Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Malik deenar. Show all posts
Showing posts with label Malik deenar. Show all posts

ഓട്ടോറിക്ഷയില്‍ കടത്തിയ മണല്‍ പിടിച്ചു

Written By kvarthapressclub on 2 May 2013 | 11:00 am

കാസര്‍കോട്: ചാക്കുകളില്‍ നിറച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. കെ.എല്‍ 14-ഇ. 2216 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണലാണ് തളങ്കര മാലിക്ദീനാറില്‍ വെച്ച് പോലീസ് പിടികൂടിയത്. തളങ്കര അഴിമുഖത്തു നിന്ന് വാരിയതാണ് മണലെന്ന് പോലീസ് പറഞ്ഞു.

പോലീസിനെ കണ്ടപ്പോള്‍ ഡ്രൈവര്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. മണലും റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

Auto-rickshaw, Sand mafia, Seized, Kasaragod, Police, Thalangara, Malik deenar, Custody, Kerala, Kerala News, International Keywords: Auto-rickshaw, Sand mafia, Seized, Kasaragod, Police, Thalangara, Malik deenar, Custody, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:00 am | 0 comments

ദുരിതക്കാഴ്ചയായ കുഞ്ഞിന് സാന്ത്വനവുമായി അധികൃതര്‍

Written By kvarthakgd1 on 25 Apr 2013 | 4:49 pm

കാസര്‍കോട്: ഇരു കാലുകളും മുകളിലോട്ട് വളഞ്ഞും തല സാമാന്യത്തിലധികം വളര്‍ന്നും അന്നനാളത്തിലെ തകരാറുമായി പിറന്ന കുഞ്ഞിന് സാന്ത്വനവുമായി ജില്ലാ ഭരണകൂടവും മാലിക് ദീനാര്‍ ആശുപത്രി അധികൃതരും രംഗത്തുവന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഭൂമിയില്‍ പിറന്ന കുഞ്ഞ് ആരുടെയും കരളലിയിപ്പിക്കും.

കുഞ്ഞിന്റെ ചികിത്സ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്നു ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് മാതാപിതാക്കളോട് അപേക്ഷ നല്‍കുവാന്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെയും ഉമ്മയുടെയും ഒരു വര്‍ഷത്തെ ചികിത്സാചെലവും മാലിക്ദീനാര്‍ ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്. കാറഡുക്ക, ആദൂരിലെ അഹ്മദ്- ബീഫാത്തിമ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ജനിതക വൈകല്യവുമായി പിറന്നത്.

 Kasaragod, Child, Malik Deenar, Endosulfan, Kerala, Mother, Kerala News, International News, National News, Gulf News, Health News, Educational News
എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ. സുധീര്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് കലക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.


Keywords: Kasaragod, Child, Malik Deenar, Endosulfan, Kerala, Mother, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:49 pm | 0 comments

അനുസ്മരണ സമ്മേളനം

Written By Kvarthakgd on 25 Mar 2013 | 6:48 pm

Samastha leader, Remembrance conference, Malik deenar, Majeed Baqavi, Thalangara, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തളങ്കര റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമസ്ത നേതാക്കളുടെ അനുസ്മരണ സമ്മേളനം മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്യുന്നു.

Keywords: Samastha leader, Remembrance conference, Malik deenar, Majeed Baqavi, Thalangara, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:48 pm | 0 comments

നവാസിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

Written By kvarthaksd on 13 Mar 2013 | 5:01 pm

കാസര്‍കോട്: കാറോടിച്ച് മാതാവിനോടൊപ്പം മംഗലാപുരത്തേക്ക് പോകവെ ഹൃദയാഘാതം മൂലം മരിച്ച വി.എസ് നവാസിന്റെ (24) മൃതദേഹം വന്‍ ജനാവലിയൂടെ സാന്നിധ്യത്തില്‍ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. വിദ്യാനഗര്‍ കാംപ്‌കോ ഫാക്ടറിക്ക് സമീപം ദോഹാ മഹലില്‍ മുഹമ്മദ് ശാഫിയുടെ മകനായ നവാസ് ചൊവ്വാഴ്ച വൈകിട്ട് മംഗലാപുരത്തേക്ക് പോകുമ്പോള്‍ തൊക്കോട്ട് വെച്ചാണ് മരണപ്പെട്ടത്.

 Kerala, Kasaragod, Malikdeenar, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malayalam newsദോഹയില്‍ വ്യാപാരിയായ പിതാവ് മുഹമ്മദ് ശാഫിയും ജ്യേഷ്ഠ സഹോദരന്‍ അന്‍വറും ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിയതിന് ശേഷമാണ് മയ്യത്ത് ഖബറടക്കിയത്. നവാസിന്റെ ആകസ്മിക നിര്യാണം നാടിനെ കണ്ണീരിലാഴ്ത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മത നേതാക്കളും സുഹൃത്തുക്കളും വീട്ടിലെത്തി നവാസിന് അന്തിമോപചാരം അര്‍പിച്ചു. വലിയൊരു സുഹൃദ് വലയത്തിന് ഉടമയായ നവാസിന് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ഉണ്ടായിരുന്നത്.

സംസ്‌ക്കാര ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, നഗരസഭാംഗങ്ങളായ  എ. അബ്ദുര്‍ റഹ്മാന്‍,  മുക്രി സുലൈമാന്‍ ഹാജി, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, കോണ്‍ഗ്രസ് നേതാവ് പി.എ അഷ്‌റഫലി, പി.ബി അഹ്മദ്, സി.എ. ഹാരിസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

പുതുതായി പണിയുന്ന വീടിന്റെ ഗൃഹപ്രവേശം വിപുലമായി നടത്താനും അതിന് ശേഷം സഹോദരന്റെ വിവാഹം നടത്താനുമുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. അതിനിടെയാണ് നവാസിനെ മരണം തട്ടിയെടുത്തത്.

Kerala, Kasaragod, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malayalam news, Kerala News.
 
Related News:  കാറോടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

Keywords: Kerala, Kasaragod, Malikdeenar, Dead, Obituary, Thalanagara, Qasi line, Vidhyanagar, Mother, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Navas body burried
5:01 pm | 0 comments

മദ്ഹറസൂല്‍ സമ്മേളനം

Written By Kvarthakgd on 13 Feb 2013 | 7:24 pm


തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമിയുടെ മദ്ഹറസൂല്‍ സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.

Photo: Achu Kasargod

Keywords: Maduhu Rassul, Thalangara malik deenar, Islamic academy, Inauguration, Collector, P.S.Mohammed Sageer, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:24 pm | 0 comments

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മീലാദ് ഫെസ്റ്റ് 2013 ന് തുടക്കമായി

Written By Kvarthakgd on 7 Feb 2013 | 4:06 pm

T.E.Abdulla, Malik deenar, Islamic academy, Milad fest, Thalangara, Kasaragod, Kerala, Kasargod Vartha, Malayalam news
തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി റബീഇനോടനുബന്ധിച്ച് നടത്തുന്ന കലാകായിക മത്സരങ്ങള്‍ക്ക് തുടക്കമായി.

വ്യാഴാഴ്ച രാവിലെ അക്കാദമി ചെയര്‍മാന്‍ മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം നിര്‍വഹിച്ചു.പാഠ്യ വിഷയങ്ങളില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ പാഠ്യേതര വിഷയങ്ങളിലും ഉയരണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.മുസ്‌ലിം സമുദായത്തെ പിന്നാക്കമെന്ന് പറഞ്ഞ് പാര്‍ശ്വവല്‍കരിക്കുന്നവര്‍ ഇന്ത്യാ ചരിത്രം ഒരാവര്‍ത്തി കൂടി വായിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോയിജ് '13 എന്ന നാമത്തിലുള്ള ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികളെ ഡാന്യൂബ്, സംബീസി, വോള്‍ഗ, യാന്റ്‌സി എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത്. ഫെബ്രുവരി ഏഴു വ്യാഴം മുതല്‍ പന്ത്രണ്ട് ചൊവ്വ യടക്കമുള്ള ആറു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളിലായി സീനിയറിന് 40 ജൂനിയറിന് 35 സബ് ജൂനിയറിന് 30 മത്സരങ്ങളാണുള്ളത്.

പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ജലീല്‍ ഹുദവി ദുആക്ക് നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി സ്വാഗതം പറഞ്ഞു. അക്കാദമി കണ്‍വീനര്‍ സുലൈമാന്‍ ഹാജി ബാങ്കോട്, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, ബഷീര്‍ വോളിബോള്‍, ടി.എ ശാഫി ഉത്തരദേശം തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: T.E.Abdulla, Malik deenar, Islamic academy, Milad fest, Thalangara, Kasaragod, Kerala, Kasargod Vartha, Malayalam news
4:06 pm | 0 comments

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

Written By kvarthapressclub on 24 Jan 2013 | 9:49 pm

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.
കാസര്‍­കോട്: പ്ര­വാ­ച­ക പ്ര­കീര്‍­ത്തന­ങ്ങ­ളോ­ടെ നാ­ടെങ്ങും ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി­കള്‍ ന­ടന്നുവരുന്നു. ആഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് മ­ധു­ര­പ­ലഹാ­ര വി­ത­രണം, ഘോ­ഷ­യാത്ര, ക­ലാ­പ­രി­പാ­ടി­കള്‍ എ­ന്നി­വയും സം­ഘ­ടി­പ്പി­ച്ചി­രുന്നു. പ­ള്ളി­ക­ളി­ലും, മ­ദ്ര­സ­ക­ളിലും പ്ര­ത്യേ­ക പ­രി­പാ­ടി­കളും സം­ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ 30 ഓടെ നബിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. പ്രവാചക ജന്മദിനമായ 12ന് ആണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.

നെല്ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ ജ­മാഅ­ത്ത് ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ വ്യാ­ഴാഴ്­ച രാ­വി­ലെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ഘോ­ഷ­യാ­ത്ര ന­ടന്നു. രാ­വി­ലെ എ­ട്ടു­മ­ണി­ക്കാ­രം­ഭിച്ച ഘോ­ഷ­യാ­ത്ര ബീച്ച്‌­റോ­ഡ്, എയര്‍­ലൈന്‍­സ് ജം­ഗ്ഷന്‍, ബാ­ങ്ക് റോഡ്, പ­ഴ­യ­ബസ് ­സ്റ്റാന്‍­ഡ് എ­ന്നി­വി­ട­ങ്ങ­ളിലൂ­ടെ  സ­ഞ്ച­രി­ച്ച് പ­ള്ളം വഴി നെല്ലി­ക്കു­ന്ന് അന്‍­വാ­റുല്‍ ഉ­ലൂം എ.യു.പി.സ്­കൂള്‍ പ­രി­സര­ത്ത് സ­മാ­പിച്ചു.

തു­ടര്‍­ന്ന് ജു­മാ­മ­സ്­ജി­ദ് അ­ങ്ക­ണ­ത്തില്‍ ജ­മാഅ­ത്ത് പ്ര­സിഡന്റ് ഹാ­ജി പൂ­നാ അ­ബ്ദു റ­ഹ്മാന്‍ പതാ­ക ഉ­യര്‍ത്തി. അ­ബ്ദു റ­ഹ്മാന്‍ ബാഖ­വി പ്രാര്‍­ത്ഥ­ന­യ്­ക്ക് നേ­തൃത്വം നല്‍കി. ബി.എ­സ്.അ­ബദു റ­ഹ്മാന്‍ മു­സ്ലി­യാര്‍, എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ, ബി.കെ.ഖാദര്‍, ക­ട്ടപ്പ­ണി അ­ബ്ദുല്ല ഹാജി, എം.എ.മു­ഹമ്മ­ദ് കുഞ്ഞി, പു­തി­യപു­ര ശം­സു­ദ്ദീന്‍, അ­ബ്ബാ­സ് ബീഗം, എ.കെ.അ­ബൂ­ബ­ക്കര്‍ ഹാജി തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു.
Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

തള­ങ്ക­ര മാ­ലി­ക്­ദീ­നാര്‍ പ­ള്ളി കേ­ന്ദ്രീ­ക­രിച്ചും ന­ബിദിന ഘോ­ഷ­യാ­ത്ര ന­ടന്നു. ത­ള­ങ്ക­ര­യി­ലെ മ­ദ്ര­സ­യില്‍ നി­ന്നു­ള്ള കു­ട്ടി­കള്‍ ഘോ­ഷ­യാ­ത്ര­യില്‍ അണിനി­ര­ന്നു. ദീ­നാര്‍ ഐ­ക്യ­വേ­ദി സം­ഘ­ടി­പ്പി­ച്ച ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി മാ­ലി­ക് ദീ­നാര്‍ വലി­യ ജു­മാ­മ­സ്­ജി­ദ് ഖ­ത്തീ­ബ് അ­ബ്ദുല്‍ മ­ജീ­ദ് ബാഖ­വി ഉല്‍­ഘാട­നം ചെ­യ്തു. കെ. മ­ഹ്മൂദ് ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഇ.എം.മു­ഹമ്മ­ദ് കു­ഞ്ഞി ഹാ­ജി, മുക്രി ഇ­ബ്രാഹിം ഹാജി, സു­ലൈ­മാന്‍ ഹാ­ജി ബാ­ങ്കോ­ട് , പി.എ.ഹു­സൈന്‍, ശം­സു ഗോളി, കെ.എം.അ­ബ്ദുല്ല, പി.എ.നി­സാര്‍, ഹ­മീ­ദ് റെഡ്‌­റോ­സ് പ്ര­സം­ഗിച്ചു. ഇ.കെ. അ­ബ്ദുല്ല സ്വാ­ഗ­ത­വും, കെ.എ­സ്.അന്‍­വര്‍ സാ­ദ­ത്ത് ന­ന്ദിയും പ­റഞ്ഞു.

ഗ­സാ­ലി നഗര്‍, താ­യ­ല­ങ്ങാടി, തെ­രു­വ­ത്ത്,പ­ള്ളി­ക്കാല്‍, ഫോര്‍­ട് റോഡ്, അ­ണ­ങ്കൂര്‍, നു­ള്ളി­പ്പാ­ടി എ­ന്നി­വി­ട­ങ്ങ­ളിലും ന­ബി­ദി­ന­ഘോ­ഷ­യാ­ത്ര­കള്‍ ന­ടന്നു. തെ­രുവ­ത്ത് അ­ന്ന­ദാ­നവും ഉ­ണ്ടാ­യി­രുന്നു. നാ­യ­ന്മാര്‍­മൂ­ല, മൊ­ഗ്രാല്‍ പു­ത്തൂര്‍, ച­ട്ട­ഞ്ചാല്‍, ചെര്‍ക്ക­ള, പൊവ്വല്‍, ബ­ദി­യ­ഡു­ക്ക തുട­ങ്ങി നാ­നാ­ഭാ­ഗ­ങ്ങ­ളിലും ന­ബിദിന ഘോ­ഷ­യാ­ത്ര­കള്‍ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു.

ചെ­മ്മ­നാ­ട് പുതി­യ പ­ള്ളി സ­ബീ­ലു റ­ഷാ­ദ് സെ­ക്കന്‍ഡ­റി മ­ദ്ര­സ­യി­ലെ കു­ട്ടി­ക­ളു­ടെ ന­ബിദി­ന റാ­ലിയും ആ­കര്‍­ഷ­ക­മായി. പ്ര­ധാനാ­ധ്യാ­പ­കന്‍ സെ­യ്­ദല­വി മൗല­വി നേ­തൃത്വം നല്‍കി.

വിവി­ധ ക്ല­ബു­ക­ളു­ടെ­യും, പള്ളി- മദ്ര­സ ക­മ്മി­റ്റി­ക­ളു­ടെയും ആ­ഭി­മു­ഖ്യ­ത്തില്‍ നടന്ന മധു­ര പ­ല­ഹാ­ര- പാനീ­യ വി­ത­ര­ണം മ­ത­സൗ­ഹാര്‍­ദവും മാന­വ­മൈ­ത്രിയും വി­ളി­ച്ചോ­തു­ന്നത­ായി. നെല്ലി­ക്കു­ന്ന് നു­ബ്ദ­ത്തില്‍ ഉലൂം മ­ദ്ര­സ­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ന­ട­ന്ന പ­രി­പാ­ടി­യില്‍ പ­ള്ളി­ക്ക­മ്മി­റ്റി പ്ര­സിഡന്റ് കെ.ബി. മ­ഹ­മൂ­ദ് പതാ­ക ഉ­യര്‍ത്തി.

വാ­ഹ­ന യാ­ത്ര­ക്കാര്‍­ക്കും, വ­ഴി­യാ­ത്ര­ക്കാര്‍ക്കും മ­ധു­ര­പ­ല­ഹാ­ര­ങ്ങള്‍ വി­തര­ണം ചെ­യ്യാന്‍ പ്ര­വര്‍­ത്ത­കര്‍ വലി­യ ഉ­ത്സാ­ഹം പ്ര­ക­ടി­പ്പിച്ചു. സ­മാ­ധാ­ന­പ­ര­മാ­യും, അ­ച്ച­ട­ക്ക­ത്തോ­ടെയും ന­ടന്ന ഘോ­ഷ­യാ­ത്ര­കള്‍ കാ­ഴ്­ച­ക്കാ­രില്‍ ആന­ന്ദം പ­കര്‍ന്നു.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Kasaragod-Nellikunnu-Jama-ath-nabidina-rally

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee,

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് നബീദിനം ആഘോഷിച്ചു

മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെയും മീലാദ് ശരീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര മൗലീദ് പാരായണം തുടങ്ങിയവ നടത്തി. ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്വീബ് മുഹമ്മദ് ഹനീഫ് നിസാമി ഉദാഘാടനം ചെയ്തു.

പി.എം. ഗഫൂര്‍ ഹാജി, സലാം ഫൈസി പേരാല്, യു. ഉസ്മാന്‍ ഹാജി, മാഹിന്‍ കുന്നില്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, സിദ്ദീഖ് ബേക്കല്‍, ഹംസു മേനത്ത്, ആബിദ് നുനു, അബ്ദുല്ല ഹാജി അല്‍ അമാന്‍, അബ്ദുല്ല പെരുമ്പട്ട, സി.എം. ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസ വിദ്രാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ നടക്കും. കല്ലങ്കൈ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം, റഹ്മാനിയ മസ്ജിദ് കമ്മിറ്റി എന്നിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.

Photos: Zubair Pallickal & Niyas Chemnad

Keywords: Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.
9:49 pm | 0 comments

കെ.­എ­സ്. അബ്ദുല്ല അനു­സ്മ­ര­ണം വെ­ള്ളി­യാഴ്ച

Written By Kvartha Alpha on 16 Jan 2013 | 7:46 pm

 K.S Abdulla, k K.S Abdulla, kasaragod, Malik deenar, Municipal Conference Hall, Kerala, K.S. Abdulla Charity Foundation, Kasargod Vartha, Online News Portalasaragod, Malik deenar, Municipal Conference Hall, Kerala, K.S. Abdulla Charity Foundation, Kasargod Vartha, Online News Portal
കാസര്‍കോട്: കാസര്‍കോ­ടിന്റെ സാമൂഹ്യ സാംസ്‌കാ­രിക വിദ്യാ­ഭ്യാസ രാഷ്ട്രീയ മത­രം­ഗത്തെ അതി­കാ­യനും മാലിക് ദീനാര്‍ ചാരി­റ്റബിള്‍ സ്ഥാപ­ന­ങ്ങ­ളുടെ ചെയര്‍മാനും ചന്ദ്രിക ഡയ­റ­ക്ടറും സംയുക്ത ജമാ­അത്ത് പ്രസി­ഡ­ണ്ടു­മാ­യി­രുന്ന കെ.­എ­സ്. അബ്ദു­ല്ല­യുടെ ആറാം ചരമ വാര്‍ഷിക ദിന­മായ ജനു­വരി 18ന് മൂന്ന് മണിക്ക് കെ.­എ­സ്.­അ­ബ്ദുല്ല ചാരിറ്റി ഫൗണ്ടേ­ഷന്‍ കാസര്‍കോട് മുനി­സി­പ്പല്‍ കോണ്‍ഫ­റന്‍സ്ഹാ­ളില്‍ അനു­സ്മ­രണ പരി­പാടി സംഘ­ടി­പ്പി­ക്കും. പ്രമുഖ വ്യക്തി­ത്വ­ങ്ങള്‍ പങ്കെ­ടു­ക്കും.


Keywords: K.S Abdulla, kasaragod, Malik deenar, Municipal Conference Hall, Kerala, K.S. Abdulla Charity Foundation, Kasargod Vartha, Online News Portal
7:46 pm | 0 comments

ലക്ഷം പേര്‍ക്ക് അന്നദാനത്തോടെ മാലിക് ദീനാര്‍ ഉറൂസിന് പരിസമാപ്തി

Written By kvarthakgd1 on 13 Jan 2013 | 11:43 am

Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.
മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സ് സ­മാ­പ­ന ച­ട­ങ്ങില്‍ 
ഹാ­ഫി­സ് ഇ.പി.അ­ബൂ­ബ­ക്കര്‍ അല്‍ ഖാ­സി­മി­ മ­ത­പ്ര­ഭാഷ­ണം ന­ട­ത്തുന്നു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഉറൂസിന് പരിസമാപ്തി. ഞായറാഴ്ച സുബ്ഹി നിസ്‌കാരത്തിന് ശേഷം ലക്ഷം പേര്‍ക്ക് അന്നദാനം വിതരണം ചെയ്തതോടെയാണ് ഉറൂസിന് സമാപനമായത്. പള്ളികമ്മിറ്റി ഭാരവാഹികളും മതപണ്ഡിതരും നേതൃത്വം നല്‍കി.

 Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.

ശനിയാഴ്ച രാത്രി നടന്ന സമാപന സമ്മേളനം കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കെ. മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഹസ്രത്ത് മൊയ്തീന്‍ ഷാ കാരത്തൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഖാസി ത്വാഖാ അഹ്മദ് മൗലവി, മജീദ് ബാഖവി, ചെര്‍ക്കള അബ്ദുല്ല, യഹ്യ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു.  ടി.എസ്. ഹമീദ് മാലിക് മാലിക് ദീനാറിനെക്കുറിച്ചുള്ള കവിതാലാപനം നടത്തി. സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും മുഈനുദ്ദീന്‍ കെ.കെ.പുറം നന്ദിയും പറഞ്ഞു.

Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.

മതപ്രഭാഷണത്തിന് ശേഷം മൗലീദ് പാരായണവും നടന്നു. ജനുവരി നാലിന് ആരംഭിച്ച ഉറൂസില്‍ എല്ലാ ദിവസവും രാത്രി നടന്ന മതപ്രഭാഷണത്തില്‍ പ്രമുഖ പണ്ഡിതന്‍മാര്‍ പ്രഭാഷണം നടത്തി. മഖാം സിയാറത്ത്, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി 13 -ാം വാര്‍ഷികവും രണ്ടാം സനദ് ദാന സമ്മേളനവും, യുവജന സമ്മേളനം, ചരിത്ര സെമിനാര്‍, പ്രവാസി സംഗമം, വിദ്യാഭ്യാസ സെമിനാര്‍, പണ്ഡിത സംഗമം തുടങ്ങിയ പരിപാടികളും ഉറൂസിന്റെ ഭാഗമായി നടന്നു. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഉറൂസിലും അനുബന്ധ പരിപാടികളിലും സംബന്ധിച്ചത്.

 Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.

 Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.


Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.

 Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution.



Photo: Achu Kasaragod, Gafoor Thalangara

Keywords: Kasaragod, Malik Deenar, Uroos, Kerala, Committee, Conference, Natives, Kasargodvartha, Malayalam News, Malik Deenar Uroos Ends With Food Distribution. 
11:43 am | 0 comments

കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിനുവേണ്ടി യത്‌നിച്ചു: കാന്തപുരം

Written By kvarthaksd on 11 Jan 2013 | 4:39 pm

K.S Abdulla, A.P Aboobacker Musliyar, Malik Deenar, Thalangara, Youth, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ ഉറൂസിന്റെ പ്രധാന സംഘാടകനായിരുന്ന പരേതനായ കെ.എസ്. അബ്ദുല്ല സുന്നി ഐക്യത്തിന് വേണ്ടി യത്‌നിച്ചതായി അഖിലേന്ത്യ സുന്നി ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മാലിക്ദീനാര്‍ ഉറൂസിന്റെ ഭാഗമായി നടന്ന മതപ്രഭാഷണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സംഘടനകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാകുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് ചര്‍ചചെയ്യുന്നതിനുമായി കെ.എസ് ഉള്‍പെടെയുള്ള നേതാക്കള്‍ കോഴിക്കോട്ടെത്തി തന്നെ കണ്ടിരുന്നു. സമുദായ ഐക്യത്തിന് കെ.എസ്. അബ്ദുല്ല നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്മരിക്കപ്പെടേണ്ടതാണെന്നും കാന്തപുരം പറഞ്ഞു.

സുന്നി വിഭാഗങ്ങള്‍ തമ്മില്‍ തെട്ടു കൂട്ടായ്മയോ തീണ്ടിക്കൂടായ്മയോ ഉണ്ടാകാന്‍ പാടില്ലെന്നും ഐക്യത്തിന് സന്നദ്ധമാണെന്നും കെ.എസിനെ അറിയിച്ചിരുന്നു. അതേസമയം മുജാഹിദ് വിഭാഗവുമായി യോജിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിതരണം ചെയ്ത ഒരു സി.ഡി. കെ.എസിനെ കേള്‍പിച്ചതായി കാന്തപുരം പറഞ്ഞു. ഇതു കേട്ടപ്പോള്‍ കെ.എസ്. പറഞ്ഞത് ഇതു പറഞ്ഞവര്‍ വല്ല യഹൂദികളുമായിരിക്കുമെന്നാണ്. ഇവരുമായി ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് കെ.എസ്. തന്നെ വ്യക്തമാക്കിയിരുന്നതായി കാന്തപുരം പറഞ്ഞു.

സുന്നി വിഭാഗങ്ങളുടെ യോജിപ്പിന് എതിര് നില്‍ക്കുന്നവരാണ് ഇവരുടെ വളര്‍ചയ്ക്ക് സഹായിക്കുന്നതെന്നും കാന്തപുരം ഓര്‍മപ്പെടുത്തി. യുവാക്കള്‍ വഴി തെറ്റരുതെന്നും സുന്നത്ത് ജമാഅത്തിന്റെ മഹത്വവും ലക്ഷ്യവും പഠിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മുഹമ്മദ് നബി ധരിച്ച ചെരുപ്പിനും കുടയ്ക്കും വസ്ത്രത്തിനും രോമത്തിനും മഹത്വമുണ്ടെന്നും അത് വിശ്വസിക്കാതെ തെറ്റായ പ്രചരണങ്ങള്‍ നടത്തി സമുദായത്തെയും നബിയെയും അപമാനിക്കുന്നവരെയാണ് ഒറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാലിക്ദീനാര്‍ പഠിപ്പിച്ച ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കണമെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. ഭൗതികമായ വിഷയത്തിലും സംഘടനാ വിഷയത്തിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്ന് കാന്തപുരം അഭ്യര്‍ത്ഥിച്ചു.

ശാഫി സഖാഫി മുണ്ടംബ്ര പ്രഭാഷണം നടത്തി. ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖഫി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മഅദനി, മുക്രി സുലൈമാന്‍ ഹാജി, കെ.എസ്. അബ്ദുല്‍ ഹമീദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിശ്രമത്തില്‍ കഴിയുന്ന ഖാസി ടി.കെ.എം ബാവ മുസ്ല്യാരെയും കാന്തപുരം സന്ദര്‍ശിച്ചു.

 K.S Abdulla, A.P Aboobacker Musliyar, Malik Deenar, Thalangara, Youth, Kasaragod, Kerala, Kerala Vartha, Kerala News.

Keywords: K.S Abdulla, A.P Aboobacker Musliyar, Malik Deenar, Thalangara, Youth, Kasaragod, Kerala, Kerala Vartha, Kerala News.
4:39 pm | 0 comments

ഓട്ടോയില്‍ വെച്ചു മറന്ന 15 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി ഡ്രൈവര്‍ മാതൃക കാട്ടി

Auto-Rickshaw, Auto Driver, Kasaragod, Gold, Nellikatta, Hospital, Child, Malik Deenar, Uroos, Police-Station, Case, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ഓട്ടോയില്‍ വെച്ചു മറന്ന 15 പവന്‍ സ്വര്‍ണമടങ്ങുന്ന ബാഗ് തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃക കാട്ടി. നെല്ലിക്കട്ടയിലെ കെ.എല്‍ 14 ഡി 5891 നമ്പര്‍ ഓട്ടോ ഡ്രൈവര്‍ ശിവരാമനാണ് മാതൃക കാട്ടിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് ശിവരാമന്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 മണിയേടെ ബദിയഡുക്കയില്‍ നിന്നും കാസര്‍കോട്ടെത്തിയ ഹുസൈന്റെ ഭാര്യ സഫിയയുടെ 15 പവന്‍ സ്വര്‍ണമാണ് ഓട്ടോയില്‍ വെച്ച് നഷ്ടപ്പെട്ടത്. രണ്ടു കുട്ടികളും മാതാവും സഹോദരന്റെ ഭാര്യയുമൊത്താണ് ഇവര്‍ കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ എത്തിയത്.

പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത സ്വകാര്യ ആശുപത്രിയില്‍ കുടട്ടിയെ ഡോക്ടറെ കാണിച്ച ശേഷം ഉറൂസ് നടക്കുന്ന മാലിക്ദീനാറില്‍ സിയാറത്തിന് ഓട്ടോയില്‍ പോയതായിരുന്നു ഇവര്‍. സിയാറത്ത് നടക്കുന്നതിനിടയിലാണ് സ്വര്‍ണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ ഉറൂസ് കമ്മിറ്റി ഭാരവാഹികളെ കണ്ട് ഇവര്‍ കാര്യം പറഞ്ഞു. മാലിക്ദീനാറില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതെങ്ങനെയെങ്കിലും കണ്ടെത്തുമെന്ന് പറഞ്ഞ് സമാധാനിപിച്ച ശേഷം ഭാരവാഹികള്‍ തന്നെ ഇവരെ പരാതി നല്‍കാന്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്കയക്കുകയായിരുന്നു. സ്‌റ്റേഷനില്‍ പരാതി നല്‍കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനെ സ്വര്‍ണം ഏല്‍പിക്കാന്‍ എത്തിയത്.

പിന്നീട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ തന്നെ സ്വര്‍ണമടങ്ങിയ ബാഗ് സഫിയയെ ഏല്‍പിച്ചു. സഫിയയും കൂടെയുള്ളവരെയും മാലിക്ദീനാറില്‍ വിട്ട ശേഷം മൂന്നോളം യാത്രക്കാരെ പല സ്ഥലങ്ങളില്‍ ഇറക്കിയ ശേഷമാണ് സീറ്റിന്റെ മൂലയില്‍ ബാഗ് കിടക്കുന്നത് കണ്ടതെന്ന് ഡ്രൈവര്‍ ശിവരാമന്‍ പോലീസിനോടു പറഞ്ഞു. ഇത്തരം സത്യസന്ധരായ ഡ്രൈവര്‍മാര്‍ എല്ലാ ഡ്രൈവര്‍മാക്കും മാതൃകയാണെന്ന് പോലീസും സ്വര്‍ണം നഷ്ടപ്പെട്ട സഫിയയും മറ്റും പറഞ്ഞു. മോഷ്ടാക്കളെ പേടിച്ചാണ് വീട്ടില്‍ സ്വര്‍ണം വെയ്ക്കാതെ കൈയ്യില്‍ കരുതിയതെന്ന് സഫിയ പോലീസിനോട് പറഞ്ഞിരുന്നു.

Keywords: Auto-Rickshaw, Auto Driver, Kasaragod, Gold, Nellikatta, Hospital, Child, Malik Deenar, Uroos, Police-Station, Case, Kerala, Kerala Vartha, Kerala News.
4:28 pm | 0 comments

ദീനി പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉലമ-ഉമറാക്കള്‍ ഒന്നിച്ച് നേതൃത്വം നല്‍കണം: ഖാസി ബാവ മുസ്‌ലിയാര്‍

Written By irf Kvartha on 10 Jan 2013 | 5:13 pm

Kasaragod, Malik Deenar Uroos 2013, Thalangara, Qasi, Bava Musliyar, Malayalam News, Kalarala Vartha, Cherkalam Abdulla.
കാസര്‍കോട്: ദീനി പ്രവര്‍ത്തനങ്ങള്‍ക്ക് ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുചേര്‍ന്ന് നേതൃത്വം നല്‍കണമെന്ന് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍ പറഞ്ഞു. മാലിക്ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനും തിന്മയില്‍ നിന്ന് നന്മയിലേക്ക് കൈപിടിക്കുവാനും സമുദായ നേതൃത്വത്തിന് സാധിക്കണം. മുസ്‌ലിം ഐക്യം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഖാസി കൂട്ടിച്ചേര്‍ത്തു.

സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. മാലിക്ദീനാര്‍ വലിയ ജമാഅത്ത് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി സ്വാഗതം പറഞ്ഞു. സമസ്ത മുശാവറ അംഗങ്ങളായ യു.എം.അബ്ദുര്‍ റഹ്മാന്‍ മൗലവി, എം.എ.ഖാസിം മുസ്‌ലിയാര്‍, അബു ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, എം.എസ്.തങ്ങള്‍ മദനി, സയ്യിദ് യഹ്‌യല്‍ ബുഖാരി തങ്ങള്‍, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ.അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍, സാലിഹ് മൗലവി, ജലീല്‍ ഹുദവി, ബഷീര്‍ ദാരിമി തളങ്കര, ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ് ഹാജി കടവത്ത്, ജനറല്‍ സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം.അബ്ദുല്‍ ഹമീദ് ഹാജി, കെ.എ.ഇബ്രാഹീം ഹാജി മുക്രി, കെ.എം.ബദറുദ്ദീന്‍ ഹാജി, കരിപ്പൊടി മാമു ഹാജി, മുഹമ്മദ് ഹാജി പള്ളം, സി.കെ.മുഹമ്മദ് ഹാജി പ്രസംഗിച്ചു. പുതിയപുര ശംസുദ്ദീന്‍ നന്ദി പറഞ്ഞു.

Photo: Achu Kasaragod

Keywords: Kasaragod, Malik Deenar Uroos 2013, Thalangara, Qasi, Bava Musliyar, Malayalam News, Kalarala Vartha, Cherkalam Abdulla.
5:13 pm | 0 comments

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 3

മാലിക് ദീനാര്‍ ഉറൂസിന് തളങ്കര പാലക്കുന്ന് ശ്രീ ചിരുമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കലവറയുമായി വന്ന ക്ഷേത്ര ഭാരവാഹികളെ പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു.
സൗഹാര്‍ദത്തിന്റെ കണ്ണികള്‍ കൂട്ടിയിണക്കി...


Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha.
യഹ്‌യ തളങ്കര

മാലിക് ദീനാര്‍ ഉറൂസ് സമാപനത്തോടടുക്കുകയാണ്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്‍മാരുടെ അനുഗ്രഹം തേടുവാനും ഉറൂസിന്റെ പുണ്യം നുകരുവാനും വിശ്വാസി സമൂഹം ഒന്നാകെ തളങ്കരയിലേക്ക് പ്രവഹിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാവര്‍ക്കും ഇവിടെയെത്തുമ്പോള്‍ ആത്മശാന്തി ലഭിക്കുന്നു.

കേരളത്തില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് സ്ഥാപിച്ച പള്ളികളിലൊന്നാണ് മാലിക് ദീനാര്‍ ജുമാമസ്ജിദ്. അതിനാല്‍ ചരിത്ര പ്രസിദ്ധമാണിത്. ഇവിടെ ജീവിക്കുന്ന ചരിത്ര തെളിവുകളുണ്ട്. വാതിലില്‍ തന്നെ പള്ളിയുടെ നിര്‍മാണകാലം കൊത്തിവെച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിലൊരിക്കലുള്ള ഉറൂസ് വന്നു ചേരുമ്പോള്‍ നാടിനാകെ ഭക്തിയുടെ പരിവേഷം വന്നു ചേരുന്നു. വിദേശങ്ങളിലുള്ള തളങ്കരക്കാര്‍ നാട്ടിലെത്തുന്നു. വിദേശീയരും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ധാരാളമായി ഉറൂസിനായും മറ്റു സമയങ്ങളിലും ഇവിടെ സന്ദര്‍ശിക്കുന്നു. എല്ലാവരും ഒരു മനസ്സോടെ പ്രാര്‍ത്ഥനകളില്‍ പങ്കുകൊള്ളുകയും മഖാം സിയാറത്ത് നടത്തി മനസിലെ വിഷമങ്ങള്‍ ഇറക്കി വെക്കുകയും ചെയ്യുന്നു. 

ഉറൂസ് ചടങ്ങുകളില്‍ വിവിധ മത വിഭാഗങ്ങള്‍ പങ്കെടുക്കുകയും അവരുടെ പിന്തുണയും സഹകരണവും ലഭിക്കുകയും ചെയ്യുന്നത് മത സൗഹാര്‍ദത്തിന്റെയും മാനവ മൈത്രിയുടെയും സാഹോദര്യത്തിന്റയും കണ്ണികള്‍ കൂട്ടിയിണക്കാന്‍ സഹായകമാകുന്നു. 

ഞങ്ങളുടെയാക്കെ ബാല്യകാലത്ത് ഉറൂസ് വന്നെത്തുമ്പോഴുള്ള സന്തോഷത്തിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ വിപുലമായി ഉറൂസ് കൊണ്ടാടുവാനും ആളുകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുവാനും സാധിക്കുന്നുണ്ട്. ഉറൂസില്‍ പങ്കുകൊള്ളാന്‍ ഓരോ തവണയും വിശ്വാസികള്‍ വര്‍ധിച്ചു വരുന്നുമുണ്ട്. ഈ വളര്‍ച്ച നാടിന്റെയും ആത്മീയതയുടെയും കൂടി വളര്‍ച്ചയാവുകയാണ്.

ആത്മീയ വിരുന്ന്

Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha.
ടി.എ. ഷാഫി

ആത്മീയതയുടെ നിലാവൊളി പരത്തി ഓര്‍മ്മവെച്ച നാള്‍തൊട്ടെ എന്റെ മുമ്പില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുണ്ട്. സ്‌നേഹക്കടലായ പ്രവാചകന്‍ മുഹമ്മദ് നബി(സ.അ)യുടെ കാലത്ത് തന്നെ, പ്രവാചകന്റെ നിര്‍ദ്ദേശാനുസരണം കേരളക്കരയിലെത്തിയ മാലിക് ദീനാറും സംഘവും പണിത പള്ളിയാണിതെന്ന തിരിച്ചറവ് എന്നിലെപ്പോഴും പഴമയുടെ ഒരു മണം നിറയ്ക്കും. 

മാലിക് ദീനാര്‍ ഉറൂസ് കുട്ടിക്കാലത്ത് പകര്‍ന്ന ആനന്ദം അതേ അളവില്‍ തന്നെ ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ടോ എന്നെനിക്കറിയില്ല. ഉപ്പയുടെ കൈപിടിച്ച്, ഉറൂസ് കാണാന്‍ മാലിക് ദീനാര്‍ പള്ളിയിലേക്ക് നടന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് നല്ല മധുരമാണ്. ഉറൂസിന് ചെല്ലുമ്പോള്‍ ഉപ്പയുടെ ലക്ഷ്യം മാലിക് ദീനാര്‍ മഖാമിലെ മനമുരുകിയുള്ള പ്രാര്‍ത്ഥനയായിരിക്കും. എന്നാല്‍ ഞങ്ങളുടെ ഉള്ള് നിറയെ ഉറൂസ് നഗരിയിലെ ചന്തയും. 

ഉപ്പയുടെ വിരലില്‍ തൂങ്ങി ഞങ്ങള്‍ അഞ്ച് ആണ്‍മക്കളുണ്ടാകും. മഖാമില്‍ ചെന്ന് യാസീന്‍ബുക്കെടുത്ത് ഉപ്പ ഓതാന്‍ തുടങ്ങും. ഞങ്ങളപ്പോള്‍ പള്ളിയെ പുതച്ച വര്‍ണവിളക്കുകളുടെ സൗന്ദര്യം ആസ്വദിച്ച് മഖാമിന് ചാരെ വാപിളര്‍ന്ന് ഇരിക്കുകയായിരിക്കും. യാസീന്‍ ഓതി പൂര്‍ത്തിയായാല്‍ ഉപ്പ ദുആ ഇരക്കാന്‍ തുടങ്ങും. പത്ത് രൂപയുടെ നോട്ടെടുത്ത് ഞങ്ങളുടെ തലയിലൂടെ ഉഴിഞ്ഞ്, എന്തൊക്കെയോ പ്രാര്‍ത്ഥിച്ച് ശരീരത്തില്‍ ഊതും. പത്ത് രൂപ നോട്ട് പിന്നെ മഖാമിലെ വലിയ പച്ചഭണ്ഡാരത്തില്‍ നിക്ഷേപിക്കും. ആ പ്രാര്‍ത്ഥനയാണ് പില്‍ക്കാലത്ത് ഞങ്ങളുടെ സൗഭാഗ്യങ്ങള്‍ക്ക് കാരണമായതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇറങ്ങാന്‍ നേരത്ത് മഖാമില്‍ പുതച്ച വിരികൊണ്ട് ഞങ്ങളുടെ തലയില്‍ തടവും. വിരിയെ ഉപ്പ ഏറെ നേരം മുഖത്തോട് ചേര്‍ത്തുവെച്ച് വീണ്ടും പാര്‍ത്ഥിക്കും. 

മഖാമില്‍ നിന്ന് ഇറങ്ങുന്ന വഴിയില്‍ മധുരപാനീയവും തബറുക്കും നിരത്തിവെച്ചിട്ടുണ്ടാവും. പാനീയം ഞങ്ങള്‍ ആസ്വദിച്ച് കുടിക്കും. പൊതിയായി കിട്ടിയിരുന്ന ലഡുവിന്‍ പൊടി(തബറുക്ക്) പോക്കറ്റിലിടും. വീട്ടില്‍ ഉമ്മയുടെ കാത്തിരിപ്പ് മാലിക് ദീനാര്‍ മഖാമില്‍ പ്രാര്‍ത്ഥിച്ചൂതി നല്‍കുന്ന തബറുക്കിന് വേണ്ടിയാണ്. മക്കത്ത് നിന്ന് കൊണ്ടുവരുന്ന ഈത്തപ്പഴം കണക്കെ ഉമ്മ തബറുക്ക് സൂക്ഷിച്ച് വെക്കും. ഓരോ ദിവസവും അതില്‍ നിന്ന് ഒരോനുള്ളെടുത്ത് ഞങ്ങളുടെ വായയില്‍ ഇടും. 

മഖാമില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഞങ്ങളുടെ ആനന്ദം ഉണര്‍ന്നിരിക്കും. അടുത്ത ഊഴം സന്ത എന്ന ചന്തയാണ്. ചന്തയില്‍ നിറച്ചുവെച്ച കളിപ്പാട്ടങ്ങളില്‍ ഞങ്ങളുടെ കണ്ണുടക്കുമ്പോള്‍ ഉപ്പ പറയും:' ഇത് വേണ്ട, നമുക്ക് ഹല്‍വ തിന്നാം...'
അഞ്ച് രൂപയ്ക്ക് ഒരു കഷ്ണം കിട്ടിയിരുന്ന പച്ചയും ചുവപ്പും നിറത്തിലുള്ള കോഴിക്കോടന്‍ ഹല്‍വയ്ക്ക് നല്ല സ്വാദായിരുന്നു. അതൊരുകാലം.
കാലത്തിനു വയസായി. മാലിക് ദീനാര്‍ ഉറൂസിനും.
14 നൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ട മാലിക് ദീനാര്‍ പള്ളിയില്‍ ഇത് എത്രാമത് ഉറൂസാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ഉറൂസിന്റെ നന്മതിന്മകളെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നു. അതൊന്നും എന്നെ സംബന്ധിച്ചിടത്തോളം വിഷയമേ അല്ല. ചിന്തയുടെ വ്യത്യസ്ഥ വീക്ഷണങ്ങള്‍ എല്ലാ കാര്യങ്ങളിലുമുണ്ട്. 

ഉറൂസ് പരിപാടിയുടെ സത്തയായി ഞാന്‍ കാണുന്നത് അതോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണമെന്ന സാരോപദേശങ്ങളാണ്. മാലിക് ദീനാറിന്റെ ലക്ഷ്യവും അത് തന്നെയായിരുന്നു. ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി ചേരമാന്‍ പെരുമാള്‍ ഇന്ത്യയിലേക്ക് തുറന്നുവെച്ച വിശുദ്ധവാതിലിലൂടെയാണ് മാലിക് ദീനാറും തങ്ങളും കേരളക്കരയിലെത്തിയത്. ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തെകുറിച്ച് പറയുമ്പോള്‍ ഇസ്‌ലാം മതം ആശ്ലേഷിച്ച് താജുദ്ദീന്‍ പെരുമാള്‍ എന്ന പേര് സ്വീകരിച്ച ചേരമാന്‍ പെരുമാളിനെ ഓര്‍ക്കാതിരിക്കാനാവില്ല. 

കവി ടി. ഉബൈദ് മാഷിന്റെ കാലത്ത്, മാലിക് ദീനാര്‍ ഉറൂസ് വേളകളില്‍ തളങ്കര പള്ളിക്കാലില്‍ വലിയൊരു കമാനം ഉയര്‍ത്തുമായിരുന്നു. 'ചേരമാന്‍ പെരുമാള്‍ നഗര്‍' എന്ന പേരില്‍. ഓരോ ഉറൂസ് വേളകളും നന്മയുടെ വസന്തകാലമായി മാറ്റാന്‍ വിശ്വാസികള്‍ക്ക് കഴിയണം.

എല്ലാ റോഡുകളും മാലിക് ദീനാറിലേക്ക് 



സുബൈര്‍ പള്ളിക്കാല്‍

മാലിക് ദീനാര്‍ ഉറൂസ് ആരംഭിച്ചതോടെ തളങ്കര ഗ്രാമമൊന്നാകെ ആത്മീയ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ്. പ്രാര്‍ത്ഥനകളാല്‍ മുഖരിതമായ അന്തരീക്ഷവും സ്‌നേഹവും സൗഹാര്‍ദവും മൈത്രിയും ചിരിക്കുന്ന മുഖങ്ങളും കണ്ണിനാനന്ദം പകരുന്ന കാഴ്ചകളും അവിടെ എത്തുന്നവരെ ആഹ്ലാദിപ്പിക്കുന്നു. തളങ്കരയെന്ന കടലോര ഗ്രാമത്തില്‍ സ്‌നേഹത്തിന്റെ പച്ചപ്പും മാനവ മൈത്രിയുടെ ഒരുമയും വിശ്വാസ ദീപ്തി പകരുന്ന സുരക്ഷയും ആരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഇവിടെ ആരും അനാഥരല്ല, എല്ലാവരും സനാഥരാണ്. ആരും വലിയവരല്ല, എല്ലാവരും ചെറിയവരാണ്, ദൈവത്തിനു മുന്നില്‍....
ഉറൂസിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ എല്ലാ വഴികളും തളങ്കരയിലേക്ക് നീളുകയാണ്. വഴിയായ വഴികളിലെല്ലാം ഉറൂസിന് ആശംസ നേര്‍ന്നു കൊണ്ടുള്ള ബോര്‍ഡുകളും കമാനങ്ങളും നിറഞ്ഞു നില്‍ക്കുന്നു. ജന സഹസ്രങ്ങളെ പരിപാലിക്കാനും അവര്‍ക്ക് ഇരിപ്പിടം ഒരുക്കുവാനും വളണ്ടിയര്‍മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. പകല്‍ വെളിച്ചത്തെ വെല്ലുന്ന തരത്തില്‍ വൈദ്യുതി ദീപങ്ങള്‍ പള്ളി പരിസരത്തും അവിടേക്കുള്ള വീഥികളിലും ജ്വലിച്ചു നില്‍ക്കുന്നു.

ഉറൂസ് നാളുകളില്‍ അവാച്യമായ അനുഭൂതിയും വികാരവായ്പുമാണ് മാലിക് ദീനാറിലും പരിസരങ്ങളിലും നിറയുന്നത്. അതില്‍ ജാതി-മത ഭേദമന്യേ എല്ലാവരും അലിയുന്നു, ആശ്വാസം കൊള്ളുന്നു. പ്രയാസങ്ങളും സങ്കടങ്ങളും മറക്കുന്നു. പള്ളിപ്പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യാത്മാക്കളുടെ അനുഗ്രഹം നാടിനും നാട്ടുകാരിലും ചൊരിയുന്നു.
മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉറൂസിന് നാട്ടിലെത്താനും അതില്‍ പങ്കാളിയാവാനും വിദേശത്തുള്ള ഓരോ പ്രവാസിയും കൊതിക്കുന്നു. ഉറൂസ് നാളുകള്‍ അടുത്തു വരുമ്പോള്‍ ഓരോ കാസര്‍കോട്ടുകാരന്റെയും മനസ് തളങ്കരയിലെത്തുന്നു.

ഉറൂസ് കഴിഞ്ഞാല്‍ അടുത്ത ഉറൂസിനെ വരവേല്‍ക്കാന്‍ മനസ് ഒരുങ്ങുന്നു. അതില്‍ പങ്കുകൊള്ളാന്‍ തനിക്ക് ആയുസ്സും ആരോഗ്യവും അനുവദിക്കണേ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
അമുസ്ലിംകളും തളങ്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്ഷേത്ര കമ്മിറ്റികളും ഉറൂസുമായി സഹകരിക്കുന്നു. അതിന്റെ വിജയത്തിനു വേണ്ടി ആഗ്രഹിക്കുകയും ചെയ്യുന്നു. ശാന്തിയും സമാധാനവും എന്നും ഈ നാട്ടില്‍ നിന്ന് കെട്ടുപോകരുതെന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഉറൂസിനെത്തുന്ന പണ്ഡിതന്‍മാരുടെയും സൂഫീ വര്യന്‍മാരുടെയും നല്ലവാക്കുകള്‍ ആവാഹിക്കാനും അതിനനുസരിച്ച് ചിത്തവിശുദ്ധി കൈവരിക്കാനും അല്ലാഹുവിന് സ്വീകാര്യമായ വഴിയില്‍ ജീവിക്കാനും വിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അപ്പോഴാണ് ഉറൂസിന്റെ വിജയകരമായ പരിസമാപ്തി സംഭവിക്കുന്നത്.


ആത്മീയതയുടെ നിറവില്‍ തളങ്കര

Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha.
മുക്രി ഇബ്രാഹിം ഹാജി

കാസര്‍കോട്ടെ മുസ്‌ലിം സാംസ്‌ക്കാരികതയുടെ പ്രഭവകേന്ദ്രമായ തളങ്കര ഉറൂസിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ്. ഉറൂസില്‍ പങ്കാളികളാകാനും ആത്മീയാഘോഷത്തിന്റെ ഭാഗമാകാനും ഓരോ മഹല്ല് നിവാസികളും ആഗ്രഹിക്കുന്നു. ഇതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധന്‍മാര്‍ വരെയുണ്ട്. പ്രവാസികളായ തളങ്കര നിവാസികള്‍ ഉറൂസ് വേളയില്‍ കൂട്ടത്തോടെ നാട്ടിലെത്തുന്നതും ഈ ആത്മീയ ലഹരിയില്‍ ലയിക്കാനാണ്. 

വളണ്ടിയര്‍മാരുടെ രാപകലില്ലാത്ത പരിശ്രമം ഗതാഗത കുരുക്ക് ഒഴിവാക്കാനും ഉറൂസ് നഗരിയിലെത്തുന്ന ജനങ്ങള്‍ക്ക് വഴികാട്ടിയാകാനും സഹായിക്കുന്നു. ഇവരുടെ പരിശ്രമങ്ങള്‍ തന്നെയാണ് ഉറൂസിനെ വിജയിപ്പിക്കുന്നത്. 

മാലിക് ദിനാര്‍ ഇസ്‌ലാമിക അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ പ്രബോധന ദൗത്യം നിര്‍വഹിക്കാന്‍ പഠിച്ചുവളരുമ്പോള്‍ സയിദുനാ മാലിക് ദീനാര്‍ തങ്ങളുടെ പ്രബോധന ദൗത്യത്തിന് ഇവിടെ തുടര്‍ച്ചയുണ്ടാകുന്നു. മതമൈത്രിയുടെ വേദിയായി മാലിക് ദീനാര്‍ ഉറൂസ് വേദി മാറുന്നത് സന്തോഷകരം തന്നെയാണ്. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഉറൂസ് നഗരിയിലെത്തി മഖാം സന്ദര്‍ശനം നടത്തുന്നത് ആനന്ദകരമായ കാഴ്ചയാണ്. 

കാസര്‍കോടിന്റെ വിഭാഗീയ മനസ്സുകളെ കൂട്ടിയിണക്കാന്‍ ഇത്തരം ആഘോഷവേളകള്‍ക്ക് സാധിക്കേണ്ടതുണ്ട്. തളങ്കരയിലെ ഓരോ മണല്‍തരിയും സന്തോഷിക്കുന്ന മനോഹര ഉറൂസ് നാളുകള്‍ കൊടിയിറങ്ങുമ്പോള്‍ ഓരോ നാട്ടുകാരുടെയും മനസ്സില്‍ പ്രാര്‍ത്ഥനയും കാത്തിരുപ്പുമാണ്, അടുത്ത ഉറൂസ് നാളുകള്‍ക്കായി.

സാഹോദര്യവും സൗഹാര്‍ദവുമാണ് ലക്ഷ്യം

ഷാഫി എ. നെല്ലിക്കുന്ന്

സാഹോദര്യത്തിന്റയും, സൗഹാര്‍ദത്തിന്റെയും പുത്തന്‍ ഏടുകള്‍ തുന്നിച്ചേര്‍ക്കാന്‍ മാലിക് ദീനാര്‍ ഉറൂസ് നിമിത്തമാവുന്നത് കാസര്‍കോട്ടുകാരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്. ഇസ്ലാം അനുശാസിക്കുന്ന സമാധന ദൗത്യം, പ്രത്യേകിച്ചും സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മനസ്സുകളില്‍ നിന്നുമുണ്ടാവുന്നുവെന്നതാണ് ഉറൂസിന്റെ യതാര്‍ത്ഥ ഫല സിദ്ധിയെന്ന് പറയുന്നത്. ഇതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാനുള്ള വകയുണ്ട്.

ആധുനികയുഗത്തില്‍ ഉറൂസുകള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നുവെന്നതാണ് സത്യം. അണുകുടുംബമായി തങ്ങളുടെ മാളങ്ങളില്‍ ഒതുങ്ങിക്കൂടുന്ന സമൂഹത്തിന് പരസ്പരം കാണാനും കേള്‍ക്കാനുമുള്ള വേദിയായി ഉറൂസ് നഗരികള്‍ മാറുന്നു. ഇവിടെ ഉറൂസ് ഒരു സംഗമമാണ്. ജീവിതത്തിന്റെ പലതട്ടുകളില്‍ നിന്നുള്ളവര്‍ ഒത്തൊരുമിക്കുന്ന ആത്മീയതയുടെ മഹാ സംഗമമായി മാറുകയാണ് ഉറൂസ്. 

സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസ് സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലൂടെയാണ് കൊണ്ടുപോകുന്നത്. ഇന്നിന്റെ ദുഷിച്ച കര്‍മ്മക്രിയകളില്‍ നിന്നും മനസ്സിനേയും ശരീരത്തെയും ആത്മീയതയുടെ പാതയിലൂടെ കൈപിടിച്ചു നടത്തുകയാണ് ഉറൂസ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍ സംഘാടകര്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ഉറൂസ് കേവലം വഴിപാടുമാത്രമാണെന്നതിനെക്കാളും സമൂഹത്തെ ഉണര്‍ത്താനുള്ള ഉപാധികൂടിയായാണ് സംഘാടകര്‍ കാണുന്നത്. 

ഇതര ഉറൂസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാലിക് ദീനാര്‍ ഉറൂസ് ആത്മീയതയോടൊപ്പം സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് നേരെ പ്രതികരിക്കാനും ആനുകാലിക വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ച നടത്താനുമുള്ള വേദികളും സൃഷ്ടിക്കുന്നുണ്ട്. കേവലം മതപ്രസംഗങ്ങളില്‍ മാത്രമൊതുക്കാതെ, ചരിത്ര സെമിനാര്‍, പണ്ഡിത സംഗമം, യുവജന സംഗമം, പ്രവാസി സംഗമം, വിദ്യാഭ്യാസ സെമിനാര്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. 

ബഹുദൈവ വിശ്വാസത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനിടയിലേക്ക് ഏക ദൈവ വിശ്വാസത്തിന്റെ സത്യപ്രബോധനവുമായി വന്ന മഹാന്‍മാരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് നാമിന്ന് കാണുന്ന ഇസ്ലാമിക ചൈതന്യം. ഈ ചൈതന്യം ഉള്‍ക്കൊള്ളാന്‍ നമ്മില്‍ പലരും വിമുഖത കാണിക്കുന്നുവെന്നതാണ് സത്യം. നേരിന്റെ വഴിയില്‍ നിന്നും വ്യതിചലിക്കുമ്പോഴാണ് മനസിന് സമാധാനഭംഗമുണ്ടാവുന്നത്. ജീവിതത്തിന് താളഭംഗം സംഭവിക്കുന്നത്. ഇതിനെ മറികടക്കാനുള്ള പോംവഴികളില്‍ ചിലതാണ് ഉറൂസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാം. 

ഹിജ്‌റ 22 റജബ് 13നാണ് തളങ്കര മാലിക് ദീനാര്‍ പള്ളി നിര്‍മ്മിച്ചതെന്നാണ് പൂര്‍വ്വികര്‍ പറഞ്ഞു കേള്‍ക്കുന്നത്. അന്നുമുതലായിരിക്കാം കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന്റെ തേരോട്ടവും തുടങ്ങുന്നത്. ചരിത്രത്തിന്റെ ഓരം ചേര്‍ന്നു നടന്ന പൂര്‍വ മഹത്തുക്കള്‍ ഇത് രേഖപ്പെടുത്തിവെച്ചിരിക്കുന്നുവെന്നും പറയപ്പെടുന്നു. ഹസ്രത്ത് മാലിക് ദീനാര്‍ (റ.അ)വും സംഘവും ഇന്ത്യയിലേക്ക് മതപ്രബോധനത്തിനു വരാന്‍ കാരണമായത് രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തിലേക്കാകൃഷ്ടനായി ഇസ്ലാം മതം വിശ്വസിച്ചതിനാലാണ്. ഇല്ലെങ്കില്‍ കേരളത്തിലെ മുസ്ലിം ചരിത്രം വേറെതരത്തില്‍ രേഖപ്പെടുത്തി വെച്ചേനെ. 

അന്നു മാലിക്ദീനാര്‍ (റ.അ)വും സംഘത്തിനും കേരളത്തില്‍ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ കാരണം കേരളത്തിലെ നാട്ടു രാജാക്കന്‍മാര്‍ സന്മനസ്സ് കാണിച്ചത് മക്കയിലായിരുന്ന ചേരമാന്‍ പെരുമാളിന്റെ കത്തുകളായിരുന്നു. കേരളത്തിലെ ഇസ്ലാമിക ചരിത്രം കൊടുങ്ങല്ലൂരിലൂടെയും തളങ്കരയിലൂടെയുമാണ് ഇന്നും ജ്വലിച്ചു നില്‍ക്കുന്നത്. കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം തളിര്‍ത്തു നില്‍ക്കാന്‍ കാരണവും മാലിക് ദീനാറിന്റെ കടന്നുവരവാണ്. 

അറിവിന്റെ നിറകുടമായിരുന്നു മാലിക്ബ്‌നു ദീനാര്‍ (റ). മുത്ത് മുഹമ്മദ് നബി (സ) തങ്ങളുടെ അനുചരരില്‍ നിന്നുമായിരുന്നു അദ്ദേഹം അറിവ് സ്വായത്തമാക്കിയതെന്ന് ചരിത്രം പറയുന്നുണ്ട്. കേരളക്കരയിലെ ഇസ്ലാമിക ചരിത്രം ഹസ്രത്ത് മാലിക് ദീനാറിന്റെ ജീവിതത്തോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനോട് നൂറുശതമാനം നീതി പുലര്‍ത്തുന്ന കാര്യമാണ് മാലികിദീനാര്‍ ജമാഅത്ത് കമ്മിറ്റി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍. 

ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലൂടെ വിജ്ഞാനത്തിന്റെ മഹാസാഗരമാണ് പകര്‍ന്നു നല്‍കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കുന്ന സനദ്ദാന സമ്മേളനം ഉറൂസിന്റെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നാണ്. 

സമൂഹത്തിലേക്ക് നല്ല യുവതയെ വാര്‍ത്തെടുക്കാന്‍, ഭൗതിക ജീവിതത്തിന്റെ കുതിപ്പിനിടയില്‍ ആത്മീയതയുടെ പവിത്രതയിലേക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയാണ് ഇവിടെ മാലിക് ദീനാര്‍ ഉറൂസ്.


തളങ്കരയിലെ കാറ്റിന് സുഗന്ധമേറെമേറെ


Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha.
ഷാഫി തെരുവത്ത്

അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്ന പള്ളിയും മഖാമും. ഒരിക്കല്‍ ഇവിടെ എത്തുന്ന വിശ്വാസികള്‍ക്ക് ഒരിക്കല്‍കൂടി എത്തണമെന്ന് മനസ് പറയും. പള്ളിയുടെ പരിസരത്ത് നിന്നാല്‍ അറബിക്കടലില്‍നിന്ന് വീശിയടിക്കുന്ന നേരിയ കാറ്റ് കാതിനുമാത്രമല്ല മനസ്സിനും കുളിര് കോരിയിടുന്നു. ഇപ്പോള്‍ ഇവിടെ വീശിയടിക്കുന്ന കാറ്റിന് സുഗന്ധമേറെയാണ്. 

ഉറൂസിന്റെ പവിത്രതയില്‍ മുങ്ങിനില്‍ക്കുന്നു. ചരിത്രത്തിന്റെ താളുകളില്‍ കഥകളേറെയുണ്ട്. ഇസ്‌ലാം പ്രചരണത്തിനായെത്തിയ സംഘത്തില്‍പെട്ട മഹാനവര്‍കളായ മാലിക് ദിനാര്‍ (റ) മണ്‍മറഞ്ഞുകിടക്കുന്ന മഖാം. സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ശാന്തിതേടി എത്തുന്നവര്‍ക്ക് ഇവിടെ അതിര്‍വരമ്പുകളില്ല. ഉറൂസിനുമാത്രമല്ല എപ്പോഴും ഇവിടെ കാലൊച്ചയാണ്. 

വെറുതെ പള്ളിയുടെ പരിസരത്ത് നടന്നാല്‍ തന്നെ നമ്മോട് അവിടത്തെ മരങ്ങള്‍ക്കും കാറ്റിനും കല്ലിനും പറയാന്‍ എത്രയോ കഥകളുണ്ട്. ചരിത്ര കഥകള്‍. ചരിത്രം ഉറങ്ങികിടക്കുന്ന മാലിക് ദീനാര്‍ പള്ളിപരിസരം. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍നടത്തുന്ന ഉറൂസ് എത്തുമ്പോള്‍ ചരിത്രകഥകള്‍ക്ക് കൂടുതല്‍ നിറമുണ്ടാകുന്നു.
മാലിക് ദീനാര്‍ പള്ളിയുടെ ചുറ്റുവട്ടത്തുള്ള അക്കാദമിയും അഗതിമന്ദിരവും സ്‌കൂളും എല്ലാം ഇന്ന് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു. ജീവിതം തച്ചുടച്ചവരുടെ കണ്ണീരൊപ്പുന്ന യതീഖാന ജില്ലയുടെ തന്നെ അഭിമാനമാണ്. 

തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഇവിടെ പഠിച്ചവര്‍ ഇന്ന് ലോകത്തിന്റെ പലകോണുകളിലും ഉയര്‍ന്ന് പദവിയില്‍ എത്തിനില്‍ക്കുന്നു. ഈപുണ്യഭൂമിയില്‍നിന്നും പഠിച്ചുപോയവര്‍ ഒരിക്കലെങ്കിലും ഇവിടെ എത്തുന്നു. അല്ലെങ്കില്‍ മനസ്സുകൊതിച്ചുപോകുന്നു. 

കേരളത്തില്‍ നടക്കുന്ന ഉറൂസുകളില്‍ പ്രശസ്തമായ ഉറൂസാണ് തളങ്കര മാലിക് ദീനാര്‍ ഉറൂസ്. വൈദ്യുതി ദീപങ്ങള്‍കൊണ്ട് കുളിച്ചുനില്‍ക്കുന്നു പള്ളിയും മഖാമും പരിസരവും. മഖാമിലെത്തി സലാംചൊല്ലി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുമടങ്ങുമ്പോള്‍ സായൂജ്യമേറെയാണ്. 

ചരിത്രം ഉണര്‍ത്തി ഒരിക്കല്‍കൂടി എത്തിയ ഉറൂസ് മതമൈത്രിയുടെ പുതിയ വാതില്‍ തുറക്കട്ടെ. ഇവിടെ വീശിയടിക്കുന്ന കാറ്റിന് കുളിര്‍മ മാത്രമല്ല മത മൈത്രിയുടെ സുഗന്ധംപരത്താനും കഴിയട്ടെ.


ഉണ്ണാതെ, ഉറങ്ങാതെ...


Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha.

കടലുകള്‍ക്കപ്പുറത്തുള്ളവര്‍ ഓടിയെത്തിയിരിക്കുന്നു. കുടുംബത്തെ കാണാന്‍ മാത്രമല്ല ഇസ്‌ലാം മത പ്രചാരണത്തിന് എത്തി മണ്മമറഞ്ഞുകിടക്കുന്ന മാലിക് ദീനാര്‍ തങ്ങളുടെ ഉറൂസിനെ വരവേല്‍ക്കാന്‍. ഉമ്മയുടെ കൈപിടിച്ച് മഖാമിലെത്തിയവര്‍... ഇപ്പോള്‍ വളര്‍ന്ന് കുടുംബത്തിന്റെ അത്താണിയായ ഇവര്‍ക്ക് ഏറെപറയാനുണ്ട്. 

കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍, സഹോദരിയെ കെട്ടിച്ചകറ്റാന്‍ അന്നത്തെ സ്വപ്‌നങ്ങള്‍ ഏറെയുണ്ട്. പഠിക്കാന്‍ താല്‍പര്യവുമുണ്ടായിരുന്നു. പക്ഷേ ജീവിക്കാന്‍ മറ്റു വഴികളില്ലാത്തപ്പോള്‍ അവര്‍ കടംവാങ്ങിയും ഉള്ളതുവിറ്റും കടല്‍കടന്നപ്പോള്‍ കുടുംബത്തിന്റെ പട്ടിണി അകന്നു. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങള്‍ക്കും വെള്ളവും വെളിച്ചവും അവര്‍ വാരിക്കോരി നല്‍കി. ഇപ്പോഴുമത് തുടരുന്നു. 

അവര്‍ ഇപ്പോഴെത്തിയത് ഉറൂസിനെത്തുന്നവരെ സ്വീകരിക്കാന്‍. വാഹനങ്ങളെ നിയന്ത്രിക്കാന്‍ അതിന് ഉണ്ണാതെ ഉറങ്ങാതെ നില്‍ക്കുന്നു ഉറൂസ് അവസാനിക്കുംവരെ. നാടിന്റെ വിളക്കാണ് യുവാക്കള്‍. അവരുടെ കൈയ്യിലാണ് നാടിന്റെ താക്കോല്‍. കൈയ്യും മെയ്യും മറന്നവര്‍ കൈകോര്‍ത്ത് നില്‍ക്കുന്നു. ഉറൂസ് നഗരിയിലെത്തുന്നവര്‍ക്ക് കുറ്റവും കുറവും വരരുതെന്നാഗ്രഹിച്ച്.

ചിട്ടയായുള്ള പ്രവര്‍ത്തനം രാവിലെ മുതല്‍ രാത്രിയായിട്ടും തുടരുന്നു. അതിനിടെ അവര്‍ മറക്കുന്നു ഉണ്ണാനും ഉറങ്ങാനും. മതമൈത്രിയുടെ പര്യായ ഉറൂസിന്റെ പ്രഭ കെട്ടടങ്ങാതെ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍.


Keywords: Malik deenar, Thalangara, Magam Uroos, Yahya Thalangara, T.A. Shafi, Mukri Ibrahim Haji, Shafi Theruvath, Uroos Supplement, Kasargodvartha. 
5:06 pm | 0 comments

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 2

Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement
 കെ.എസ്. അബ്ദുല്ല 
Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement
ഖാസി സി.എം. അബ്ദുല്ല മൗലവി
ഉറൂസ് സ്മരണകളിലെ നൊമ്പര പുഷ്പങ്ങള്‍

മാലിക് ദീനാര്‍ ഉറൂസിന്റെ ധന്യതയിലും ആനന്ദത്തിലും നാട് മുങ്ങി നില്‍ക്കുമ്പോള്‍ കഴിഞ്ഞ ഉറൂസിന് ഒത്തുകൂടിയ അനേകം പേരുടെ അഭാവം ഒരു വേദനയായി നമ്മുടെയാക്കെ മനസിലുണ്ട്. ഉറൂസിന്റെ അരങ്ങിലും അണിയറയിലും സജീവമായി നിന്ന ഒട്ടേറെ ആളുകള്‍ അരങ്ങൊഴിഞ്ഞു. ഇനി അടുത്ത ഉറൂസിന് ആരൊക്കെ ഇവിടെ അവശേഷിക്കുമെന്ന് ആര്‍ക്കറിയാം. എല്ലാം ജഗന്നിയന്താവിന്റെ നിശ്ചയം.

ഖാസി സി.എം. അബ്ദുല്ല മൗലവി, തളങ്കര ഇബ്രാഹീം ഖലീല്‍, കെ.എം. അഹമ്മദ്, എന്‍.എ. സുലൈമാന്‍, സമദ് ഹാജി തളങ്കര തുടങ്ങിയവര്‍ കഴിഞ്ഞ ഉറൂസുകളുടെ നടത്തിപ്പില്‍ സജീവമായി നിലകൊണ്ടവരാണ്. അവര്‍ ഈ ഉറൂസിനാകുമ്പോഴേക്കും പരലോകം പ്രാപിച്ചു. ഇങ്ങനെ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ ആളുകള്‍ നമ്മുടെ കണ്‍മുമ്പില്‍ നിന്ന് മറഞ്ഞു പോയി.

നാട്ടിലെ ഉറൂസില്‍ സംബന്ധിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കഴിയുക എന്നത് പലരും ഒരു ഭാഗ്യമായാണ് കണ്ടിരുന്നത്. അതിനു വേണ്ടിയാണ് വിദേശത്ത് ജോലി ചെയ്യുന്ന പലരും ഉറൂസ് വേളയില്‍ നാട്ടിലെത്തുന്നത്. ഈ ഉറൂസില്‍ സംബന്ധിച്ച എത്രപേര്‍ക്ക് അടുത്ത ഉറൂസില്‍ സംബന്ധിക്കാന്‍ കഴിയും എന്നത് ദൈവ നിയോഗം.

Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement
തളങ്കര ഇബ്രാഹിം ഖലീല്‍
Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement
കെ.എം. അഹ്മദ്
മുന്‍കാലങ്ങളിലെ ഉറൂസുകളിലും കാസര്‍കോടിന്റെയും വിശിഷ്യ തളങ്കരയുടെയും ചലനങ്ങളില്‍ സജീവമായിരുന്ന പ്രമുഖ വ്യക്തിയാണ് യശശ്ശരീരനായ കെ.എസ്. അബ്ദുല്ല. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു അഞ്ച് വര്‍ഷം തികയുന്നു. ഈ കാലയളവിലൊക്കെ ഒട്ടേറെ പേര്‍ നമ്മില്‍ നിന്ന് യാത്രയായി. പലപേരുകളും നമ്മുടെ സ്മരണയില്‍ തന്നെ എത്തുന്നില്ല. കാലത്തിന് ചിലത് മായ്ച്ചു കളയാന്‍ കഴിയുന്നു. അപ്പോഴും ജന മനസുകളില്‍ കുറേ കാലം അനേകം പേര്‍ ജീവിക്കുന്നു. അവരില്‍ ചിലരാണ് നേരത്തേ പറഞ്ഞ പ്രമുഖ വ്യക്തികള്‍.

കഴിഞ്ഞ ഉറൂസിന്റെ അരങ്ങിലും അണിയറയിലും സജീവമായി പ്രവര്‍ത്തിക്കുകയും ഈ ഉറൂസിനാകുമ്പോഴേക്കും പരലോകം പ്രാപിക്കുകയും ചെയ്ത മേല്‍പറഞ്ഞ വ്യക്തികള്‍ പലനിലക്കും പ്രഗല്‍ഭരാണ്. ഖാസി സി.എം. അബ്ദുല്ല മൗലവി ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്നു. അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനും ആത്മീയ തേജസ്സുമായിരുന്നു. ദുരൂഹ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ആ വിയോഗം സൃഷ്ടിച്ച ശൂന്യത ഇപ്പോഴും നീങ്ങിയിട്ടില്ല. മത പ്രഭാഷണ- ഉറൂസ് വേദികളിലെ നിറസാന്നിധ്യവും ആകര്‍ഷണ കേന്ദ്രവും ആയിരുന്നു ആ പണ്ഡിത വര്യന്‍. സമസ്ത വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരവെയാണ് ആ പണ്ഡിത തേജസ്സ് പൊടുന്നനെ അണഞ്ഞു പോയത്.

Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement
എന്‍.എ. സുലൈമാന്‍
തളങ്കര ഇബ്രാഹിം ഖലീല്‍ പ്രമുഖ വ്യവസായിയും മുസ്‌ലിം ലീഗിന്റെ നേതാവും, ജമാഅത്ത് ഭാരവാഹിയും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മംഗലാപുരം വിമാന ദുരന്തത്തിലാണ് ആ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞു പോയത്. കഴിഞ്ഞ ഉറൂസ് വേളയില്‍ ജ്വലിച്ച് നിന്ന ആ സംഘടനാ മികവിന് സാക്ഷ്യം വഹിച്ചവര്‍ക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഉറൂസിന്റെ പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും സജീവമായി ഇടപെടുകയും എഴുത്തിലൂടെ നാടിന്റെ കണ്ണുതുറപ്പിക്കുകയും ചെയ്ത പ്രശസ്ത പത്ര പ്രവര്‍ത്തകനായിരുന്നു രണ്ടു വര്‍ഷം മുമ്പ് നിര്യാതനായ കെ.എം. അഹമ്മദ്. ആ വിയോഗം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു.

അകാലത്ത് പൊലിഞ്ഞു പോയ മറ്റൊരു പ്രമുഖ വ്യക്തിയാണ് എന്‍.എ. സുലൈമാന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന് ഒരു വര്‍ഷം കഴിഞ്ഞു. സമദ് ഹാജി മാലിക് ദീനാര്‍ പള്ളിയുടെയും സ്ഥാപനങ്ങളുടെയും ഉന്നമനത്തിനായി നിറഞ്ഞു നിന്ന വ്യക്തിത്തമായിരുന്നു. നാടിന്റെ സ്മൃതികളില്‍ ഇവരെല്ലാം ഇപ്പോഴും ജീവിക്കുകയാണ്. ഓരോ ഉറൂസ് കഴിയുമ്പോഴും അടുത്ത ഉറൂസില്‍ പങ്കുകൊള്ളാന്‍ പരമകാരുണികനായ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണ് വിശ്വാസികള്‍.

തളങ്കര- ചരിത്ര പ്രാധാന്യമുള്ള നാട്


Majeed Thalangarara, Malik deenar Urooss
മജീദ് തളങ്കര

തളങ്കര കണ്ടത്തില്‍ ഹിദായത്തു സിബിയാന്‍ മദ്രസയുടെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കാസര്‍കോട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല പറയുകയുണ്ടായി, തളങ്കരയിലെ യുവാക്കള്‍ എല്ലാ കാര്യങ്ങളിലും പ്രാവീണ്യം നേടിയവരാണെന്നും തങ്ങളുടേതായ സംഭാവനകള്‍ ചെയ്തവരാണെന്നും.

അതേ ചടങ്ങിലെ മറ്റൊരു പ്രാസംഗികന്‍, മുന്‍ ഷാര്‍ജ-ഇന്ത്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര അടിവരയിട്ടുകൊണ്ടു പറഞ്ഞു, തളങ്കരയിലെ യുവജനങ്ങള്‍ സുന്ദരികളും സുന്ദരന്‍മാരും ഏതു ഭാഷയും പെട്ടെന്ന് ഗ്രഹിക്കുന്നവരും ഏത് ഇന്റര്‍വ്യൂവിനേയും ചങ്കൂറ്റത്തോടെ നേരിടാന്‍ കഴിയുന്നവരുമാണെന്ന്. അവര്‍ രണ്ടുപേരും പറഞ്ഞ യോഗ്യതകള്‍ക്കു കാരണം തളങ്കരയുടെ ചരിത്ര പാരമ്പര്യമാണ്.

മാലിക്ബിന്‍ ദിനാര്‍ മുതല്‍ ഇതേവരെ തളങ്കരയ്ക്ക് ഒരു ചരിത്ര പാരമ്പര്യമുണ്ട്. കേരളം സന്ദര്‍ശിക്കാനെത്തിയ ഭൂരിഭാഗം ചരിത്രകാരന്‍മാരും സന്ദര്‍ശകരും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ തളങ്കരയുടെ ഭൂപ്രകൃതിയെ സ്പര്‍ശിക്കാതെ മടങ്ങിയിട്ടില്ല.
മത-സാംസ്‌ക്കാരിക, സാമൂഹിക നിലവാരങ്ങളെപ്പറ്റി നമുക്ക് ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും ധാരാളം അറിവ് ലഭിക്കുന്നുണ്ട്. എ.ഡി.644 (ഹിജ്‌റ .22) ലാണ് കാസര്‍കോടിന്റെ മണ്ണില്‍ വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശം കടന്നുവരുന്നത്.

അറേബ്യന്‍ തീരങ്ങളില്‍ നിന്നും അറബിക്കടല്‍ താണ്ടിയെത്തിയ തൗഹീദിന്റെ സന്ദേശം ഇവിടത്തുകാരായ ഹൈന്ദവരെ ഇസ്‌ലാംമതത്തിലേക്ക് ആകര്‍ഷിച്ചു.
മുഹമ്മദ് നബിയുടെ കാലത്തുതന്നെ ഇസ്‌ലാം കേരളക്കരയില്‍ എത്തിയിട്ടുണ്ടെന്നാണ് പ്രബലമായ അഭിപ്രായം. ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രഥമ ഉദ്യമം നടത്തിയ വ്യക്തികളില്‍ പ്രമുഖനായിരുന്നു മാലിക്ബിന്‍ ദിനാര്‍.

1969 ല്‍ പള്ളിക്കാല്‍ സീതിക്കുഞ്ഞി സാഹിബ് രചിച്ച അറബി മലയാള കവിതയായ മാണിക്യ മാലയില്‍ മാലിക്ബിന്‍ ദിനാര്‍ അവര്‍കളെപ്പറ്റി വിവരിക്കുന്നുണ്ട്. തളങ്കരയിലെ സാംസ്‌ക്കാരിക രംഗത്ത് ഏറ്റവും അധികം സംഭാവന ചെയ്ത വ്യക്തിത്വത്തിന്റെ ഉടമ തളങ്കര പള്ളിക്കാല്‍ സീതിക്കുഞ്ഞി സാഹിബ് (കവി പി.എസ്. ഹമീദിന്റെ പിതാവ്) രചിച്ച, ആവേശം ഉണര്‍ത്തിയ ആ ഗാനം ഇപ്പോഴും ഓര്‍ക്കുന്നു.
വന്നല്ലോ മാലിക് ദിനാര്‍ ഖാജാവലിയുല്ലാഹ് എന്നാരംഭിക്കുന്ന ഗാനം അന്നത്തെ തലമുറയ്ക്ക് ആവേശം പകര്‍ന്നിരുന്നു. എല്ലാ വീടുകളിലും സബീനയില്‍ കൂടി അത് പ്രചരിച്ചു.


ആ ഗാനം എനിക്ക് ചെറുപ്പത്തില്‍ എന്റെ മൂത്ത സഹോദരി പാടിക്കേള്‍പിച്ചിരുന്നു. .ഇന്നും ഞാനത് ഓര്‍ക്കുന്നു. ഇസ്ലാമിക ആവേശം ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തഴച്ചുവരാന്‍ അത് സഹായകമായി.
പ്രഥമ ഖാസിയായ മാലിക്ബിന്‍ മുഹമ്മദിന്റെ കാലം മുതല്‍ ഇന്നേവരെ കാസര്‍കോട്ടെ ഖാസിമാര്‍ താമസിച്ചിരുന്നത് തളങ്കരയിലാണ്.

സാമൂഹ്യവും, സാംസ്‌ക്കാരികവും, മതപരവുമായ എല്ലാ കാര്യങ്ങളിലും നേതൃത്വം നല്‍കിയിരുന്നതും ഖാസിമാരാണ്.. ഈ വിഷയത്തില്‍ തളങ്കരയെപ്പോലെ ഭാഗ്യം സിദ്ധിച്ച മറ്റൊരു സ്ഥലവും കേരളത്തിലുണ്ടാവാനിടയില്ല.

കാസര്‍കോടിന്റെ വിദ്യാഭ്യാസരംഗത്ത് ഒരു വഴിത്തിരിവായിരുന്നു തളങ്കര ഗവ.. മുസ്‌ലിം ഹൈസ്‌കൂള്‍. 1944 ല്‍ സ്ഥാപിതമായ ഈ ഹൈസ്‌കൂള്‍ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്ന മുസ്‌ലിംങ്ങളെ യോഗ്യരാക്കി. പല പ്രമുഖ പണ്ഡിതന്‍മാര്‍ക്കും, എഴുത്തുകാര്‍ക്കും, കവികള്‍ക്കും വ്യവസായികള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും ജന്മം നല്‍കിയ തളങ്കര ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഒന്നാംസ്ഥാനത്താണ്.
മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയില്‍ നിന്നും വിദ്യ അഭ്യസിച്ച ഖാസി അബ്ദുല്ല ഹാജി വൈജ്ഞാനിക നവോത്ഥാനത്തിനു നേതൃത്വം നല്‍കി. എല്ലാത്തിലും സമഗ്രമായ ചരിത്ര പ്രാധാന്യമുള്ള നാടാണ് തളങ്കര.

മാലിക് ദീനാര്‍ എന്ന ശാന്തിതീരം 

Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement, Kasargod Vartha.രവീന്ദ്രന്‍ പാടി

അസ്വസ്ഥമായ മനസുമായി അലയുന്നവര്‍ക്കുള്ള ശാന്തി തീരമാണ് മാലിക് ദീനാര്‍. ജാതി-മത ഭേദമന്യേ ആര്‍ക്കും ആ തീരത്തണഞ്ഞ് ആവോളം ശാന്തി നുകരാം. നാനാതരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോടിന്റെ ഏറ്റവും ഉയരത്തിലുള്ള വിളക്കാണ് മാലിക് ദീനാര്‍. അവിടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്.

ഇന്ത്യയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്തേക്കാണ് മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ ചരിത്രം നീളുന്നത്. അതു കൊണ്ടു തന്നെ നൂറ്റാണ്ടുകളുടെ ചരിത്രമാണ് മാലിക് ദീനാറിന് പറയാനുള്ളത്. അവയില്‍ കല്‍പിത കഥകള്‍ നന്നേ കുറവായിരിക്കും. ചേരമാന്‍ പെരുമാള്‍ ഇസ്ലാം ആശ്ലേഷിച്ചതും തുടര്‍ന്ന് അറേബ്യയില്‍ നിന്ന് ഇസ്ലാം മത പ്രചാരകര്‍ കൊടുങ്ങല്ലൂരിലും, തളങ്കരയിലും എത്തിയതും അവര്‍ തദ്ദേശ വാസികളുടെ സഹകരണത്തോടെ പള്ളികള്‍ പണിതതും ചരിത്രമാണ്. ഇസ്ലാം സന്ദേശങ്ങളില്‍ പ്രചോദിതരായ നിരവധി ഹൈന്ദവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും തങ്ങളുടെ സ്ത്രീകളെ മുസ്ലിംങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുത്തതും ചരിത്രമാണ്.

നിരവധി സംസ്‌കാരങ്ങളും വൈവിധ്യങ്ങളും ഭാഷകളും കൊണ്ട് അനുഗ്രഹീതമായ കാസര്‍കോട് ഒരു സാംസ്‌കാരിക സര്‍വകലാശാലയാണ്. ഇവിടെ പഠന വിഷയങ്ങള്‍ എത്രയോ ഉണ്ട്. മത സൗഹാര്‍ദവും സാമൂഹിക മൈത്രിയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഔന്നത്യവും കലകളുടെ മേളനവും മൊഗ്രാല്‍ എന്ന ഇശല്‍ ഗ്രാമവും അവയില്‍ ചിലതാണ്. യക്ഷഗാനത്തിന്റെ ഈറ്റില്ലമായ കുമ്പള, അതിന്റെ ആചാര്യന്‍ പാര്‍ത്ഥി സുബ്ബ, 18 ഭാഷകളില്‍ പാണ്ഡിത്യമുള്ള രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ, കാസര്‍കോട്ടെ മുഹമ്മദ് അബ്ദുര്‍ റഹ്മാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പുത്തിഗെയിലെ മുഹമ്മദ് ശെറൂള്‍ സാഹിബ്, മാപ്പിളപ്പാട്ട് രചയിതാവും ചരിത്രകാരനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ടി. ഉബൈദ്, മാപ്പിള കവി പി. സീതിക്കുഞ്ഞി മാസ്റ്റര്‍, ലോകമെങ്ങും പുകള്‍ കൊണ്ട തളങ്കര തൊപ്പി, തളങ്കര ഉരു......

മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളുനായര്‍, പാടുന്ന പടവാള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വിപ്ലവ കവി ടി.എസ്. തിരുമുമ്പ്, തുളുനാടിന്റെ ആത്മാവ് കണ്ടറിഞ്ഞ ബഹുഭാഷാ പണ്ഡിതന്‍ സി. രാഘവന്‍ മാസ്റ്റര്‍, ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങാത്ത പേനയുമായി കഴിയുന്ന തുളുനാടിന്റെ പുണ്യം കയ്യാര്‍ കിഞ്ഞണ്ണറൈ, തുളു ഭാഷാ പണ്ഡിതന്‍ പി. വെങ്കിട രാജ പുണിഞ്ചിത്തായ, ചിത്ര കലയില്‍ കാസര്‍കോടിനെ വിശ്വത്തോളമുയര്‍ത്തിയ ആര്‍ട്ടിസ്റ്റ് പി.എസ്. പുണിഞ്ചിത്തായ........ജാതിക്കെതിരെ കൊടുങ്കാറ്റായി ആഞ്ഞടിച്ച സ്വാമി ആനന്ദതീര്‍ത്ഥന്‍, ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളായ എ.സി. കണ്ണന്‍ നായര്‍, കെ. മാധവന്‍, വിശ്വ പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍.....

നെല്ലിക്കുന്ന് ജുമാമസ്ജിദ്, കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ വ്യാകുല മാതാ ദേവാലയം, മധൂര്‍ ശ്രീ മദനന്തേശ്വര ക്ഷേത്രം, മഞ്ചേശ്വരത്തെ ജൈന ബസ്തി, അഡൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, മാവുങ്കാലിലെ ആനന്ദാശ്രമം, കാഞ്ഞങ്ങാട്ടെ സ്വാമി നിത്യാനന്ദാശ്രമം, മടിയന്‍ കോവിലകം, കോട്ടപ്പുറം മഖാം, പാറപ്പള്ളി മഖാം, എടനീര്‍ മഠം, ഉദ്യാവരം മാഡയിലെ പള്ളിയും അമ്പലവും......
ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തേജസ്വിനി പുഴ, ചന്ദ്രഗിരി പുഴ, റാണിപുരം -രാജപുരം മലനിരകള്‍, കിഴക്കന്‍ മേഖലയിലെ വനങ്ങള്‍......... എല്ലാം കാസര്‍കോടിന്റെ പുണ്യം.

 ഇങ്ങനെയൊക്കെയാണെങ്കിലും ഇടക്കിടെ തലപൊക്കുന്ന കാലുഷ്യങ്ങളും ചോരക്കൊതിയും നമ്മുടെ നാടിന്റെ യശസ്സിന് മങ്ങലേല്‍പിക്കാറുണ്ട്. അപ്പോഴൊക്കെ മാലിക് ദീനാറിന്റെ ശാന്തി തീരം നമ്മുടെ മനസില്‍ എത്തുകയും പെട്ടെന്നു തന്നെ കാലുഷ്യ വഴികളില്‍ ശാന്തി മന്ത്രം മുഴങ്ങുകയും ചെയ്യുന്നു. മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്‍മാരുടെ അനുഗ്രഹം കൊണ്ട് കൂടിയാവാം നമ്മുടെ നാട്ടില്‍ ഇപ്പോഴും സമാധാനത്തിന്റെ വെള്ളിവെളിച്ചം പുലര്‍ന്നു കാണുന്നത്. ഏതൊരു പ്രദേശത്തിനും ചരിത്രത്തില്‍ ഒരിടമുണ്ട്.

കാസര്‍കോടിന് അത് വേണ്ടുവോളമുണ്ട്. ബ്രിട്ടീഷുകാരോട് പോരാടിയ ധീര വനിത ഉള്ളാളിലെ റാണി അബ്ബക്കയുടെ ചരിത്രം വായിച്ച് നാം പുളകം കൊള്ളേണ്ടതാണ്. മതമൈത്രിക്കും മാനവ മൈത്രിക്കും നിലകൊണ്ട് രക്തസാക്ഷികളായ വീരന്‍മാര്‍ തെയ്യങ്ങളായി ഇപ്പോഴും കാസര്‍കോട്ടുകാരുടെ ആരാധനാ പാത്രങ്ങളാണ്.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാലിക് ദീനാര്‍ ഉറൂസിന്റെ ആത്മീയ തേജസ്സിലാണ് കാസര്‍കോടും പരിസരവും ഇപ്പോള്‍. വിദേശങ്ങളില്‍ നിന്നും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ജന സഞ്ചയങ്ങള്‍ കൊതിക്കുന്നത് അല്‍പം ശാന്തിയും സമാധാനവും തന്നെയാണ്. അത് എന്നെന്നും ഈ മണ്ണില്‍ പുലരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ചേരമാന്‍ ചക്രവര്‍ത്തിയും മാലിക് ദീനാറും

ഭാരതത്തില്‍ പാവനമായ ഇസ്ലാം മതത്തിന്റെ ശാന്തിസന്ദേശം എത്തിക്കുവാന്‍ ആദ്യമായി കേരളക്കരയിലെത്തിയ ദൗത്യസംഘത്തിന്റെ നേതൃത്വം വഹിച്ച മഹാത്മാവായിരുന്നു ബഹുമാനപ്പെട്ട മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍. ഈ ദൗത്യസമഘമാണ് കേരളത്തിലാദ്യമായി പള്ളികള്‍ നിര്‍മ്മിച്ചത്.
കൊടുങ്ങല്ലൂര്‍ ആസ്ഥാനായി ഭരിച്ചിരുന്ന ചക്രവര്‍ത്തി ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് അറേബ്യയിലേക്ക് പോയെന്നും അത് പ്രവാചക ശിരോമണിയായ മുഹമ്മദ് മുസ്തഫ്വ (സ:അ)യുടെ ജീവിത കാലത്ത് തന്നെയായിരുന്നുവെന്നുമാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചേരമാന്‍ പൊതുവാള്‍ ചക്രവര്‍ത്തി അറേബ്യയില്‍ തമാസിക്കുന്ന കാലത്ത് താജുദ്ദീന്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. 

അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കമായ പരിശ്രമത്തിന്റെ ഫലമായി കൊടുങ്ങല്ലൂര്‍ രാജാവിന് ഒരെഴുത്തുമായി മാലിക് ദീനാര്‍ (റ)ന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആദ്യമായി കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി. അവിടത്തെ രാജാവിനെ സന്ദര്‍ശിച്ചു. ചേരമാന്‍ പെരുമാളിന്റെ എഴുത്തു കൊടുത്തു. അതില്‍ ദൗത്യസംഘത്തിന് പള്ളി പണിയുവാന്‍ എല്ലാവിധ സഹായങ്ങളും സ്ഥലവും കൊടുക്കണമെന്ന് എഴുതിയിരുന്നു. 

കൊടുങ്ങല്ലൂര്‍ രാജാവ് ദൗത്യസംഘത്തെ ആദരപൂര്‍വം സ്വീകരിക്കുകയും പള്ളികള്‍ നിര്‍മ്മിക്കുവാനുള്ള സ്ഥലവും അതിന്റെ പരിപാലനത്തിനുവേണ്ടിയുള്ള സ്വത്തുക്കളും വഖഫ് ചെയ്തുകൊടുക്കുകയും ചെയ്തു. അക്കാലത്ത് നാട് ഭരിച്ചിരുന്ന രാജക്കന്മാരുടെ പൂര്‍ണപിന്തുണയോടും എല്ലാ വിധ സഹായസഹകരണങ്ങളോടും കൂടിയായിരുന്നു കേരളത്തിലും തെക്കന്‍ കര്‍ണാടകയിലുമായി പ്രസ്തുത ദൗത്യ സംഘം ആദ്യത്തെ 10 പള്ളികള്‍ നിര്‍മിച്ചത്. അതിലൊന്നാണ് ചരിത്രപ്രസിദ്ധമായ കാസര്‍കോട് തളങ്കര വിലയ ജമാഅത്ത് പള്ളി.

കാസര്‍കോട് പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കി.മി. തെക്കുമാറി അറബിക്കടലിന്റെയും ചന്ദ്രഗിരിപുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലഉയര്‍ത്തിനില്‍ക്കുന്ന കാസര്‍കോട് തളങ്കര വലിയ ജുമാഅത്ത് പള്ളി എന്നറിയപ്പെടുന്ന ഈ പള്ളി സയ്യിദുനാ മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍ സ്ഥാപിച്ചതാണ്.
ഈ പള്ളിക്ക് തൊട്ട് തെക്കുഭാഗത്ത് സയ്യിദുനാ മാലിക് ദീനാര്‍ (റ) തങ്ങളവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുകയാണ്. ഈ ചരിത്രസത്യങ്ങള്‍ ഏതൊരു വ്യക്തിക്കും കാണുവാനും ഗ്രഹിക്കുവാനും സഹായകമാകുംവിധം പ്രധാനരേഖയായി പ്രസ്തുത പള്ളിയില്‍ കൊത്തിവെച്ച ശില്‍പരേഖ സാക്ഷ്യം വഹിക്കുന്നു.

ഈപുണ്യപുരുഷന്റെ ജീവിതകാലത്തും മരണാനന്തരവും നിരവധി കറാമത്തുകളാല്‍ ജനങ്ങളെ മതഭേദമന്യേ ആകര്‍ഷിക്കുകയും ആശിര്‍വദിക്കപ്പെടുകയും ചെയ്തുവരികയാണ്. റസൂല്‍ കരീം (സ:അ) തങ്ങളവര്‍കളുടെ സ്വഹാബികളില്‍പെടുന്ന ഈ മഹാപുരുഷന്റെ സ്മരണയ്ക്കായാണ് ഉറൂസ് നേര്‍ച്ച നടത്തിവരുന്നത്.

മാലിക് ദീനാര്‍ മഖാം ശരീഫ്

1975ല്‍ നടന്ന മാലിക്ബ്‌നു ദീനാര്‍ ഉറൂസില്‍ സംബന്ധിക്കാനായി ഈജിപ്തില്‍ നിന്നും ശേഖ് സാമീ അഹ്മദ് ഫര്‍ഹാത്ത് എന്നൊരു മഹാന്‍ വരികയുണ്ടായി. ഒരു ദീനീഭക്തനും സൂഫീ വര്യനുമായിരുന്ന അദ്ദഹത്തെ വളരെഅധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇങ്ങോട്ട് ആനയിച്ചുവന്നിരുന്നത്. അദ്ദേഹം അല്ലാഹുവിന്റെ 'വലീയ്യാ'ണെന്നതിനുള്ള പല ലക്ഷണങ്ങളും കാണാന്‍ കഴിഞ്ഞിരുന്നു എന്നതിനും പലസംഭവങ്ങളും ഉദ്ധരിച്ചുകൊണ്ട് അന്ന് അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനും മറ്റും ചുമതലപ്പെട്ടിരുന്ന ത്വാഖ അഹ്മദ് മൗലവി സ്മരിക്കുന്നു. അദ്ദേഹം അന്നിങ്ങനെ പറയുകയുണ്ടായി. ''ഈ മഖാമില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഉന്നതവ്യക്തിത്വം നിങ്ങള്‍ കരുതുന്നതുപോലെ 'താബിഈങ്ങളായ' മാലിക്ബ്‌നു മുഹമ്മദോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് ഇബ്‌നു മാലിക്കോ അല്ല. ഇത് സാക്ഷാല്‍ സ്വഹാബിയും ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ മാലിക് തങ്ങള്‍ തന്നെയാണ്.

നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഇവിടെവന്ന് ദുആ ചെയ്താല്‍ ഉത്തരം റെഡിയാണ്.'' തുടര്‍ന്ന് ഇന്നാട്ടിലുള്ള പലകാര്യങ്ങളും വളരെ അഗാധമായ ജ്ഞാനമുള്ളതുപോലെ അദ്ദേഹം സംസാരിക്കുകയുണ്ടായി. ഖാസി അബ്ദുല്ല ഹാജിയുടെയും മറ്റും ഖബറിടങ്ങള്‍ ചെന്ന് അതിലുള്ള നൂറി (പ്രകാശം)ന്റെ അളവുകളെകുറിച്ചും മറ്റും അദ്ദേഹം വാചാലനായി.

നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ മഖാമിനുള്ള വിശിഷ്ടവ്യക്തി മാലിക്ബിന്‍ ദീനാറെന്ന് വിശ്വസിക്കുകയും മാലിക്ബിന്‍ ദീനാര്‍ മഖാമാണെന്ന് പരമ്പരാകതമായി പറഞ്ഞുപോരുകയുംചെയ്യുന്നതിന് എന്തെങ്കിലും ഒരടിസ്ഥാനം ഇല്ലാതിരിക്കില്ലല്ലോ!.. കാസര്‍കോട് സംയുക്തഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ ഇങ്ങനെ എഴുതുന്നു. ''അങ്ങനെ കുറേകാലം ഇവിടെ കഴിഞ്ഞുകൂടിയ ശേഷം അദ്ദേഹം ഖുറാസാനിലേക്ക്‌പോയി എന്ന് ചരിത്രങ്ങളില്‍ ബലപ്പെട്ടുകാണുന്നു. തുഹ്ഫത്തുല്‍ മുജാഹിദിനില്‍ 'അദ്ദേഹം ഖുറാസാനില്‍ വഫാത്തായി അവിടെയാണ് ഖബര്‍' എന്നും കാണുന്നുണ്ടെങ്കിലും മറ്റുതെളിവുകളുടെ അടിസ്ഥാനത്തില്‍ അതത്ര പ്രശസ്തമായി കാണാന്‍ സാധ്യമല്ല. 

മഹാനവര്‍കള്‍ ഖുറാസാനില്‍നിന്ന് തിരിച്ചുവന്നു കാസര്‍കോട്ട് താമസമാക്കി ഇസ്‌ലാമിക കാര്യങ്ങള്‍ക്ക് നേതൃത്വംനല്‍കുകയുമായിരുന്നു. അതുകൊണ്ടുതന്നെയാണ് മാലിക്ബിന്‍ ദീനാര്‍ പള്ളിയെന്നും മാലിക്ബിന്‍ ദീനാര്‍ മഖാമെന്നും ലോകത്ത് പ്രസിദ്ധപ്പെടുകയും പരമ്പരാഗതമായി മഹാനവര്‍കളുടെ പേരില്‍ ഉറൂസ് നടത്തിപ്പോരാനും കാരണമായത്. 

മഖാമില്‍ അന്തിയുറങ്ങുന്ന മഹാന്‍ മാലിക്ബ്‌നു ദീനാറാണെന്നതിന് ചരിത്രപരമായ യാതൊരു തെളിവുമില്ലെന്ന് പറയുന്നത് ശരിയല്ല. പ്രശസ്തചരിത്രപണ്ഡിതന്‍ ഇമാം സുഹ്രവര്‍ദി തന്റെ രിഹ്‌ലത്തുല്‍ മുലൂക് എന്ന ഗ്രന്ഥത്തില്‍ മാലിക്ബിന്‍ ദീനാര്‍ കാസര്‍കോട്ടുവെച്ചാണ് വഫാത്തായതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാനവര്‍കളുടെ പ്രവര്‍ത്തന തലസ്ഥാനം തുടക്കത്തില്‍ കൊടുങ്ങല്ലൂരിലും പിന്നീട് കാസര്‍കോട്ടുമായിരുന്നുവെന്ന് ഊഹിക്കാന്‍ കാരണമുണ്ടെന്ന് ചിലര്‍ എഴുതിവെച്ചിട്ടുണ്ട്. അദ്ദേഹം മാലിക്ബ്‌നു ദീനാര്‍ രണ്ടാമനാണെന്നാണ് ചിലരുടെ ഭാഷ്യം. മഖാമിലുള്ള മഹാന്‍ ചരിത്ര പ്രസിദ്ധനായ മാലിക്ബിന്‍ ദീനാര്‍ അല്ല എന്നും വാദിക്കുന്നവരുടെ കൂട്ടത്തില്‍തന്നെ രണ്ടുപക്ഷമുണ്ട്. 

ഒരു കൂട്ടര്‍ കാസര്‍കോട്ടെ പ്രഥമ ഖാസി മാലിക്ബ്ന്‍ മുഹമ്മദാണെന്നും അദ്ദേഹം തന്നെയാണ് മഖാമിലുള്ളതെന്നും പറയുമ്പോള്‍ മറ്റൊരു കൂട്ടരുടെ വാദം പ്രഥമ ഖാസി അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദേബിന്‍ മാലിക്കാണെന്നും മഖാമിലുള്ളത് അദ്ദേഹമല്ലാതെ മറ്റാരുമല്ല എന്നുമാണ്. പി.എ. സെയ്തു മുഹമ്മദിന്റെ അഭിപ്രായം നോക്കു. ''കാസര്‍കോട്ട് കാണുന്ന വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാനത്തായിരുന്നു ആദ്യത്തെ പള്ളി. ഇവിടെ മാലിക്ബിന്‍ ദീനാറിന്റെ കുടുബത്തില്‍പെട്ട മാലിക്ബ്‌നു മുഹമ്മദിന്റെ സ്ഥലംകാണാം. ജനങ്ങള്‍ ഭയഭക്തി ബഹുമാനത്തോടുകൂടി ഇന്നും വഴിപാടുകള്‍ നേര്‍ന്ന് തങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നു. 

കാസര്‍കോട്ടെ ജുമുഅത്ത് പള്ളിയില്‍ ഖാസിയായി നിയോഗിക്കപ്പെട്ടത് മുഹമ്മദ്ബിന്‍ മാലിക്ബിന്‍ ദീനാറാണെന്ന് മറ്റുചിലര്‍ എഴുതിക്കാണുന്നുണ്ട്. ഇതുകൊണ്ടായിരിക്കാം അദ്ദേഹത്തെ ചിലര്‍ മാലിക്ബിന്‍ ദീനാര്‍ രണ്ടാമന്‍ എന്ന് വിളിക്കുന്നത്. പ്രശസ്ത എഴുത്തുകാരന്‍ പ്രഫസര്‍ കൊടുവള്ളി അബ്ദുല്‍ ഖാദര്‍ സാഹിബ് ഇങ്ങനെ കുറിക്കുന്നു. ''മാലിക് ദീനാറിന്റെ അടുത്ത ബന്ധുക്കളില്‍പെട്ട ഒന്നിലേറെ പുണ്യാത്മാക്കള്‍ കാസര്‍കോട്ട് അന്ത്യവിശ്രമം കൊള്ളുന്നതായി കരുതപ്പെടുന്നു. കൊല്ലത്തുനിന്നു കപ്പല്‍കയറി ശഹര്‍മുഖല്ലയിലേക്കും അവിടെനിന്ന് ഖുറാസാനിലേക്കുംപോയ മാലിക്ബിനു ദീനാര്‍ വീണ്ടും കേരളത്തിലേക്ക് മടങ്ങിവന്നു. കാസര്‍കോട്ട് വെച്ച് അന്തരിച്ചുവെന്നും വിശ്വസിക്കുന്നവരുണ്ട്. മാലിക്ബ്‌നു ദീനാര്‍ എന്ന് പേരുള്ള ഒന്നിലേറെപേര്‍ കേരളത്തില്‍ വന്നിട്ടുണ്ടെന്ന് കരുതുന്നവരാണ് ചിലര്‍. ദീനിന്റെ ഉടമ എന്ന അര്‍ത്ഥത്തിലാണത്രെ മാലിക് ദീനാര്‍ എന്ന പ്രയോഗം.

എങ്ങനെയായാലും ഒരുമഹാ പുണ്യാത്മാവ് ഇവിടെ അന്തിയുറങ്ങുന്നു എന്നതില്‍ പക്ഷാന്തരമില്ല. പല അത്ഭുതസംഭവങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍വെച്ച് അരങ്ങേറിയതും ഇവിടെവന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ പല ആവശ്യങ്ങളും ആശ്ചര്യജനകമാം വിധം നിറവേറിക്കൊണ്ടിരിക്കുന്നതും ഇതിന്റെ പച്ചയായ തെളിവുകളാണ്.
(അവലംബം: മാലിക്ബിന്‍ ദീനാറും കാസര്‍കോട് പുരാതന പള്ളിയും-അനസ് ഹുദവി)

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 1


മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 3

മാലിക് ദീനാര്‍ ഉറൂസ് 
 - PDF

Keywords: Malik Deenar Uroos, Thalangara, Majeed Thalangara, Ravindran Pady, Malayalam News, Uroos Supplement, Kasargod Vartha, K.S. Abdulla
5:05 pm | 0 comments

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 1












പ്രാര്‍ത്ഥനാനിരതം, ജനസമുദ്രം 

Abdul-Jaleel-Hudavi, Malik Deenar Uroos
അബ്ദുല്‍ ജലീല്‍ ഹുദവി
(പ്രിന്‍സിപ്പാള്‍, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി തളങ്കര)


ഹസ്രത്ത് മാലിക് ദീനാര്‍(റ) അന്ത്യ വിശ്രമം കൊള്ളുന്ന കാസര്‍കോടിന്റെ ഹൃദയ ഭൂമിയായ തളങ്കര ഇന്ന് മഹാനവര്‍കളുടെ പേരിലുള്ള ഉറൂസ് ആഘോഷ വേളയിലാണ്. മാലിക് ദീനാറിന്റെ മണ്ണ് പ്രാര്‍ത്ഥനാനിരതമാണ്. ഉറൂസ് സമാപനത്തിലേക്ക് അടുക്കുംതോറും തളങ്കരയിലേക്ക് വിശ്വാസികളുടെ സമുദ്രംതന്നെയാണ് ഒഴുകുന്നത്.

ചന്ദ്രഗിരിപ്പുഴയുടെയും അറബിക്കടലിന്റെയും സംഗമ ഭൂമികയായ തളങ്കര പ്രവാചക കാലം മുതല്‍ക്കെ ഇസ്‌ലാമിനെ സ്വീകരിക്കാനും വളര്‍ത്തുവാനും ഭാഗ്യം സിദ്ധിച്ച നാടാണ്.
''പ്രവാചകന്മാരെ സ്മരിക്കല്‍ ആരാധനയും അല്ലാഹുവിന്റെ ഔലിയാക്കളെ സ്മരിക്കല്‍ ദോഷങ്ങളെ പൊറുപ്പിക്കുന്നതുമാണ്'' എന്ന പ്രവാചക വചനം വളരെ പ്രസിദ്ധമാണ്. പ്രവാചകര്‍ (സ) തന്റെ പ്രിയ പത്‌നിയായ ഖദീജ ബീവി (റ)യുടെ ആണ്ട് ദിവസം വന്നാല്‍ തിരുമേനി (സ) ആടിനെ അറുക്കുകയും മഹതിയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ചരിത്രം.
കേരളത്തിന്റെ ഇസ്‌ലാമിക മുന്നേറ്റത്തിനും വളര്‍ച്ചക്കും കാരണക്കാരായ മാലിക് ദീനാറും(റ) പന്ത്രണ്ടുപേരടങ്ങുന്ന സംഘവും പ്രവാചക കാലത്ത് തന്നെ കേരളമണ്ണില്‍ കാല് കുത്തുകയും ഇവിടെത്തെ പ്രാദേശിക വാസികള്‍ക്കിടയില്‍ പ്രബോധനം നടത്തുകയും അവരുടെ കൂടെ ജീവിച്ച് തങ്ങളുടെ മാതൃകാ ജീവിതത്തിലൂടെ ഈ നാടിനെ ഇസ്‌ലാമിന്റെ ദീനിന്റെ മുന്നേറ്റത്തിന് അനുകൂലമാക്കുകയും ചെയ്യുകയുണ്ടായി.

ഇന്ന് കാണുന്ന ഈ അഭിവൃദ്ധിക്കും ഉന്നതിക്കും ഉയര്‍ന്ന ജീവിത ശൈലിക്കുമെല്ലാം കാരണക്കാര്‍ എന്തുകൊണ്ടും നമ്മെയെല്ലാം ഇസ്‌ലാമിന്റെ വാക്താക്കളാക്കാന്‍ കാരണക്കാരായ മാലിക് ദീനാര്‍(റ)വും സംഘവുമായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. കാസര്‍കോടിനെക്കുറിച്ച് ഒരു ചെറുപഠനം നടത്തുകയാണെങ്കില്‍ പ്രത്യക്ഷമായിത്തന്നെ മാലിക് ദീനാറി(റ)ന്റെ നാമധേയത്തിലുള്ള ധാരാളം സ്ഥാപനങ്ങളും മറ്റും നമുക്ക് കാണാന്‍ സാധിക്കും, ആയതിനാല്‍ ഇതിനെല്ലാം കാരണക്കാരായ മഹാനവര്‍കളെ അനുസ്മരിക്കല്‍ നമ്മുടെ ബാധ്യതയാണ്. 

എന്തൊരു ലക്ഷ്യം വെച്ചാണോ മാലിക് ദീനാറും അനുയായികളും ഇവിടെ കാലു കുത്തിയത് അതേ ലക്ഷ്യം അന്ത്യനാള്‍ വരെ മുറുകെപ്പിടിക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. മഹാനവര്‍കള്‍ നിത്യവിശ്രമം കൊള്ളുന്ന മഖാമിന്റെ പരിസരത്ത് തന്നെ സ്ഥാപിതമായ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഇതേ ലക്ഷ്യത്തിലാണ്. ഇസ്‌ലാമിക പ്രബോധനം നടത്താന്‍ പ്രാപ്തരായ പണ്ഡിത സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയാണ് ഈ സ്ഥാപനം. (അല്ലാഹു ആ സ്ഥാപനത്തെ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് ഉയര്‍ത്തുമാറാകട്ടെ.)

ഭൗതിക വിദ്യാഭാസത്തിന് വേണ്ടി മാത്രം പണം ചെലവാക്കുന്ന മുസ്‌ലിം സമൂഹം ''നിങ്ങള്‍ ഒന്നുകില്‍ പണ്ഡിതന്മാരാകണം അല്ലെങ്കില്‍ പഠിതാക്കളാകണം അല്ലെങ്കില്‍ വിജ്ഞാനത്തെ സ്‌നേഹിക്കുന്നവരാകണം അതുമല്ലെങ്കില്‍ വിജ്ഞാനം കേള്‍ക്കാന്‍ തയ്യാറുള്ളവരാകണം, ഇതൊന്നുമല്ലാത്ത ഒരു അഞ്ചാം വിഭാഗത്തില്‍ നീ പെട്ടുപോകരുത്'' എന്ന പ്രവാചക വചനം വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. ''നിങ്ങള്‍ പരലോകത്തിന് വേണ്ടി ജീവിക്കണം എന്നാല്‍ നിങ്ങള്‍ക്ക് ഈലോകവും പരലോകവും നല്‍കപ്പെടും'' എന്ന വചനവും ശ്രദ്ധേയമാണ്. മാലിക് ദീനാറി (റ) ന്റെ അതേ ലക്ഷ്യത്തില്‍ മുന്നേറാന്‍ സാംസ്‌കാരിക മൂല്യച്യുതി സംഭവിച്ച് കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തില്‍ ഒരു സമൂഹം വളര്‍ന്ന് വരേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ട് ഇത്‌പോലുള്ള സ്ഥാപനങ്ങളുടെ സഹായകരായി നാം എന്നും വര്‍ത്തിക്കേണ്ടതുണ്ട്.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടാറുള്ള മാലിക് ദീനാര്‍ ഉറുസ് കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഉറൂസുകളിലൊന്നാണ്. കേരളത്തില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്മാരില്‍ ഏറ്റവും പ്രമുഖരാണ് മാലിക് ദീനാര്‍(റ). മഹാന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ് പെരുമാറാനും മഖ്ബറ കൂടെ കൂടെ സന്ദര്‍ശിച്ച് മഹാനവര്‍കളോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വര്‍ഷത്തെ ഉറുസ് നമ്മുടെ ജീവിതത്തില്‍ ഒരു ദീനീ ചൈതന്യം ഉണ്ടായിത്തീരുവാനുള്ള ഒരു കാരണമാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

ധാര്‍മികതയുടെ പായക്കപ്പലിലേറി വന്നവര്‍

Malik Deenar Uroos Supplement, Thalangara, Kasaragodvartha Supplement, Sulaiman Haji Ban\god, K.Mahmood Haji,കെ. മഹ്മൂദ് ഹാജി 

ഈറനണിഞ്ഞ പടിഞ്ഞറന്‍ കാറ്റിന്റെ ഗതി അനുസരിച്ച് കടല്‍ കൊള്ള വ്യാപകമായ ഒരു കാലത്താണ് അറബികടലിന്റെ തിരമാലകളെ വകഞ്ഞ് മാറ്റി മാലിക് ദീനാറും സഹയാത്രികരും മലബാറിലെത്തുന്നത്. നിറയെ തലങ്ങും വിലങ്ങും തുണിപ്പായകള്‍ ഉയരത്തില്‍ കെട്ടിമുറുക്കിയ മഞ്ചുവില്‍ വന്ന് കൂരിരുട്ടില്‍ കൊടുങ്ങല്ലൂര്‍ കടപ്പുറത്ത് അവര്‍ അന്ന് ഉയര്‍ത്തിക്കാട്ടിയ തീപന്തം കേരളക്കരയാകെ ഇന്നും പ്രകാശം ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു. ആ പ്രഭാ വലയത്തിന്റ പ്രതിഫലനമെന്നോണം തെന്നിന്ത്യയില്‍ ഇസ്‌ലാമിന്റെ ആഗമനത്തിന് കാരണമായി തീരുകയായിരുന്നു ഈ മഹാത്മാക്കളുടെ കടല്‍ യാത്ര.
മാലിക് ദീനാറിന്റെയും നാല്‍പത്തിനാലു പേര്‍ അടങ്ങുന്ന ദൗത്യ സംഘത്തിന്റേയും കേരളയാത്ര മുതലാണ് കൈരളിയുടെ മുസ്‌ലിം സമൂഹത്തിന്റെ ആഗമനത്തിന്റെയും ചരിത്രം തുടങ്ങുന്നത്. ഇവിടെ നിന്ന് ലഭിച്ച ശിലാ ലിഖിതങ്ങളും സ്മാരകങ്ങളും ആ കാലത്ത് രചിക്കപ്പെട്ട ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളും ഇതിന്റെ വ്യക്തമായ തെളിവുകളാണ്.

ക്രിസ്തുവിന്റെ ജനനത്തിന് മുമ്പ് തന്നെ കച്ചവടാവശ്യാര്‍ത്ഥം അറബികള്‍ മലബാറിലേക്ക് വരികയും ഇവിടെ നിന്ന് ഭക്ഷണ വിളകളും സുഗന്ധ വൃഞ്ജനങ്ങളും പശ്ചിമേശ്യയിലെ തുറമുഖ നഗരങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് കുറുകെ പായ കപ്പല്‍ തുഴഞ്ഞുകൊണ്ടുള്ള ഈ കപ്പല്‍യാത്ര ദക്ഷിണേന്ത്യാ ചരിത്രത്തിലെ നാഴിക കല്ലായി കുറിക്കപ്പെടുന്നു.
ചന്ദ്രപിളര്‍പ്പ് സംഭവം നേരില്‍ ദര്‍ശിച്ച ചക്രവര്‍ത്തി ബാനപ്പെരുമാള്‍ ശൈഖ് ഉഫീര്‍ എന്ന സൂഫി വര്യനൊപ്പം ജിദ്ദ വഴി മദീനയിലേക്ക് പുറപ്പെടുന്നു. പെരുമാളിന്റ മകനായ സൈഫുദ്ദീന്‍, (കോഹിനൂര്‍) അസ്‌വത്, മര്‍ജാന്‍ എന്ന് പേരുളള രണ്ട് അടിമകളും ചാലിയത്തുകാരായ നാലു യുവാക്കളും ഈ യാത്രയിലുണ്ടായിരുന്നു. മദീനയിലെത്തിയ ചക്രവര്‍ത്തി താജുദ്ദീന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പതിനേഴ് ദിവസത്തോളം നബിയോടൊപ്പം തങ്ങിയ പെരുമാള്‍ ശേഷം യമന്‍ രാജാവായ മാലിക്ബിനുഹബീബിന്റെ സഹകരണത്തില്‍ നാല് വര്‍ഷം അവിടേയും ജീവിച്ചു.

ഒടുവില്‍ ഇസ്‌ലാമിക പ്രബോധനത്തിന് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് മരവഞ്ചി കയറി പുറപ്പെട്ടിരുന്ന ഒരുപറ്റം യുവാക്കളോടൊപ്പം പെരുമാളും മടക്കയാത്രയ്ക്ക് ഒരുങ്ങി. പക്ഷെ വഴി മധ്യേ ശഹ്‌റ്മുഖല്ലയില്‍ വെച്ച് പെരുമാളിന് രോഗം പിടിപ്പെട്ടു. രോഗം മൂര്‍ച്ചിക്കുകയും തന്റെ മരണം അടുത്തെത്തിയെന്നും അറിഞ്ഞ ചക്രവര്‍ത്തി സഹായാത്രികരായ ശറഫ് ബ്‌നു മാലികും, മാലിക് ദീനാറും, ഹബീബ് ബ്‌നു മാലിക് തുടങ്ങിയവരെ വിളിച്ച് ഒരു കാരണവശാലും ഉപേക്ഷിക്കരുതെന്ന് വസ്യത്ത് ചെയ്തു. തുടര്‍ന്ന് ശഹ്‌റ് മുഖല്ലയില്‍ വെച്ച് പെരുമാള്‍ മരണപ്പെട്ടു.

പെരുമാളിന്റെ മരണാനന്തരം ഹിജ്‌റാ ഇരുപത്തൊന്നാം വര്‍ഷം (എഡി 642) ആ അറബിക്കപ്പല്‍ മലബാറിന്റെ തീരത്ത് നങ്കൂരമിട്ടു. കൊടുങ്ങല്ലൂരും വടക്കന്‍ മലബാരിലും തുടങ്ങി അവരുടെ മത പരിവര്‍ത്തനത്തിന് സഹായം നല്‍കിയത് പെരുമാളിന്റെ ഹൈന്ദവരായ നാട്ടു വാസികളായിരുന്നു. കേരളത്തില്‍ മാലിക് ദീനാറും അനുയായികളും അധിനിവേശത്തിന്റേയൊ അക്രമത്തിന്റേയോ പാതയിലായിരുന്നില്ല നില കൊണ്ടത്. മറിച്ച് നബി തിരുമേനി (സ) അവര്‍ക്ക് സമ്മാനിച്ച സ്വഭാവ സവിശേഷതയില്‍ തദ്ദേശവാസികള്‍ ആകൃഷ്ടരാവുകയായിരുന്നു.
യാതൊരു പരിചയവും സമ്പര്‍ക്കവും ഇല്ലാത്ത പുതിയൊരു ദേശത്തേക്കെത്തിയ ഈ മഹാരഥന്‍മാരെ നാവിക വൃന്ദത്തിലെ ഇത്രയേറെ അനുചരന്മാരെനേടികൊടുത്തത് അവരുടെ സൗമ്യമായ പെരുമാറ്റ രീതി ആയിരുന്നു. മലബാറില്‍ നടമാടിയിരുന്ന അനാചാരങ്ങളേയും അന്ധ വിശ്വാസങ്ങളേയും അവര്‍ക്ക് ഒരുപരിധിവരെ ഇല്ലാതാക്കാന്‍ സാധിച്ചു. 

''അവര്‍ എത്തിയയുടനെ തന്നെ മത പ്രചാരണം ആരംഭിച്ചിരിക്കണം. സിറിയന്‍ കൊളനികളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ക്രിസ്ത്യാനികളെ പോലെയല്ല അവര്‍ വന്നത്.പുതിയ മതത്തിന്റെ ഉത്സാഹവും ജയത്തിന്റ അന്തസ്സും അഭിമാനവുമാണ് അവരേ നയിച്ചിരുന്നത്.''
(കേരള മുസ്‌ലിം ചരിത്രം, പേജ് 33, പി സെയ്തു മുഹമ്മദ്)

മാനവസൗഹാര്‍ദ്ദത്തിന്റെ വിളക്കുമാടം


Malik Deenar Uroos Supplement, Thalangara, Kasaragodvartha Supplement, Sulaiman Haji Ban\god, K.Mahmood Haji,
സുലൈമാന്‍ ഹാജി ബാങ്കോട്

ഇസ്‌ലാം എന്ന സത്യമതത്തെ പായക്കപ്പലില്‍ കയറ്റി കാറ്റും കോളും നിറഞ്ഞ ജലയാത്രയ്‌ക്കൊടുവില്‍ മഹാനായ മാലിക് ദീനാര്‍ (റ) എന്ന അനുഭവ കപ്പിത്താന്‍ കേരളത്തിന്റെ അനുഗ്രഹ മണ്ണിലേക്ക് ആനയിച്ചില്ലായിരുന്നുവെങ്കില്‍ നമ്മള്‍ എവിടെ അന്തിയുറങ്ങുമായിരുന്നു എന്ന ഒരു ചോദ്യം എന്നും നമ്മുടെ മനസിനെ മദിച്ച് കൊണ്ടിരിക്കണം. കാരണം ആ മഹാ മനീഷിയാണ് നമുക്ക് സല്‍സരണി പുല്‍കാനുള്ള ഊടും പാവും നെയ്ത് തന്നത്. അവരാണ് നമുക്ക് നേര്‍വഴിയില്‍ വളരാനുള്ള വെള്ളവും വളവും നല്‍കി അനുഗ്രഹിച്ചത്. 

ചരിത്രത്താളുകള്‍ സാക്ഷ്യപ്പെടുത്തുന്നത് പോലെ ഹിജ്‌റ 22 റജബ് 13-ന് തിങ്കളാഴ്ചയാണ് മഹാനവര്‍കളും അനുയായികളും കാസര്‍കോടിലെ തളങ്കരയുടെ മണ്ണില്‍ ഇസ്‌ലാമിക ആദര്‍ശത്തിന്റെ പ്രതീകമായി പള്ളി പണിയുന്നത്. അതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊടുങ്ങല്ലൂര്‍ എന്ന പ്രാകൃത മണ്ണിലിറങ്ങി ഇസ്‌ലാമിന്റെ സുഗന്ധച്ചെപ്പ് തുറന്നതോടെ കേരളത്തിലാകമാനം അതിന്റെ പരിമളം തൂകിയിരുന്നു. തുടര്‍ന്നാണ് താജുദ്ദീന്‍ എന്ന ചേരമാന്‍ പെരുമാളിന്റെ ആവശ്യാര്‍ത്ഥം ദൈവത്തിന്റെ സ്വന്തം നാടുകളിലേക്ക് ചേക്കേറുന്നത്. അങ്ങനെയാണ് പഴമയുടെയും കൊത്തുപണിയുടെയും തച്ചുശാസ്ത്രത്തിന്റെയും വിചിത്ര ഭാവനകളോടെ പ്രാകൃതം തുളുമ്പി നില്‍ക്കുന്ന മാലിക് ദീനാര്‍ പള്ളി എന്ന സ്വപ്‌നം പൂവണിഞ്ഞത്. അല്ലാഹുവിന്റെ വീട് പണി കഴിപ്പിച്ചതോടെ പരിസരവാസികള്‍ അതിഥികളായി പെരുകാന്‍ തുടങ്ങി.

അവരുടെ സദുദ്യമത്തിന്റെ സാക്ഷാത്കാരമായി ജനസഞ്ചയം ഈ പള്ളിയിലേക്ക് പ്രവാഹിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌ലാമിന്റെ അന്തസ്സത്ത വിളിച്ചോതുന്ന ബാങ്കൊലികള്‍ ഇവിടെ വേര് പിടിച്ചത്. അന്ന് തൊട്ട് ഇന്നേ വരെ ഇവിടുത്തേക്കുള്ള ഒഴുക്ക് നിലച്ചിട്ടില്ല. കറാമത്തും അത്ഭുതസിദ്ധികളും നിറഞ്ഞ ഈ ഭൂമികയെ കണ്‍കുളിര്‍ക്കേ കാണാന്‍ വിദൂരദിക്കില്‍ നിന്ന് പോലും ആളുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. 

ആ ദിവ്യ മഹത്വത്തിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ടാണ് ഓരോ ഉറൂസുകളും കടന്ന് പോവുന്നത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടാറുള്ള ഈ ഉറൂസ് മുബാറകില്‍ മാനവസൗഹാര്‍ദ്ദത്തിന്റെ വിളക്കുമാടം കയ്യിലേന്തി ജാതിമതഭേദമന്യേ അനേകായിരം ഇവിടെ സമ്മേളിക്കുന്നു. നിശീഥിനിയുടെ യാമങ്ങളില്‍ നിറപുഞ്ചിരി തൂകുന്ന നിലാവെട്ടത്തിന്റെ സാന്നിദ്ധ്യത്തോടെ, പ്രഭചൊരിയുന്ന താരകങ്ങളുടെ അകമ്പടിയോടെ ദീപാലങ്കാരത്താല്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഈ പള്ളിയുടെ നേര്‍ചിത്രം കാണുമ്പോള്‍ ഓരോ അകത്തളങ്ങളിലും ഈമാനിന്റെ അനേകായിരം വര്‍ണ്ണങ്ങള്‍ കോരിയിടുന്നു. ദുഃഖം പേറുന്ന നിരാലംബരുടെ ആശ്രയമാണ് ഈ മണ്ണ്. കണ്ണീര്‍കുടിച്ച് ജീവിതം തള്ളി നീക്കുന്നവന്റെ ആശാകേന്ദ്രമാണീ ഗേഹം. ഈ മഹാനുഭാവന്റെ അനുഗ്രഹാശിസ്സുകളേറ്റ് നിരവധി അശരണര്‍ക്ക് അത്താണിയായ ഈ ഭൂമിക, അല്ലാഹു നമുക്കേകിയ ദിവ്യ അനുഗ്രഹമാണ്. 

പുറംലോകം എന്തെന്നറിയാതെ അകക്കണ്ണിന്റെ വെളിച്ചത്തില്‍ നീറുന്ന ഖല്‍ബുമായി നൊമ്പരങ്ങളേറ്റ് പറഞ്ഞപ്പോള്‍, പുഞ്ചിരി തൂകി നിറമനസ്സോടെ അല്ലാഹുവിന്റെ അത്ഭുതങ്ങള്‍ കണ്ടാസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ അനവധിയാണ്. ശോഷിച്ച കരങ്ങള്‍ക്ക് ബലം കിട്ടിയതും, ആംഗ്യഭാഷയിലൂടെ ആശയങ്ങള്‍ കൈമാറിയിരുന്നവര്‍ക്ക് സരളമായി സംസാരിക്കാന്‍ കഴിഞ്ഞതും ഇവിടത്തെ ദിവ്യഫലം കൊണ്ടു മാത്രമാണ്.
ഇവിടെ ഓരോ ഉറൂസിനും കൊടി ഉയരുമ്പോള്‍ സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശമാണ് വാനില്‍ പാറിപ്പറക്കുന്നത്. തേങ്ങയും നേര്‍ച്ചസാധനങ്ങളുമായി ക്ഷേത്രഭാരവാഹികള്‍ ഈ ഗേറ്റ് കടന്ന് വരുന്ന രംഗം, ഓരോ അക്രമവാസനയുള്ളവരേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. നാട്ടുകാരുടെയും പരിസരവാസികളുടെയും അകമഴിഞ്ഞ സഹകരണം കൊണ്ടും പ്രതിഫലേച്ഛ കൂടാതെയുള്ള കഠിനാദ്ധ്വാനവും കൊണ്ട് മാത്രമാണ് ഓരോ ഉറൂസുകളും വളരെ ഭംഗിയായി ചരിത്രത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നത്.
രാപ്പകലന്തിയോളും വിയര്‍പ്പുതുള്ളികളുമായി സഹവസിച്ച് കര്‍മ്മോത്സുകരായ വളണ്ടിയര്‍മാരാണ് ഉറൂസ് വന്‍വിജയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത്. ഉറൂസ് വേളയില്‍ ഇവിടുത്തെ ഒരോ പുല്‍ത്തകിടും മഹാനവര്‍കളുടെ പ്രകീര്‍ത്തനബാനറുകള്‍ ചുമന്നു കൊണ്ടിരിക്കും. മരച്ചില്ലകള്‍ പച്ചച്ചായം കുടിച്ച് വിവര്‍ണ്ണമായിരിക്കും. നാല്‍കവലകളും വഴിയോരങ്ങളും തോരണങ്ങളാല്‍ നിബിഢമാവും. പ്രശ്‌നകലുഷിതമായ കാസര്‍കോടിന്റെ മണ്ണിന് ഉത്തമമാതൃകയാണീ ഭൂമി. ഏതൊരു കഠിന ഹൃദയരുടെയും കണ്ണ് നോവുന്ന ഒരിടമാണിത്. അതിക്രമങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിതോദ്യമത്തെ തിരിച്ചറിയാനുള്ള പാഠമാണ് ഓരോ ഉറൂസുകളും നമുക്ക് സമ്മാനിക്കുന്നത്.

പ്രഭചൊരിഞ്ഞ് പ്രകാശപൂരിതമായ മാലിക് ദീനാറിന്റെ മണ്ണിനെ സാക്ഷിയാക്കി നമുക്ക് പ്രത്യാശിക്കാം; ഐഹിക ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ച് പാരത്രിക വിജയത്തിനുതകുന്ന സല്‍കര്‍മ്മങ്ങള്‍ നമ്മില്‍ നിന്നുമുണ്ടാവണം.

കാസര്‍­കോ­ട് വാര്‍­ത്ത മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സ് സ­പ്ലി­മെന്റ് പ്ര­കാശനം

Thalangara Malik Deenar Uroos Supplement published

കാസര്‍­കോട്: മാ­ലി­ക് ദീ­നാര്‍ ഉ­റൂസി­നോ­ട­നു­ബ­ന്ധിച്ച് കാസര്‍­കോ­ട് വാര്‍­ത്ത പ്ര­സി­ദ്ധീ­ക­രി­ച്ച സ­പ്ലി­മെന്റ് ഉ­റൂ­സ് ന­ഗ­രി­യില്‍ ന­ട­ന്ന ച­ട­ങ്ങില്‍ കാസര്‍­കോ­ട് ജ­മാഅ­ത്ത് ജ­നറല്‍ സെ­ക്രട്ട­റിയും ന­ഗ­രസ­ഭാ ചെ­യര്‍­മാ­നു­മായ ടി.ഇ അ­ബ്ദുല്ല, ജ­മാഅ­ത്ത് പ്ര­സിഡന്റ് കെ. മ­ഹ്മൂ­ദ് ഹാ­ജി­ക്ക് കോപ്പി നല്‍­കി പ്ര­കാശ­നം ചെ­യ്­തു.

ഖ­ത്ത്വീ­ബ് അ­ബ്ദുല്‍ മ­ജീ­ദ് ബാ­ഖ­വി, എ. അ­ബ്ദുര്‍ റ­ഹ്മാന്‍, കെ.എം അ­ബ്ദുര്‍ റ­ഹ്മാന്‍, സി.എം മു­ഹമ്മ­ദ് കു­ഞ്ഞി ഹാ­ജി, ടി.എ ഖാ­ലിദ്, ആ­ദം കു­ഞ്ഞി ത­ളങ്ക­ര, ബ­ഷീര്‍ വോളി­ബോള്‍, അ­ബ്ദുല്‍ സ­ത്താര്‍, സലാം ബ­ദര്‍ തു­ട­ങ്ങി­യ­വര്‍ സ­ന്നി­ഹി­ത­രാ­യി­രുന്നു.
Malik Deenar Uroos Supplement, Thalangara, Kasaragodvartha Supplement, Sulaiman Haji Bangod

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 2

മാലിക് ദീനാര്‍ ഉറൂസ് പ്രത്യേക പതിപ്പ് 3

മാലിക് ദീനാര്‍ ഉറൂസ് 
 - PDF

Keywords: Malik Deenar Uroos Supplement, Thalangara, Kasaragodvartha Supplement, Sulaiman Haji Bangod, K.Mahmood Haji, Abdul Jaleel Hudavi, Malayalam News, Kerla Vartha.
5:03 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories