വിദ്യാനഗര്‍: (www.kasargodvartha.com 11.12.2019) ബസ് യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കൂട്ടാതെ മാതാവും ബന്ധുക്കളും ബസിറങ്ങി. പരിഭ്രാന്തിയിലായ ആറുവയസുകാരി ബഹളം വെച്ച് കരഞ്ഞതോടെ ബസ് ജീവനക്കാര്‍ കുട്ടിയെ പിങ്ക് പോലീസിനെ ഏല്‍പ്പിച്ചു. ബുധനാഴ്ച പുതിയ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം.
വിദ്യാനഗര്‍ കോളജ് സ്റ്റോപ്പിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും ഇറങ്ങി. എന്നാല്‍ ബസിലെ മറ്റൊരു സീറ്റില്‍ ഇരുന്നിരുന്ന കുട്ടിയെ കൂട്ടാന്‍ മറക്കുകയായിരുന്നു. ബസ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്താറായപ്പോഴാണ് മാതാവും ബന്ധുക്കളും കൂടെയില്ലെന്ന് കുട്ടിക്ക് മനസിലായത്. ഇതോടെ കുട്ടി കരഞ്ഞ് ബഹളം വെക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്റില്‍ എത്തിയതോടെ ബസ് ജീവനക്കാര്‍ പിങ്ക് പോലീസിനോട് വിവരം പറയുകയും പോലീസ് കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചെങ്കിലും കരച്ചില്‍ തുടര്‍ന്ന കുട്ടി മറുപടി പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗിലെ ഡയറിയിലുണ്ടായിരുന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് പിങ്ക് പോലീസ് കുട്ടിയുമായി നേരെ സ്‌കൂളിലെത്തി വിവരം പറയുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചുസമയത്തിന് ശേഷം മാതാവും സഹോദരിയും മറ്റു ബന്ധുക്കളും സ്‌കൂളിലെത്തുകയും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ബസില്‍ നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടാകുമെന്ന് കരുതിയെന്നും പിന്നീടാണ് കുട്ടിയെ മറന്ന കാര്യം മനസിലായതെന്നും എന്നാല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ആരെയും വിളിക്കാനോ മറ്റോ സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Vidya Nagar, kasaragod, Bus, Police, school, Girl, Student Girl was forgotten on the bus
വിദ്യാനഗര്‍ കോളജ് സ്റ്റോപ്പിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും ഇറങ്ങി. എന്നാല്‍ ബസിലെ മറ്റൊരു സീറ്റില്‍ ഇരുന്നിരുന്ന കുട്ടിയെ കൂട്ടാന്‍ മറക്കുകയായിരുന്നു. ബസ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്താറായപ്പോഴാണ് മാതാവും ബന്ധുക്കളും കൂടെയില്ലെന്ന് കുട്ടിക്ക് മനസിലായത്. ഇതോടെ കുട്ടി കരഞ്ഞ് ബഹളം വെക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാന്റില്‍ എത്തിയതോടെ ബസ് ജീവനക്കാര്‍ പിങ്ക് പോലീസിനോട് വിവരം പറയുകയും പോലീസ് കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചെങ്കിലും കരച്ചില്‍ തുടര്‍ന്ന കുട്ടി മറുപടി പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗിലെ ഡയറിയിലുണ്ടായിരുന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് പിങ്ക് പോലീസ് കുട്ടിയുമായി നേരെ സ്‌കൂളിലെത്തി വിവരം പറയുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചുസമയത്തിന് ശേഷം മാതാവും സഹോദരിയും മറ്റു ബന്ധുക്കളും സ്‌കൂളിലെത്തുകയും കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ബസില്‍ നിന്നിറങ്ങുമ്പോള്‍ കുട്ടി കൂടെയുണ്ടാകുമെന്ന് കരുതിയെന്നും പിന്നീടാണ് കുട്ടിയെ മറന്ന കാര്യം മനസിലായതെന്നും എന്നാല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ആരെയും വിളിക്കാനോ മറ്റോ സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Vidya Nagar, kasaragod, Bus, Police, school, Girl, Student Girl was forgotten on the bus