ മേഖലയിലെ റോഡുകള്‍ പിഎംജിഎസ്‌വൈ പദ്ധതിയില്‍ നിന്നും ഒഴിവാക്കരുത്'

Written By irf Kvartha on 14 Feb 2013 | 7:08 pm

 Kasaragod, Endosulfan, Road, M.P P.Karunakaran, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നേരത്തെ അനുവദിച്ച 25 കിലോമീറ്റര്‍ നീളമുള്ള 12 റോഡുകള്‍ പിഎംജിഎസ്‌വൈ പദ്ധതിയുടെ അന്തിമപട്ടികയില്‍ നിന്നൊഴിവാക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. കേന്ദ്രമന്ത്രി ജയറാം രമേശുമായി നേരിട്ട് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പിഎംജിഎസ്‌വൈ എട്ടാംഘട്ടത്തില്‍ വരുന്ന എന്‍ഡോസള്‍ഫാന്‍ മേഖലയിലെ മുഴുവന്‍ റോഡുകളും ഏറ്റെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയത്.

ജില്ലയില്‍ പദ്ധതി നടത്തിപ്പിന് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ ഈ സംവിധാനത്തിലൂടെയാണ് പദ്ധതികളുടെ ഡിപിആര്‍ തയ്യാറാക്കിയിരുന്നത്. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഈ ജോലി സ്വകാര്യ കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിച്ചു. നാടുമായി ബന്ധമില്ലാത്ത ഭോപ്പാലില്‍നിന്നുള്ള സ്വകാര്യ കമ്പനി ജോലി ഏറ്റെടുത്തതിന്റെ ഭാഗമായി ജില്ലക്ക് പ്രത്യേകമായി ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് നഷ്ടപ്പെടാന്‍ പോകുന്നത്.

പിഎംജിഎസ്‌വൈ നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നില്ലെന്ന കേവല ന്യായത്തിലാണ് സ്വകാര്യ കണ്‍സള്‍ട്ടന്‍സി പ്രതികൂലമായി റിപ്പോര്‍ട്ട് ചെയ്ത് ഇവ ഒഴിവാക്കുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ റോഡുകള്‍ നിര്‍ബന്ധമായി എടുക്കണമെന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദേശമാണ് കമ്പനി തിരസ്‌കരിച്ചത്. നിര്‍ദേശിക്കപ്പെട്ട റോഡുകളുടെ അലൈന്‍മെന്റിലോ ദൂരത്തിലോ മാറ്റം വരുത്തി അതേ മേഖലയില്‍ തന്നെ പകരം സാധ്യതകള്‍ പരിഗണിച്ചോ റോഡുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. മുമ്പും ഇത്തരത്തില്‍ ചെയ്തിട്ടുള്ളതാണ്.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഗതാഗത സൗകര്യത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കപ്പെട്ടന്നറിഞ്ഞപ്പോള്‍ ഗ്രാമ- ബ്ലോക്ക് ഭരണസമിതികള്‍ പ്രോജക്ട് സര്‍വേക്കാവശ്യമായ വാഹനമുള്‍പ്പെടെയുള്ള സൗകര്യമുറപ്പാക്കിയിരുന്നു.

ഒഴിവാക്കപ്പെട്ട റോഡുകളുടെ കാര്യത്തില്‍ പുനഃപരിശോധന നടത്തി മുഴുവന്‍ റോഡുകളും പട്ടികയിലുള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും ഗ്രാമവികസന മന്ത്രിയോടും എംപി ആവശ്യപ്പെട്ടു.

Keywords: Kasaragod, Endosulfan, Road, M.P P.Karunakaran, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:08 pm | 0 comments

അമാസ്‌ക് സന്തോഷ് നഗര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് 16,17 തീയ്യതികളില്‍

Written By kvartha delta on 12 Feb 2013 | 6:23 pm

AMASC, Cherkala, Football, P.Karunakaran-MP, Kerala, Kasaragod, Amasc Premier League 2013 Season 3,
ചെങ്കള: കലാ-കായിക-സാംസ്‌ക്കാരിക രംഗത്ത് 26 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന അമാസ്‌ക് സന്തോഷ് നഗറിന്റെ ആഭിമുഖ്യത്തില്‍ അമാസ്‌ക് മിഡിലിന്റെ മൂന്നാമത് സഹാറാ ഫ്ലഡ്‌ലൈറ്റ് അമാസ്‌ക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 16,17 തീയ്യതികളില്‍ നടക്കും. ഏഴ് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

പി. കരുണാകരന്‍ എം.പി. മത്സരം ഉദ്ഘാടനം ചെയ്യും. മഹ്മൂദ് കുഞ്ഞിക്കാനം അധ്യക്ഷത വഹിക്കും. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, പി.ബി. അഹ്മദ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും. വിജയികള്‍ക്കുള്ള സമ്മാനദാനം ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, വൈസ് പ്രസിഡന്റ് ഖദീജ മഹ്മൂദ് എന്നിവര്‍ നല്‍കും.

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ബി. ഡിവിഷന്‍ ചാമ്പ്യന്മാരായ അമാസ്‌കിനും മാനേജര്‍ക്കുമുള്ള നെക്കര ബിസിനസ് ഗ്രൂപ്പിന്റെ ഉപഹാരം അമാസ്‌ക് ഹൈപ്പവര്‍കമ്മിറ്റി നല്‍കും. വിദ്യാഭ്യാസ രംഗത്തെ സേവനം പരിഗണിച്ച് എന്‍.എ. അബൂബക്കറിനെ പി. കരുണാകരന്‍ എം.പി. ആദരിക്കും. ജില്ലാ ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കളായ അമാസ്‌ക് ടീം അംഗങ്ങള്‍ക്ക് അമാസ്‌ക് മിഡിലിന്റെ ഉപഹാരം എന്‍.എ. നെല്ലിക്കുന്ന് നല്‍കും.

ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളാകുന്ന ടീമിന് 30,999 രൂപ, 20,999 രൂപ, ട്രോഫി എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും.

Keywords: AMASC, Cherkala, Football, P.Karunakaran-MP, Kerala, Kasaragod, Amasc Premier League 2013 Season 3, Adhamen's Arts and Sports club, Sahara Flood Light Ground, AMASC Middle, Award, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, AMASC Santhosh Nagar flood light football tournament
6:23 pm | 0 comments

എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പിലായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ തണല്‍ ഭവന പദ്ധതി

Written By kvartha delta on 30 Jan 2013 | 6:29 pm

District-Panchayath, Press meet, P.Karunakaran-MP, K.Kunhiraman MLA, Kerala, kasaragod,

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം കിടപ്പിലായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തണല്‍ ഭവന നിര്‍മ്മാണ പദ്ധതി സമര്‍പണത്തിന്റെ ജില്ലാതല ഉദ്ഘാടനവും, പൂര്‍ത്തീകരിച്ച മൂന്ന് വീടുകളുടെ താക്കോല്‍ദാനവും ഫെബ്രുവരി രണ്ടിന് മുളിയാര്‍  പഞ്ചായത്തിലെ പൊവ്വലില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11 ഗ്രാമ പഞ്ചായത്തുകളില്‍ നിന്ന് നാല് വീതം കിടപ്പിലായ കുട്ടികളിലല്‍ നിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് 44 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്. തുടക്കത്തില്‍ വീട് ഒന്നിന് 1.25 ലക്ഷം രൂപയാണ് വകയിരുത്തിയത്. സര്‍ക്കാറിന്റെ കൂടി അനുവാദം ലഭിച്ചശേഷം 2.5 ലക്ഷം രൂപയായി ധനസഹായം ഉയര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം വകയിരുത്തിയിട്ടുള്ള 60 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയില്‍ എന്‍ഡോസള്‍ഫാന്‍ വിവിധ മേഖലകളിലെ 11 പഞ്ചായത്തുകളില്‍ നിന്നും രണ്ട്് വീതം ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് 22 പേര്‍ക്ക് 2.5 ലക്ഷം രൂപ വീതം ധനസഹായം വിതരണംചെയ്യുന്നതിന് 2012-13 വാര്‍ഷിക പദ്ധതിയില്‍ 55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടിക ലഭിക്കുന്നതിനനുസരിച്ച് അംഗീകാരം നല്‍കി പദ്ധതി നിര്‍വഹണം ആരംഭിക്കും.  തണല്‍ ഭവന നിര്‍മ്മാണ പദ്ധതി സമര്‍പണത്തിന്റെ ഉദ്ഘാടനം രണ്ടിന് വൈകുന്നേരം നാലുമണിക്ക് പി. കരുണാകരന്‍ എം.പി. നിര്‍വഹിക്കും. വീടുകളുടെ താക്കോല്‍ ദാനം ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, കെ.എസ്. കുര്യാക്കോസ്, പ്രമീള സി. നായ്ക്ക്, മമത ദിവാകര്‍, എ. ജാസ്മിന്‍, പഞ്ചായത്ത് സെക്രട്ടറി ടി.കെ. സോമന്‍, ജില്ലാ ഇന്‍ഫര്‍മെഷന്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: District-Panchayath, Press meet, P.Karunakaran-MP, K.Kunhiraman MLA, Kerala, Kasaragod, Thanal Project, Malayalam News, Kerala Vartha.
6:29 pm | 0 comments

'പുനരധിവാസവും ജൈവപുരനുജീവനവും ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണം'

Written By irf Kvartha on 15 Jan 2013 | 6:40 pm

Kerala, Kasaragod, CPM, CPI, M.P, P. Karunakaran, Endosulfan, victims, treatment, Government, Malayalam news, Kerala news.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസവും ജൈവപുരനുജീവനവും ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗത അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് വീണ്ടും നേതൃത്വം നല്‍കുമെന്ന് എംപി മുന്നറിയിപ്പ് നല്‍കി.

രണ്ടുതവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ജില്ലയിലെത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ നിന്ന് സന്നദ്ധ സംഘടനകളില്‍ നിന്ന് തെളിവെടുത്ത മൂന്നംഗ മന്ത്രിതല സമിതി മന്ത്രിസഭക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയായിട്ടില്ല. മന്ത്രി മാരെത്തി നാലീമാസം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കാതെ സഹായം നല്‍കിയെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.

മെഡിക്കല്‍ ക്യാമ്പുകള്‍ മുഖേന കണ്ടെത്തിയ 4182 പേരുടെ പട്ടികയില്‍ ഭൂരിഭാഗംപേരും സഹായധനം ലഭിക്കാതെ പുറത്താണ്. 1613 പേര്‍ക്ക് മാത്രമേ സഹായം നല്‍കുന്നുള്ളൂ. ഇവരില്‍ ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരുണ്ട്. ഇത്തരത്തില്‍ മാരക രോഗികളായവര്‍ അനുദിനം മരിക്കുന്നു. രണ്ടാംഘട്ടത്തില്‍ മെഡിക്കല്‍ ക്യാമ്പുകളിലുടെ കണ്ടെത്തിയ 1300 രോഗികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദുരിബാധിതമായ 11 പഞ്ചായത്തുകള്‍ക്ക് പുറത്തുള്ളവരെ പരിഗണിച്ചിട്ടില്ല. ദുരിതബാധിതരുടെ കടം എഴുതി തള്ളുന്നത് പഠിക്കാന്‍ പ്രത്യേക കമീഷനെ ചുമതലപ്പെടുത്തുമെന്ന ഉറപ്പും ലംഘിച്ചു. പെന്‍ഷന്‍ എടിഎം മുഖേന നല്‍കുന്നതിലെ പ്രയാസം പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന സാധാരണകാര്യം പോലും നടപ്പായില്ല.

മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്ത പാലിയേറ്റീവ് കെയര്‍, ചികിത്സ, പരിശീലനം എന്നിവ ഉള്‍പ്പെടുന്ന 'കേന്ദ്രാവിഷ്‌കൃത പുനരധിവാസ കേന്ദ്രം' സ്ഥാപിക്കാന്‍ നടപടിയായിട്ടില്ല. പിഎച്ച്‌സികള്‍ സിഎച്ച്‌സികളാക്കാനൊ ഡോക്ടര്‍മാരെ നിയമികാനൊ തയ്യറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 475 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

മനുഷ്യനേയും മണ്ണിനെയും പ്രകൃതിയേയും മാരകമായി ബാധിച്ച എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുന: ക്രമീകരണം ആവശ്യമാണ്. കോണ്‍കോട് ശില്‍പശാല സമര്‍പ്പിച്ച 100 കോടിയുടെ ജൈവ പുനരുജീവനത്തിന പദ്ധതിക്ക് അംഗീകാരം നല്‍കണം. സമഗ്ര പുനരധിവാസ കേന്രദത്തിനായുള്ള 25 കോടി രൂപയുടെ പദ്ധതിക്കുള്ള രൂപരേഖയും സമര്‍പ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധികര്‍ക്ക് സമരം ചെയ്താലെ ആനുകൂല്യങ്ങള്‍ നല്‍കൂവെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം ഇരകളോടുള്ള കൊടുംക്രൂരതയാണ്. പട്ടിക്കയുണ്ടാക്കാനും തുക അനുവദിക്കാനും സഹായം നല്‍കാനും കമുഷനെ കൊണ്ട്‌വരാനും എല്ലാത്തിനും സമരം വേണ്ടിവന്നു. ഇരകളുടെ കാര്യത്തില്‍ ഭരണകൂട നിസംഗത തുടരാനാണ് ഭാവമെങ്കില്‍ അതിശക്തമായ സമരം ആരംഭിക്കുമെന്ന് പി കരുണാകരന്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kerala, Kasaragod, CPM, CPI, M.P, P. Karunakaran, Endosulfan, victims, treatment, Government, Malayalam news, Kerala news.
6:40 pm | 0 comments

സിഐടിയു സംസ്ഥാന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

Written By kvartha delta on 11 Jan 2013 | 9:28 pm

CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
കാസര്‍കോട്: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം ചേരുന്ന കെ പത്മാനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചെമ്പാതാക ഉയര്‍ന്നു. ആവേശം അലയടിച്ച അന്തരിക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപിയാണ് പതാക വാനിലേക്ക് ഉയര്‍ത്തിയത്.

കൊടി-കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്ക് എത്തിയോടെ നഗരം ആവേശത്താല്‍ പ്രകമ്പനം കൊണ്ടു. നാലുജാഥകളും ചന്ദ്രഗിരി ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങിയത് കാസര്‍കോടിന് അപൂര്‍വ അനുഭവമായി. ബാന്‍ഡ് വാദ്യവും ചെണ്ടമേളവും വെടിക്കെട്ടും ചേര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ആവേശതിമിര്‍പ്പിലായി.

ജില്ലയുടെ വിവിധ ഭാഗത്ത്‌നിന്ന് നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിക്കാന്‍ എത്തി. കാസര്‍കോട് ആദ്യമായി ചേരുന്ന സംസ്ഥാനസമ്മേളനം ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതിന്റെ പ്രഖ്യാപനമായിരുന്നു കൊടി-കൊടിമര ജാഥയും പതാക ഉയര്‍ത്തലും. നഗരത്തെ പിടിച്ച് കുലുക്കിയാണ് തൊഴിലാളിവര്‍ഗത്തിന്റെ ആശാകേന്ദ്രമായ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സി. കണ്ണന്‍ നഗറില്‍നിന്നാണ് കൊണ്ടുവന്നത്. രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാവീന്ദ്രനാഥ് ജാഥാലീഡര്‍ കെ പി സഹദേവന് പതാക കൈമാറി. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാ ലീഡര്‍ എ കെ നാരായാണന് കൈമാറി. കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ബി ചന്ദപ്പ സ്വാഗതം പറഞ്ഞു.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ അനശ്വര രക്തസാക്ഷികളായ പ്രഭാകരന്റെയും സുരേന്ദ്രന്റെയും സ്മൃതി മണ്ഡപത്തില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ജാഥാ ലീഡര്‍ പി അപ്പുക്കുട്ടനു കൈമാറി. മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ജാഥാലീഡര്‍ യു തമ്പാന്‍നായര്‍ക്ക് കൈമാറി. എം മുഹമ്മദ് അധ്യക്ഷനായി. എം രാജഗോപാലന്‍ സംസാരിച്ചു. കെ എന്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പതാകകള്‍ അത്‌ലറ്റുകള്‍ റിലേയായി കാസര്‍കോട് എത്തിച്ചപ്പോള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമര ജാഥകള്‍ എത്തിയത്.

Keywords: CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
9:28 pm | 0 comments

എം.പി. സ്‌കീം: ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

Written By Kvarthakgd on 7 Jan 2013 | 6:17 pm

MP scheme, Facilitation center, Collectorate, Inauguration, N.A.Nellikunnu MLA, P.Karunakaran MP, Kasaragod, Kerala, Malayalam news.
കാസര്‍കോട്: പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യാമാക്കുന്നതിനുദ്ദേശിച്ച് കളക്‌ട്രേറ്റില്‍ ആരംഭിച്ച ഫെസിലിറ്റിഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പി.കരുണാകരന്‍ എം.പി. യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.

എം.എല്‍.എ. മാരായ പി.ബി.അബ്ദുര്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ),ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ശങ്കര നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: MP scheme, Facilitation center, Collectorate, Inauguration, N.A.Nellikunnu MLA, P.Karunakaran MP, Kasaragod, Kerala, Malayalam news.
6:17 pm | 0 comments

സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഏറ്റെടുക്കുമെന്ന് എംപിക്ക് മന്ത്രിയുടെ ഉറപ്പ്

Written By Kvartha Alpha on 5 Jan 2013 | 6:05 pm

CPCRI, kasaragod, Chowki, P.Karunakaran-MP, Kerala, Education, Minister

കാസര്‍കോട്: സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം ഒന്ന് കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പള്ളം രാജു, സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചു. കേന്ദ്ര സര്‍വകലാശാലക്ക് പെരിയയില്‍ തറക്കല്ലിടാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം എംപിയെ അറിയിച്ചത്.


സിപിസിആര്‍ഐയുടെ കീഴില്‍ കാസര്‍കോട് ചൗക്കിയില്‍ 1980ലാണ് കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. പ്രതിവര്‍ഷം 1.20 കോടി രൂപ പ്രവര്‍ത്തന ചെലവുള്ള വിദ്യാലയത്തിന്റെ തുടര്‍ഗതി മുന്നോട്ട് കൊണ്ടുപോകുന്നത് സിപിസിആര്‍ഐയുടെ ഫണ്ടുപയോഗിച്ചാണ്. അതേസമയം ഗവേഷണത്തിനും മറ്റുമുള്ള ഫണ്ട് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനായി തുടര്‍ന്ന് അനുവദിക്കാന്‍ പ്രയാസമാണെന്നാണ് ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) അറിയിച്ചതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെചൊല്ലി ആശങ്കയുയര്‍ന്നിരുന്നു.

തുടര്‍ന്ന് പി കരുണാകരന്‍ എംപി ഇടപെട്ട് സ്‌കൂള്‍ കേന്ദ്രീയ വിദ്യാലയ സമിതി ഏറ്റെടുക്കണമെന്ന് വകുപ്പ് മന്ത്രി പള്ളംരാജുവിനോടും ശശി തരൂരിനോടും ആവശ്യപ്പെട്ടിരുന്നു. എംപിയുടെ ആവശ്യം പരിഗണിച്ച് ഭാവി വികസനത്തിനാവശ്യമായ സ്ഥലം കൂടി നല്‍കാന്‍ സിപിസിആര്‍ഐ സന്നദ്ധമായാല്‍ എത്രയുംപെട്ടെന്ന് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സിപിസിആര്‍ഐയുടെ 2.81 ഏക്കര്‍ ഭൂമിയിലുള്ള വിദ്യാലയത്തില്‍ മുന്നൂറ്റമ്പതോളം കുട്ടികള്‍ പഠിക്കുന്നുണ്ട്.

Keywords: CPCRI, kasaragod, Chowki, P.Karunakaran-MP, Kerala, Education, Minister
6:05 pm | 0 comments

പൂച്ചക്കാട് വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണം: എം.പി

Written By Kvarthakgd on 28 Dec 2012 | 12:10 pm

Poochakkad, Accident, Help, Cash, Government, Family, Fax, Karunakaran MP, Chief minister, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: പൂച്ചക്കാട് വാഹനാപകടത്തില്‍ മരിച്ച അജാനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമെത്തിക്കണമെന്ന് പി. കരുണാകരന്‍ എം.പി മുഖ്യമന്ത്രിക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

അപകടത്തില്‍ മരിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുപേരും നിര്‍ധന കുടുംബാംഗങ്ങളാണ്. ഇതിനുപുറമെ കഴിഞ്ഞ ദിവസം പൂച്ചക്കാട് ബൈക്കും കെ.എസ്.ആര്‍.ടിസി ബസും കൂട്ടിയിടിച്ച് മരിച്ച മുട്ടുന്തലയിലെ ജൗഹറിന്റെ കുടുംബത്തിനും സഹായമെത്തിക്കണമെന്നും എം. പി ആവശ്യപ്പെട്ടു.

Keywords: Poochakkad, Accident, Help, Cash, Government, Family, Fax, Karunakaran MP, Chief minister, Kasaragod, Kerala, Malayalam news
12:10 pm | 0 comments

കാസര്‍കോട് മഹോത്സവിന് വര്‍ണാഭമായ തുടക്കം

Written By Kvarthakgd on 23 Dec 2012 | 11:58 am

Kasaragod Maholsavam, Inauguration, Grand kerala shopping festival, Vidyanagar, Municipal stadium, N.A.Nellikunnu, P.B. Abdul Razak, P.Karunakaran MP, Serial-Cinema actress, Sajitha Betti, Kasaragod, Kerala, Malayalam news


കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിഫലിന്റെ ഭാഗമായുള്ള കാസര്‍കോട് മഹോത്സവിന് വര്‍ണാഭമായ തുടക്കം. ശനിയാഴ്ച രാത്രി വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഉത്സവ് പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സിനിമാ- സീരിയല്‍ താരം സജിതാ ബേട്ടി മുഖ്യാഥിതിയായിരുന്നു. കാസര്‍കോടിന്റെ മണ്ണില്‍ സമാധാനവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ കാസര്‍കോട് മഹോത്സവ് വഴിയൊരുക്കുമെന്ന് എം.പി പറഞ്ഞു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ശ്യാമളാ ദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവ, കാസര്‍കോട് നഗരസഭാ അംഗങ്ങളായ അര്‍ജുനന്‍ തായലങ്ങാടി. ഇ. അബ്ദുര്‍ റഹിമാന്‍ കുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുദ്രോളി ഗണേഷനും സംഘവും മാജിക് പരിപാടികള്‍ അവതരിപ്പിച്ചു.

14 നാള്‍ നീണ്ടു നില്‍ക്കുന്ന കാസര്‍കോട് മഹോത്സവില്‍ വിവിധ ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് 6.30ന് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെട്ട മെഗാഷോ അരങ്ങേറും. മനോജ് ഗിന്നസിന്റെ മിമിക്രി, രവിശങ്കറിന്റെ ഗാനമേള, യുവ ബാന്‍ഡിന്റെ ഡാന്‍സ് പരിപാടി എന്നിവയാണ് അവതരിപ്പിക്കുക. വൈകിട്ട് മൂന്നു മണിക്ക് മഹോത്സവ് തുടങ്ങും. പ്രദര്‍ശന നഗരിയില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്.

Keywords: Kasaragod Maholsavam, Inauguration, Grand kerala shopping festival, Vidyanagar, Municipal stadium, N.A.Nellikunnu, P.B. Abdul Razak, P.Karunakaran MP, Serial-Cinema actress, Sajitha Betti, Kasaragod, Kerala, Malayalam news
11:58 am | 0 comments

തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷികാഘോഷം 23ന്

Written By kvarthaksd on 18 Dec 2012 | 5:57 pm

 10th Anniversary, Celebration, Temple, Kasaragod, Seminar, Education, Press Meet, P.Karunakaran-MP, N.A.Nellikunnu, Kerala.

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 23ന് കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യഭ്യാസ സെമിനാറും പ്രതിഭാ സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ സെമിനാര്‍ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഡോ. ടി.പി സേതുമാധവന്‍, ടി. ദാമോദരന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2.30ന് പ്രതിഭാസംഗമത്തില്‍ ടി. മാലിങ്കന്‍ മുന്നാട് അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി.സി. മാധവപ്പണിക്കര്‍ ഉപഹാര വിതരണം നടത്തും. സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ നാലുപേരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ ബംബ്രാണ, കെ. നാരായണന്‍, കെ.പി. ചന്ദ്രശേഖര കാര്‍ണവര്‍, കെ.പി. മധുസൂദനന്‍, ടി. മാലിങ്കന്‍ മുന്നാട്, എന്‍. സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: 10th Anniversary, Celebration, Temple, Kasaragod, Seminar, Education, Press Meet, P.Karunakaran-MP, N.A.Nellikunnu, Kerala, Temple protection committee's meet on 23rd
5:57 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories