Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Cheruvathur. Show all posts
Showing posts with label Cheruvathur. Show all posts

ഓടുന്ന ട്രെയിനിനു നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

Written By kvarthapressclub on 15 Jun 2013 | 6:54 pm

ചെറുവത്തൂര്‍: ഓടുന്ന ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിനെ തുടര്‍ന്ന് എഞ്ചിന്റെ ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ തൃക്കരിപ്പൂരിനും ചെറുവത്തൂരിനുമിടയിലാണ് സംഭവം. എറണാകുളത്തുനിന്നും ഓഖയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ മുഖത്തു പരിക്കേറ്റ ഷൊര്‍ണൂര്‍ സ്വദേശി കെ.കെ.സോമ(46)ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ചികിത്സ നല്‍കി. വന്‍ ശബ്ദത്തോടെ എഞ്ചിന്റെ ഗ്ലാസ് തകര്‍ന്നുവീഴുകയായിരുന്നു. ശക്തമായി ഗ്ലാസില്‍ എന്തോ പതിച്ചതാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. നല്ല മഴയുണ്ടായിരുന്നതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.

Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, കല്ലാണ് ഗ്ലാസില്‍ പതിച്ചതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്നതിനാല്‍ എഞ്ചിനകത്തേക്ക് മഴവെള്ളം കയറിയതിനാല്‍ എഞ്ചിന്‍ തകരാറിലായി. പിന്നീട് വേറെ എഞ്ചിന്‍ ഘടിപ്പിച്ച് പുലര്‍ച്ചെ 4.35 ഓടെയാണ് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിട്ടത്.

സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കല്ലെറിഞ്ഞതാണെന്ന നിഗമനത്തിലാണ് പോലീസ്. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords: Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
6:54 pm | 0 comments

15 വയസുകാരി കാമുകനോടൊപ്പം വീടുവിട്ടു

Written By kvarthakgd1 on 29 May 2013 | 2:00 pm

ചെറുവത്തൂര്‍: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം വീടുവിട്ടു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടന്ന തെക്കേക്കാട്ട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ 15 കാരിയെയാണ് കാണാതായത്.

തമിഴ്‌നാട് സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബം വര്‍ഷങ്ങളായി പടന്ന തെക്കേക്കാട്ട് താമസിച്ചുവരികയാണ്. പ്രദേശത്തെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞ 27 നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇവരുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന യുവാവിനെയും കാണാതായതായി പരാതിയുണ്ട്.
Cheruvathur, Student, Kasaragod, Kerala, Lover, Complaint, Police, Case, Tamil Nadu, 15 year old, School, Kerala News, International News

Keywords: Cheruvathur, Student, Kasaragod, Kerala, Lover, Complaint, Police, Case, Tamil Nadu, 15 year old, School, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.  
2:00 pm | 0 comments

ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് ചെറുവത്തൂരില്‍ പിടിയിലായി

Written By kvarthaksd on 25 May 2013 | 3:12 pm

കാസര്‍കോട്: ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ തളങ്കര സ്വദേശി ചെറുവത്തൂരില്‍ പോലീസിന്റെ പിടിയിലായി. തളങ്കര കടവത്തെ ഷരീഫാണ് (26) പിടിയിലായത്. വെള്ളിയാഴ്ച രാത്രി മംഗലാപുരത്തു നിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുന്നതിനിടയില്‍ യാത്രക്കാരും റെയില്‍വെ പോലീസും ചേര്‍ന്ന് രാത്രി 11.30 മണിയോടെ നീലേശ്വരത്ത് വെച്ചാണ് ഷരീഫിനെ പിടികൂടിയത്.

 ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വണ്ടിയെത്തിയപ്പോള്‍ റെയില്‍വെ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടി രക്ഷപ്പെട്ട ഷരീഫിനെ വിവരമറിഞ്ഞ് ചെറുവത്തൂരിലെത്തിയ ചന്തേര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തിയ സംഭവത്തില്‍ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ. അബ്ദുല്ലക്കുഞ്ഞി കാസര്‍കോട് റയില്‍വെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News.അബ്ദുല്ലക്കുഞ്ഞിയും ഭാര്യയും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചുതന്നെ ഇയാളെ ടി.ടി.ഇ താക്കീത് ചെയ്തിരുന്നു. ഇതിനിടയിലാണ് എസ്. ഏഴ് നമ്പര്‍ കോച്ചില്‍ കയറി ഷരീഫ് സ്ത്രീകളെ ശല്യപ്പെടുത്തിയത്. ഷരീഫിനോടൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നതായും യാത്രക്കാര്‍ പറയുന്നു. അതേസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നും യുവാവിനെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും റെയില്‍വെ പോലീസ് പറഞ്ഞു.

Keywords: Train, Molestation-attempt, Woman, Kasaragod, Cheruvathur, Police, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:12 pm | 0 comments

എല്‍.ഐ.സി ഏജന്റ് വീട്ടില്‍ മരിച്ചനിലയില്‍

Written By Kvarthakgd on 12 May 2013 | 11:46 am

ചെറുവത്തൂര്‍: എല്‍.ഐ.സി ഏജന്റിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി തിമിരി ആലുവളപ്പില്‍ വീട്ടിലെ ബി.കെ.നാരായണന്‍ നായരുടെ മകന്‍ കെ.കെ.സതീഷ് ബാബു(44) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് വീട്ടില്‍ മൃതദേഹം കണ്ടത്. ഉടന്‍ വീട്ടുകാര്‍ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പിന്നീട് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടക്കും.

വിഷം ഉള്ളില്‍ ചെന്നോ, ഹൃദയാഘാതം മൂലമോ ആകാം മരണമെന്നാണ് നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ചീമേനി പോലീസ് പറഞ്ഞു.

ചെറുവത്തൂര്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി, കുട്ടമത്ത് കുന്നിയൂര്‍ ഹെറിറ്റേജ് സെന്റര്‍ ഡയരക്ടര്‍ എന്നീ
LIC agent, Found dead, House, Cheruvathur, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മാതാവ്: കെ.കെ.ഭാര്‍ഗവി അമ്മ. ഭാര്യ: പ്രിയ (മുത്തൂറ്റ് ഫൈനാന്‍സിയേഴ്‌സ്, ചെറുവത്തൂര്‍). മക്കള്‍: സുദേവ്, യദുദേവ്. സഹോദരങ്ങള്‍: സദാനന്ദന്‍, സത്യശീലന്‍, സജീവന്‍, സന്തോഷ്, രാജേശ്വരി, മൈഥിലി.

Keywords: LIC agent, Found dead, House, Cheruvathur, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:46 am | 0 comments

പുന്നക്കാല്‍ ഭഗവതിക്ഷേത്രം സംരക്ഷിക്കണം; ബഹുജന മാര്‍ച്ച് 10ന്

Written By kvartha delta on 6 May 2013 | 6:27 pm

ചെറുവത്തൂര്‍: പുരാതനമായ ചെറുവത്തൂര്‍ പുന്നക്കാല്‍ ക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മെയ് 10ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ ക്ഷേത്ര പരിസരത്ത് മാര്‍ച്ചും ധര്‍ണയും നടത്തി. ദേശീയ പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് മാര്‍ച്ച്.

മുകയ സമുദായക്കാരുടെ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ്. 2007ല്‍ 35 ലക്ഷം രൂപ ചിലവില്‍ പുതുക്കിപ്പണിതിരുന്നു. ദേശീയ പാത വികസിപ്പിക്കുമ്പോള്‍ ക്ഷേത്രത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രി, എം.പി., എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

ക്ഷേത്രത്തില്‍ നടന്ന ആക്ഷന്‍ കമ്മിറ്റിയോഗം കണ്‍വീനര്‍ കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. വി. നാരായണന്‍, പി. ചന്ദന്‍, ടി. ബാലകൃഷ്ണന്‍, എം. അമ്പു മാസ്റ്റര്‍, ടി. കൊച്ച് പ്രസംഗിച്ചു.
Punnakkal, Temple, Protest, March, Road, Letter, MLA, MP, Collector, Cheruvathur, Protest, Kasaragod
Keywords: Punnakkal, Temple, Protest, March, Road, Letter, MLA, MP, Collector, Cheruvathur, Protest, Kasaragod, Kerala,  Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:27 pm | 0 comments

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ തകരാറിലായി; യാത്രക്കാര്‍ വലഞ്ഞു

Written By kvarthaksd on 30 Apr 2013 | 7:31 pm

ചെറുവത്തൂര്‍: വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ വലഞ്ഞു. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസാണ് ചൊവ്വാഴ്ച പുലര്‍ചെ മൂന്നു മണിയോടെ പയ്യന്നൂരിനും തൃക്കരിപ്പൂരിനും ഇടയില്‍ എഞ്ചിന്‍ തകരാറിലായത്.

ഇരുട്ടില്‍ രണ്ടു മണിക്കൂറിലധികം വഴിയിലായ ശേഷമാണ് ട്രെയിന്‍ പിന്നീട് പുറപ്പെട്ടത്. ചെറുവത്തൂരില്‍ നിന്നും രാവിലെ 6.05 ന് പുറപ്പെടേണ്ട ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ കൊണ്ടു വന്നാണ് വെസ്റ്റ് കോസ്റ്റ് മംഗലാപുരത്തേക്ക് പോയത്.

ഇതോടെ ചെറുവത്തൂരില്‍ നിന്നും 6.05 ന് പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിനിന് എഞ്ചിനില്ലാതെയായി. പിന്നീട് മറ്റൊരു എഞ്ചിന്‍ എത്തിച്ചാണ് ഒരു മണിക്കൂര്‍ വൈകി ചെറുവത്തൂരില്‍ നിന്നും പാസഞ്ചര്‍ പുറപ്പെട്ടത്.

Train, Mangalore, Cheruvathur, Kasaragod, Kerala, Kerala News, International News, National News, Gulf News.Keywords: Train, Mangalore, Cheruvathur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:31 pm | 0 comments

തൃക്കരിപ്പൂരില്‍ രണ്ടംഗ ബ്ലേഡ് മാഫിയ സംഘം അറസ്റ്റില്‍

Written By kvarthapressclub on 10 Apr 2013 | 6:19 pm

ചെറുവത്തൂര്‍: കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന സംഘത്തിലെ രണ്ടു പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ പേക്കടത്തെ ഷാജഹാന്‍ (28), ചെറുവത്തൂര്‍ വടക്കുമ്പാട്ടെ ഗോപിനാഥന്‍ (58) എന്നിവരാണ് അറസ്റ്റിലായത്.

ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് നാടു വിടുകയും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തുകയും ചെയ്ത തൃക്കരിപ്പൂര്‍ പേക്കടം പെരിയോത്തെ പി. നസീമ (27) യുടെ പരാതിയെ തുടര്‍ന്നാണ് ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി മുദ്രപ്പേപ്പറുകളും ചെക്ക് ലീഫുകളും കണ്ടെടുത്തു.

Blade mafia, Cheruvathur, Chandera, Police,Arrest, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.നസീമ, ഷാജഹാനില്‍ നിന്ന് പത്തു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു പിന്നീട് പലിശയും പിഴപ്പലിശയുമായി 25 ലക്ഷത്തോളമായി ഉയര്‍ന്നു. ഇത് നല്‍കാന്‍ വഴിയില്ലാതെയാണ് താന്‍ നാടുവിട്ടതെന്ന് നസീമ പോലീസിനെ അറിയിച്ചിരുന്നു. പാലക്കാട്ടു നിന്നാണ് നസീമയെ പോലീസ് കൂട്ടിക്കൊണ്ടുവന്നത്. മറ്റൊരാളുടെ പരാതിയിലാണ് ചെറുവത്തൂരിലെ ബ്ലേഡ് ഇടപാടുകാരന്‍ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Blade mafia, Cheruvathur, Chandera, Police,Arrest, Complaint, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:19 pm | 0 comments

പടുവളം ബിവറേജ് മദ്യശാല മാറ്റാന്‍ തീരുമാനമായി; ജനകീയ സമരം വിജയിച്ചു

Written By kvarthakgd1 on 5 Apr 2013 | 6:50 pm

ചെറുവത്തൂര്‍: പിലിക്കോട് പടുവളത്ത് പ്രവര്‍ത്തിക്കുന്ന വിവാദ ബിവറേജസ് മദ്യശാല മാറ്റാന്‍ തീരുമാനായി. വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, ബിവറേജസ് റീജ്യണല്‍ മാനേജര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ചയിലാണ് മദ്യശാല മാറ്റാന്‍ തീരുമാനമായത്.

കുടുംബശ്രീ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ബിവറേജ് മദ്യശാല വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയും 96 ദിവസമായി നടത്തിവരുന്ന ഉപരോധ സമരത്തെ തുടര്‍ന്നാണ് മദ്യശാല മാറ്റാന്‍ അധികൃതര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിലിക്കോട് പഞ്ചായത്തില്‍ നിന്നും മാറ്റുന്ന മദ്യശാല ആരംഭിക്കാന്‍ തൃക്കരിപ്പൂര്‍ അടക്കം മൂന്ന് സ്ഥലങ്ങള്‍ കണ്ടുവെച്ചിട്ടുണ്ട്.

ജനകീയ സമരം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് പിലിക്കോട്ടെ ജനങ്ങള്‍. അമിതമായി മദ്യം കഴിച്ച് ഏതാനും യുവാക്കള്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചതോടെയാണ് മദ്യശാലയ്‌ക്കെതിരെ നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും ശക്തമായി രംഗത്തുവന്നത്. മദ്യശാല പടുവളത്ത് പ്രവര്‍ത്തിക്കുന്നതു മൂലം യുവാക്കള്‍ ജോലിക്കോ മറ്റോ പോകാതെ സദാസമയവും ബീവറേജസ് മദ്യശാലയ്ക്ക് മുന്നില്‍ തമ്പടിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്.

Kasaragod, Cheruvathur, Pilicode, Liquor, Kerala, Collector, Protest, Strike, Natives, Malayalam News
മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും കുടുംബങ്ങളില്‍ അക്രമവും, അസ്ഥിരതയും ഉണ്ടാവുകയും ചെയ്തതോടെ പടുവളത്തെ ബിവറേജസ് മദ്യശാല ജനകീയ പ്രശ്‌നമായി മാറുകയായിരുന്നു. ബിവറേജസ് കെട്ടിടം ഒഴിയാന്‍ ഉടമ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മദ്യശാല പടുവളത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ഉപരോധ സമരം കാരണം മദ്യവില്‍പന സാധ്യമായിരുന്നില്ല.

ജനകീയ സമരത്തിന് പല രാഷ്ട്രീയ നേതാക്കളും കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചതോടെ സമരം ശക്തമാവുകയായിരുന്നു. നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. മദ്യശാല മാറ്റുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു വെളിപ്പെടുത്തുകയും ഇക്കാര്യം പരിഹരിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഹൈക്കോടതിയിലും മദ്യശാല മാറ്റുന്നതിനായി കേസ് ഫയല്‍ ചെയ്തിരുന്നു.

Related News: 

പടുവളം മദ്യഷാപ്പ് സമരം; 2 ന് ദേശീയപാത ഉപരോധിക്കും

പടുവളം മദ്യശാല സമരത്തില്‍ പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചതിനെ ചൊല്ലി വിവാദം



Keywords: Kasaragod, Cheruvathur, Pilicode, Liquor, Kerala, Collector, Protest, Strike, Natives, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
6:50 pm | 0 comments

കാണാതായ സഹോദരിമാരെയും മകളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി

Written By kvarthapressclub on 3 Apr 2013 | 6:42 pm

ചെറുവത്തൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കാണാതായ സഹോദരിമാരെയും ഏഴുവയസുള്ള അവരുടെ   മകളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ പേക്കടം പെരിയോത്തെ പി. നബീസയുടെ മക്കളായ താഹിറ(30), നസീമ(26), നസീമയുടെ മകള്‍ നാജിത(7) എന്നിവരെയാണ് മാര്‍ച്ച് 29  മുതല്‍ കാണാതായത്.

 ഇതു സംബന്ധിച്ച് നബീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വീടുവിട്ടതിനുശേഷം ബന്ധുക്കളുമായി ഇവര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.  നേരത്തെ വിളിച്ച ഫോണിന്റെ ടവര്‍ പരിശോധനയില്‍ നിന്നും ഇവര്‍ വടകരഭാഗങ്ങളില്‍ നിന്നുമാണ് വിളിച്ചിരുന്നതെന്ന് പോലീസ് മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ വടകര ഭാഗങ്ങളിലായാണ് പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയ ഇവര്‍ക്ക്  ഒരുപാട് സാമ്പത്തിക
ബുദ്ധിമുട്ടുകള്‍  നേരിടേണ്ടി വന്നിട്ടുണ്ട്. ഇതാണ് ഇവരെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന എഴുത്തും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും  എട്ടുലക്ഷത്തോളം രൂപയാണ് ഇവര്‍ പലിശക്ക് കടം വാങ്ങിയത്.

Cheruvathur, Blade mafia, Missing, Sisters, Police, Arrest, Chandera, Kerala,Kerala News, International News, National News,ഒരു മാസം മുമ്പ് തൃക്കരിപ്പൂരില്‍ നിന്നും പോലീസ് അറസ്റ്റുചെയ്ത  ബ്ലേഡുകാരനില്‍ നിന്നും ഇവര്‍ 2.75 ലക്ഷം രൂപ കടംവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്.ബ്ലേഡുകാരനില്‍ നിന്നും പിടിച്ചെടുത്ത ചെക്ക് ലീഫുകളില്‍ കാണാതായ സഹോദരിമാരില്‍ ഒരാളുടെ ചെക്ക്‌ലീഫ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്.

ബ്ലേഡുകാരനെ പോലീസ് അറസ്റ്റുചെയ്തതോടെ പണം കടം വാങ്ങിയവരോട് പണം തിരിച്ചു വാങ്ങാനായി ബ്ലേഡ് മാഫിയാ സംഘങ്ങള്‍ ക്രൂരമായ സമീപനം നടത്തുന്നതില്‍ പേടിച്ചാണ് സഹോദരിമാര്‍ മകളെയും കൊണ്ട് നാടുവിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords: Cheruvathur, Blade mafia, Missing, Sisters, Police, Arrest, Chandera, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:42 pm | 0 comments

കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കോളജ് വിദ്യാര്‍ത്ഥിനി വീടുവിട്ടു

Written By kvartha delta on 26 Mar 2013 | 12:57 pm

ചെറുവത്തൂര്‍: കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുംപോയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ജനാര്‍ദനന്റെ മകള്‍ ബിഥുന (21) യെയാണ് കാണാതായത്.

പയ്യന്നൂരിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിയാണ് ബിഥുന. മാര്‍ച് 24ന് രാവിലെ 8.45 മണിയോടെ പിലാത്തറയിലെ കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടല്‍ നിന്നും ഇറങ്ങിയത്.

Missing, Kasaragod, Marriage, College, Student, Complaint, Tamilnadu, Chandera Police,തിരിച്ചെത്താത്തതിനെതുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ തൃക്കരിപ്പൂര്‍ പൂച്ചോലില്‍ താമസക്കാരനായ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ മുരുഗന്‍ എന്ന യുവാവിനോടൊപ്പം ബിഥുന പോയതായി വ്യക്തമായതിനെതുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Missing, Kasaragod, Marriage, College, Student, Complaint, Tamilnadu, Chandera Police, Investigation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:57 pm | 0 comments

പടുവളം മദ്യഷാപ്പ് സമരം; 2 ന് ദേശീയപാത ഉപരോധിക്കും

Written By kvarthapressclub on 19 Mar 2013 | 6:21 pm

 Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,
ചെറുവത്തൂര്‍: പിലിക്കോട് ഗ്രാമപഞ്ചായത്തിലെ പടുവളത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ നടത്തുന്ന സമരം 80 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ദേശീയപാത ഉപരോധം നടത്താന്‍ തീരുമാനിച്ചു.

മാര്‍ച്ച് 31 നു മുമ്പ് പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഏപ്രില്‍ രണ്ടിന് റോഡ് ഉപരോധിക്കാനും മദ്യശാല പ്രവര്‍ത്തനം തടയാനുമാണ്  സമരക്കാരുടെ തീരുമാനം. ഇപ്പോള്‍ പോലീസ് സംരക്ഷണത്തില്‍ മദ്യശാല തുറക്കുന്നുണ്ടെങ്കിലും മദ്യം വാങ്ങാന്‍ ആള്‍ക്കാരെത്തുന്നില്ല. മദ്യശാലയ്ക്കു മുമ്പില്‍ പന്തല്‍കെട്ടിയാണ് നാട്ടുകാര്‍ സമരം നടത്തുന്നത്.

സമരം തുടങ്ങിയിട്ട് 80 ദിവസം പിന്നിട്ടിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ടികളോ ഇടപെടാത്തത് സമരക്കാരെ പ്രകോപിതരാക്കിയിട്ടുണ്ട്. മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമര സമിതി നല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,Strike, National highway, Cheruvathur, Natives, Road, Protect, Police, High-Court, Kerala.
6:21 pm | 0 comments

കഴുത്തറുപ്പന്‍ പലിശ: ചീമേനിയിലും പോലീസ് റെയ്ഡ്

Written By kvarthaksd on 12 Mar 2013 | 7:04 pm


Blade Mafia, Cheruvathur, Police-Raid, Cheemeni, Arrest, Kasaragod, Kerala, Kerala News, International News, National News.ചെറുവത്തൂര്‍: കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുത്തതിന് തൃക്കരിപ്പൂരില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായതിനു പിന്നാലെ ചീമേനിയിലും പോലീസ് റെയ്ഡ് നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. കൊടക്കാട് വെള്ളച്ചാലിലെ പി. സുരേഷിനെ (48) യാണ് തിങ്കളാഴ്ച ചീമേനി എസ്.ഐ ടി.പി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ സുരേഷിന്റെ വീട്ടില്‍ നിന്നും വിവിധ ബാങ്കുകളുടെ നിരവധി ചെക്ക് ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം തൃക്കരിപ്പൂരില്‍ നിന്ന് ഓട്ടോ ഡ്രൈവറായ തേലപ്രത്തെ നസീറിനെ (34) ചന്തേര പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നസീറിന്റെ തൃക്കരിപ്പൂര്‍ പൂച്ചോലിലെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് 9,98,000 രൂപയും നിരവധി ചെക്ക്‌ലീഫുകളും മുദ്രപ്പത്രങ്ങളും കണ്ടെടുത്തിരുന്നു. നസീര്‍ അനധികൃത പണമിടപാട് നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.

Keywords: Blade Mafia, Cheruvathur, Police-Raid, Cheemeni, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Blade mafia: police raid in Cheemeni
7:04 pm | 0 comments

പ്രധാനാധ്യാപകനെതിരെ നാല് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കി

Molestation, Head master, Complaint, Students, Bail, Court, Reject, Cheruvathur, LP school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്തുള്ള എല്‍. പി സ്‌കൂളിലെ  വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്‌കൂള്‍ പ്രധാനാധ്യാപകനായ  രാധാകൃഷ്ണന്റെ (53) ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി തിങ്കളാഴ്ച തള്ളിയത്.

രാധാകൃഷ്ണന്‍ പീഡിപ്പിച്ചതായി ആരോപിച്ച് സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്ന ഒമ്പത് വയസുകാരിയാണ് ആദ്യം ചന്തേര പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെതിരെ പോലീസ് കേസെടുക്കുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോലീസ് ആറ് വിദ്യാര്‍ഥിനികളുടെ കൂടി മൊഴിയെടുത്തു. ഇവരില്‍ നാലുകുട്ടികള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. രാധാകൃഷ്ണന്‍ പതിമൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന പരാതി. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പോലീസ് മറ്റ് പെണ്‍കുട്ടികളുടെ കൂടി മൊഴിയെടുക്കും.

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് പെണ്‍കുട്ടികളുടെ മൊഴികള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് കൈക്കൊള്ളുന്നത്.

ഇതേസമയം പ്രധാന അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് കള്ളക്കേസില്‍ കുടുക്കിയതായി രാധാകൃഷ്ണന്റെ ഭാര്യയായ ഇതേ സ്‌കൂളിലെ അധ്യാപിക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയും സ്റ്റാഫ് കൗണ്‍സിലും പ്രധാന അധ്യാപകന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.

Keywords: Molestation, Head master, Complaint, Students, Bail, Court, Reject, Cheruvathur, LP school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:35 pm | 0 comments

സ്‌കൂളിലെ പീഡനം: 4 വിദ്യാര്‍ത്ഥിനികള്‍ കൂടി മൊഴിനല്‍കി

Written By kvartha delta on 9 Mar 2013 | 7:01 pm


ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത ഒരു എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപകനെതിരെ നാല് വിദ്യാര്‍ത്ഥികള്‍ കൂടി മൊഴിനല്‍കി. നീലേശ്വരം സി.ഐ. ബാബുപെരിങ്ങോത്താണ് കേസന്വേഷിക്കുന്നത്.

നേരത്തെ ഒരു കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റുചെയ്യുകയും ചെയ്തത്. ഇതിനുശേഷമാണ് നാല് കുട്ടികളില്‍ നിന്നുകൂടി പോലീസ് മൊഴിയെടുത്തത്. അധ്യാപകന്‍ തങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴിനല്‍കിയിട്ടുണ്ടെന്ന് ചന്തേര എസ്.ഐ. വിനീഷ് കുമാര്‍ പറഞ്ഞു. 12 ഓളം കുട്ടികളെയാണ് ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലിംഗ് നടത്തി പോലീസില്‍ റിപോര്‍ട്ട് നല്‍കിയത്.

കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Keywords: Cheruvathur, Teacher, Students, Molestation, Remand, Case, Complaint, Report, Court, School, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:01 pm | 0 comments

ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന്‍ ചവിട്ടിയ സംഭവം: എസ്.പി.ക്ക് പരാതി നല്‍കി

Written By kvarthapressclub on 26 Feb 2013 | 8:00 pm

Fousiya
Fousiya
ചെറുവത്തൂര്‍: രാത്രി വീട്ടില്‍ കയറി പോലീസുകാര്‍ ഗര്‍ഭിണിയെ വയറ്റത്ത് ചവിട്ടുകയും നിസ്‌ക്കരിക്കുകയായിരുന്ന ഭര്‍തൃ മാതാവിന്റെ കയ്യൊടിക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി. ചെറുവത്തൂര്‍ ചെമ്പ്രക്കാനം കള്ളക്കൊല്ലിയിലെ ഒ.ടി.ഫാത്വിമ (52) ആണ് പരാതി നല്‍കിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വീട്ടിലെത്തിയ നീലേശ്വരത്തെ പത്തോളം പോലീസുകാരാണ് അതിക്രമം കാട്ടിയത്.

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പോലീസുകാര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ക്കുകയും ഫാത്വിമ യുടെ മകന്‍ അബ്ദുള്‍ നസീറിന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ ഫൗസിയയെ (30) ബൂട്ടിട്ട കാലുകൊണ്ട് വയറ്റത്ത് ചവിട്ടുകയുമായിരുന്നു. മുറിയില്‍ നിസ്‌ക്കരിക്കുകയായിരുന്ന ഫാത്വിമയുടെ കൈ പോലീസുകാര്‍ അടിച്ചൊടിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഫാത്വിമയുടെ മകന്‍ മുനീറിനെ വലിച്ച് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാനും പോലീസ് ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞു. അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ചാണ് പോലീസ് വീട്ടിലെത്തിയത്.

Pregnant, Incident,Mother, Neighbours,Chief minister, Woman, Police, Complaint, Cheruvathur, House, Husband, Wife, Son, Attack,
Fathima
വീട്ടിലെ ബഹളം കേട്ട് ഉണര്‍ന്നെഴുന്നേറ്റ പേരമക്കളായ അഞ്ചുവയസ്സുകാരന്‍ നിഹാല്‍, പത്തുവയസ്സുകാരി റംസീന എന്നിവരെ പോലീസ് വലിച്ച് വീട്ടിന് വെളിയിലാക്കി.

സംഭവമറിഞ്ഞ് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും പോലീസുകാര്‍ ജീപ്പില്‍ കയറിസ്ഥലംവിട്ടിരുന്നു. തന്നോട് വെള്ളപ്പേപ്പറില്‍ ഒപ്പിടാന്‍ പോലീസുകാര്‍ നിര്‍ബന്ധിച്ചുവെന്നും അത് എന്തിനാണെന്നറിയില്ലെന്നും ഫാത്വിമയുടെ പരാതിയില്‍ പറയുന്നു.

സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഫാത്വിമ അറിയിച്ചു. അതിനിടെ വീട്ടില്‍ കയറി ഗര്‍ഭിണിയെയും അവരുടെ ഭര്‍തൃ മാതാവിനെയും പോലീസുകാര്‍ അക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

വീട്ടിലെത്തിയ പോലീസ് സ്ത്രീകളെ ആക്രമിച്ചത് നിയമവിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പോലീസ് അക്രമത്തില്‍ പരിക്കേറ്റ ഫാത്വിമയും ഫൗസിയയും ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Related News:

Keywords: Pregnant, Incident,Mother, Neighbours,Chief minister, Woman, Police, Complaint, Cheruvathur, House, Husband, Wife, Son, Attack, Jeep, C.P.M, District, Secretary, K.P.Satheesh-Chandran, M.L.A, Hospital, Treatment, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:00 pm | 3 comments

യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍; യുവാവിനെതിരെ കേസ്

Written By Kvarthakgd on 25 Feb 2013 | 6:40 pm

Naked photo, Women, Facebook, Youth, Case, Cheruvathur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത കാരിയില്‍ സ്വദേശിനിയായ യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍. യുവതിയുടെ പരാതിയില്‍ കാരിയിലെ വിജിത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് യുവതിയുടെ നഗ്നചിത്രങ്ങളും അശ്ലീല വാചകങ്ങളും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

മറ്റൊരു യുവതിയുടെ നഗ്നഫോട്ടോയില്‍ കാരിയില്‍ യുവതിയുടെ തലയുടെ ഫോട്ടോ പതിച്ച് മോര്‍ഫിംഗിലൂടെ ഫേസ്ബുക്കില്‍ കയറ്റുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനു പുറമെ യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി അശ്ലീല വാചകങ്ങളും ഫേസ്ബുക്കിലുണ്ട്.

തന്റെ പരിചയക്കാരനായ വിജിത്ത് മുന്‍വിരോധം തീര്‍ക്കാനായാണ് തന്റെ നഗ്നചിത്രമുണ്ടാക്കി ഫേസ്ബുക്കില്‍ കയറ്റിയതെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. അതേ സമയം യുവതി വിജിത്തുമായി അടുപ്പത്തിലായിരുന്നുവോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര എസ്. ഐ. എം. പി. വിനീഷിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി വിജിത്ത് ഒളിവില്‍ പോയിരിക്കുകയാണ്.

Keywords: Naked photo, Women, Facebook, Youth, Case, Cheruvathur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:40 pm | 0 comments

ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന്‍ ചവിട്ടിയസംഭവം: പ്രതിഷേധം ഉയരുന്നു

Police, Attack, Injured, Hospital, Complaint, Cheruvathur, Kasaragod, Kerala, Fousiya, Fathima, Kerala News,
ഫൗസിയ
ചെറുവത്തൂര്‍: ഏഴ്മാസം ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട കാലുകൊണ്ട് പോലീസുകാരന്‍ ചവിട്ടുകയും നിസ്‌ക്കരിക്കുകയായിരുന്ന ഭര്‍തൃമാതാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. ചെറുവത്തൂര്‍ ചെമ്പ്രക്കാനത്തെ അബ്ദുല്‍ നസീറിന്റെ ഭാര്യ ഫൗസിയ (30), മാതാവ് ഫാത്വിമ (52) എന്നിവരെയാണ് വീട്ടില്‍കയറിയ പോലീസ് സംഘം ചവിട്ടിയും അടിച്ചും പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ചെയായിരുന്നു ഫൗസിയയേയും ഭര്‍തൃമാതാവിനെയും വീട്ടില്‍ അതിക്രമിച്ചുകയറിയ പോലീസുകാര്‍ അക്രമിച്ചത്. ഫൗസിയയുടെ ഭര്‍ത്താവ് അബ്ദുല്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ചെത്തിയതായിരുന്നു നീലേശ്വരത്തുനിന്നുള്ള പോലീസ് സംഘം. വീട്ടിലെത്തിയ ഉടന്‍ അവര്‍ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഒച്ചകേട്ട് പുറത്തിറങ്ങിയപ്പോള്‍ അബ്ദുല്‍ നസീറിനെ പോലീസ് മര്‍ദിക്കുകയും ജീപ്പില്‍ പിടിച്ചുകയറ്റുകയുമായിരുന്നു.

നിലവിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗര്‍ഭിണിയായ ഫൗസിയയെ പോലീസ് ആക്രമിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് ഫൗസിയയുടെ വയറില്‍ ചവിട്ടിയ സംഘം വീട്ടിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്ന ഫാത്വിമയുടെ കൈ തല്ലിയൊടിച്ചു. അക്രമത്തെ തുടര്‍ന്ന് ഇരുവരും ബോധരഹിതരായി. അബ്ദുല്‍ നസീറിന്റെ അഞ്ചുവയസുള്ള മകന്‍ നിഹാലിന്റെയും സഹോദരിയുടെ മകളായ 12 വയസുകാരി റംസീനയുടെയും നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴാണ് പോലീസുകാര്‍ അക്രമം അവസാനിപ്പിച്ചത്.

Police, Attack, Injured, Hospital, Complaint, Cheruvathur, Kasaragod, Kerala, Fousiya, Fathima, Kerala News,
ഫാത്വിമ
അബ്ദുല്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ച് വന്നതാണെന്നും സംഭവം പുറത്തുപറയേണ്ടെന്നും പറഞ്ഞായിരുന്നു പോലീസുകാര്‍ മടങ്ങിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഫൗസിയയും ഫാത്വിമയും പറഞ്ഞു. സഹോദരിയും ഭര്‍ത്താവ് റഫീഖും തൈക്കടപ്പുറത്താണ് താമസമെന്നും റഫീഖിനെ അന്വേഷിച്ച് തന്റെ വീട്ടില്‍ പോലീസ് എന്തിനാണ് വന്നതെന്നറിയില്ലെന്നും അബ്ദുല്‍ നസീര്‍ പറയുന്നു. രണ്ടുദിവസം മുമ്പ് അബ്ദുല്‍ നസീറിന്റെ മറ്റൊരു സഹോദരി റംലയുടെ നിടുംബയിലെ വീട്ടിലും പോലീസെത്തി പരാക്രമം നടത്തിയതായും പരാതിയുണ്ട്.

തൈക്കടപ്പുറത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ അസമയത്ത്  സന്ദര്‍ശകരായെത്തുന്നവരെ റഫീഖും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചിരുന്നു. സന്ദര്‍ശകസംഘത്തില്‍ ചില പോലീസുകാരും ഉള്‍പെട്ടിരുന്നതായും സംശയമുണ്ട്. ഇതിന്റെ പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് സൂചന. മാസങ്ങള്‍ക്കുമുമ്പ് അസമയത്ത് മറ്റൊരു സ്ത്രീയുടെ വീട്ടില്‍ കണ്ട രാജപുരം എസ്.ഐ.യെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു.

നിസ്‌ക്കരിക്കുമ്പോള്‍ അപ്രതീക്ഷിതമായി കടന്നുവന്ന പോലീസ് സംഘം തല്ലി കയ്യൊടിച്ചതിന്റെ ഭീതിവിട്ടൊഴിയാതെയാണ് ഫാത്വിമ ആശുപത്രിയില്‍ കഴിയുന്നത്. റഫീഖിനെ കിട്ടിയില്ലെങ്കില്‍ നിന്റെ മോളെ ഞങ്ങള്‍ കൊണ്ടുപോകുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. എന്റെ മകന്റെ ഗര്‍ഭിണിയായ ഭാര്യയെയും അവര്‍ ഉപദ്രവിച്ചു. പോലീസുകാര്‍തന്നെ ആക്രമികലായി വന്നാല്‍ പിന്നെ ആര്‍ക്കാണ് പരാതി കൊടുക്കുക-അവര്‍ ചോദിക്കുന്നു.

Keywords: Police, Attack, Injured, Hospital, Complaint, Cheruvathur, Kasaragod, Kerala, Fousiya, Fathima, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Police atrocity in Cheruvathur.

3:25 pm | 6 comments

ഓണ്‍­ലൈന്‍ പാ­സ് തി­രു­ത്തി മ­ണല്‍­ത­ട്ടിപ്പ്

Written By Kvartha Alpha on 24 Feb 2013 | 2:06 pm

Online-registration, Sand, Lorry, Police, Cheruvathur, kasaragod, Kerala, Pass, Government, 1000 tun, Nileshwaram, Chanthera Police,
ചെ­റു­വ­ത്തൂര്‍: മ­യി­ച്ച-കാ­ര്യം­കോ­ട് ക­ട­വു­ക­ളില്‍ സ­മ­യവും തീ­യ­തിയും തി­രു­ത്തി വ്യാ­പ­ക­മാ­യി പൂ­ഴി ക­ട­ത്തു­ന്നു. 1000 ടണ്‍ പൂ­ഴി­യാ­ണ് ഗ­വണ്‍­മെന്റ് ക­ണ­ക്കില്‍ എ­ടു­ക്കാന്‍ നിര്‍­ദേ­ശ­മെ­ങ്കിലും അ­തി­ന്റെ പ­ത്തി­രി­ട്ടി­യി­ല­ധി­കം ഇ­പ്പോള്‍ ക­ട­ത്തു­ന്നത്. ഇ­തി­ന് കട­വ് സൂപ്പര്‍­വൈ­സര്‍­മാരും പ്ര­ദേശി­ക ഭ­ര­ണ നേ­ത­ാ­ക്ക­ന്മാ­രും മ­ണല്‍ മാ­ഫി­യ­ക്കൊ­പ്പം കൂ­ടി­യി­രി­ക്കു­ക­യാ­ണെ­ന്ന് ആ­ക്ഷേ­പ­മു­ണ്ട്.

ഒ­രു പാ­സ് പ­ലത­വ­ണ തി­രു­ത്തി അ­തി­ന്റെ മ­റ­വില്‍ ദിവ­സം ആറു­ലോ­ഡ് മ­ണല്‍വ­രെ ക­ട­ത്തു­ന്നു. ച­ന്തേ­ര, നീ­ലേ­ശ്വ­രം പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലാ­ണ് ഈ ര­ണ്ടു­ക­ട­വു­കളും സ്ഥി­തി ചെ­യ്യു­ന്നത്. തി­രു­ത്തു­ന്ന പാ­സു­കള്‍ക്ക് ഓ­രോ ലോ­ഡി­നും 8000-10,000 വ­രെ­യാ­ണ് മി­നി ടി­പ്പര്‍ ലോ­റി­കള്‍ ഈ­ടാ­ക്കു­ന്നത്. ക­ട­വു­ക­ളില്‍ വെ­റും 2000 രൂ­പ­യാ­ണ് ക­ട­വി­ലെ വി­ല. സൂപ്പര്‍­വൈ­സര്‍­മാ­രെ മാ­റ്റി പോ­ലീ­സി­നെ നി­യ­മി­ച്ചാല്‍ മാ­ത്ര­മേ മ­ണല്‍­കൊ­ള്ള ത­ട­യാന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്ന് നാ­ട്ടു­കാര്‍ പ­റ­യുന്നു. മാ­സ­പ്പ­ടി­ക്കാരാ­യ ചി­ല ജീ­വ­ന­ക്കാ­രു­ടെയും പൂര്‍­ണ പിന്തു­ണ മ­ണല്‍ കൊ­ള്ള­യ്­ക്കു­ണ്ട്.

Keywords: Online-registration, Sand, Lorry, Police, Cheruvathur, kasaragod, Kerala, Pass, Government, 1000 tun, Nileshwaram, Chanthera Police,
2:06 pm | 0 comments

പടുവളം മദ്യശാല സമരത്തില്‍ പി.സി. വിഷ്ണുനാഥ് പ്രസംഗിച്ചതിനെ ചൊല്ലി വിവാദം

Written By Kvarthakgd on 4 Feb 2013 | 11:14 am

Controversy, P.C.Vishnunath MLA, Beverages, Strike, Speech, Youth congress, Pilicode, Cheruvathur, Protest, Congress leaders, Kasaragod, Kerala, Kasargod Vartha, Malayalam news
ചെറുവത്തൂര്‍: പിലിക്കോട് പടുവളത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജസ് മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉപരോധ സമരത്തില്‍ പി.സി.വിഷ്ണിനാഥ് എം.എല്‍.എ പ്രസംഗിച്ചതിനെ ചൊല്ലി കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വിവാദം ഉടലെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്കാണ് വിഷ്ണുനാഥ് സമരത്തില്‍ പ്രസംഗിക്കാനെത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നിലും, ജനറല്‍ സെക്രട്ടറി സാജിദ് മൗവ്വലും പറയുന്നത്. സര്‍ക്കാറിന്റെ ഒരു സ്ഥാപനത്തിനെതിരെ ഭരണകക്ഷി എം.എല്‍.എ തന്നെ രംഗത്തുവന്നതിനെയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നത്.

നേരത്തെ പിലിക്കോട് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്ന് സമരത്തിനനുകൂലമായോ എതിരായോ പാര്‍ട്ടി നീങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കീം കുന്നില്‍ സമരവേദിയില്‍ എത്തി സമരത്തിന് പിന്തുണ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിനെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്തുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഹക്കീമിന് വ്യക്തിപരമായി സമരത്തെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ സമരത്തിന് വാഗ്ദാനം ചെയ്തതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മണ്ഡലം പ്രസിഡന്റുമായി നേരത്തെ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നതായും, സമരത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു. ഈ പ്രശ്‌നം നേരത്തെ അവസാനിച്ചിരുന്നെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കാസര്‍കോട് ജില്ലയിലെത്തിയപ്പോള്‍ ഞായറാഴ്ച പടുവളത്ത് കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത് മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

യൂത്ത് കോണ്‍ഗ്രസിന് സമരത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് ഹക്കീം കുന്നില്‍ പറയുന്നത്. അതിനിടെ ബീവറേജസ് മദ്യശാല സമരം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തൊട്ടടുത്ത ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിന് ബാര്‍ തുടങ്ങാന്‍ അനുമതി നല്‍കാനുള്ള നീക്കം ശക്തമായതും കോണ്‍ഗ്രസ് മണ്ഡലം നേതൃത്വത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ബീവറേജസ് മദ്യശാല പൂട്ടിച്ച് സ്വകാര്യ ബാറുടമയെ സഹായിക്കാനുള്ള നീക്കം വിലപോകില്ലെന്നാണ് മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത്. മദ്യശാല ഒഴിവാക്കുകയാണെങ്കില്‍ ചെറുവത്തൂരിലെ ഞാണങ്കൈയിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് മദ്യശാല പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ആദ്യം സമരം സംഘടിപ്പിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം പറയുന്നത്.

ചെറുവത്തൂരിലെ ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിന് എതിര്‍പ് ഒഴിവാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 30 ലക്ഷത്തോളം രൂപ സംഭാവനയായി നല്‍കിയിട്ടുണ്ടെന്ന ആരോപണവും ഇതിനിടയില്‍ ശക്തമായിട്ടുണ്ട്. ബീവറേജസ് മദ്യശാല സമരത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം പി.സി.വിഷ്ണുനാഥിനെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ വിഷ്ണുനാഥിനെ യാത്രയയക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്ക്തര്‍ക്കവും നടന്നിരുന്നു.

Keywords: Controversy, P.C.Vishnunath MLA, Beverages, Strike, Speech, Youth congress, Pilicode, Cheruvathur, Protest, Congress leaders, Kasaragod, Kerala, Kasargod Vartha, Malayalam news
11:14 am | 0 comments

ഗു­ണ്ടാ­ലി­സ്റ്റില്‍­പ്പെ­ട്ട യു­വാ­വ് പ­യ്യ­ന്നൂ­രില്‍ അ­റ­സ്റ്റില്‍

Written By Kvarthakgd on 3 Feb 2013 | 9:00 pm

Gunda list, Youth, Arrest, Payyannur, Cheruvathur, Police, Kasaragod, Kasargod Vartha, Kerala, Malayalam news
ചെ­റു­വ­ത്തൂര്‍: ഗു­ണ്ടാ­ലി­സി­റ്റില്‍­പ്പെ­ട്ട യു­വാ­വിനെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്തു. തൃ­ക്ക­രി­പ്പൂര്‍ മീ­ലി­യാ­ട്ടെ യ­തി­രേ­ഷി­നെ(40)യാ­ണ് നീ­ലേ­ശ്വ­രം സി.ഐ.ബാ­ബു പെ­രി­ങ്ങേ­ത്ത് ക­ഴി­ഞ്ഞ ദിവ­സം പ­യ്യ­ന്നൂ­രില്‍ വെച്ച് അ­റ­സ്റ്റ് ചെ­യ്­ത­ത്.

നി­രവ­ധി കേ­സു­ക­ളില്‍ പ്ര­തിയാ­യ യു­വാ­വി­നെ ഗു­ണ്ടാ­ലി­സ്റ്റില്‍ ഉള്‍­പ്പെ­ടു­ത്തു­കയും ആ­റു­മാ­സ­ത്തേ­ക്ക് ജ­യി­ലില്‍ അ­ട­ക്കാനും ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം കഌ­സ് മ­ജി­സ­ട്രേ­റ്റ് കോട­തി ഉ­ത്ത­ര­വി­ട്ടി­രുന്നു. ആ­റു­കേ­സു­ക­ളില്‍ പ്ര­തി­യാ­യ യു­വാ­വ് വി­ചാ­ര­ണ സ­മ­യത്തും കു­റ്റ­കൃ­ത്യ­ങ്ങള്‍ ചെ­യ്­ത­തി­നാ­ലാ­ണ് ഗു­ണ്ടാ­ലി­സ്റ്റില്‍ ഉ­ള­പ്പെ­ടു­ത്തി­യ­ത്.

വീ­ടു­കയ­റി അ­ക്ര­മം, സാ­മു­ദായി­ക വി­ദ്വേ­ഷ­മു­ണ്ടാക്കല്‍, സ്­ത്രീക­ളെ അ­പ­മാ­നിക്കല്‍, യു­വാ­വി­നെ അ­ക്ര­മിക്കല്‍, സ്ഥാ­പ­ന­ങ്ങള്‍ അ­ക്ര­മിക്കല്‍, തു­ടങ്ങി­യ കേ­സു­ക­ളില്‍ പ്ര­തി­യാണ്. കൂ­ടു­തല്‍ ചോദ്യം ചെ­യ്­ത­തി­ന് ശേ­ഷം പ്ര­തി­യെ മ­ജി­സ്‌­ട്രേ­റ്റി­ന് മു­മ്പാ­കെ ഹാ­ജ­രാ­ക്കും.

Keywords: Gunda list, Youth, Arrest, Payyannur, Cheruvathur, Police, Kasaragod, Kasargod Vartha, Kerala, Malayalam news
9:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories