ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല
Oct 8, 2019, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2019) ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിക്ക് ഒരു നിലപാടും മുഖ്യമന്ത്രിക്ക് മറ്റൊരു നിലപാടുമാണുള്ളത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയുടെ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം.
ശബരിമല വിഷയത്തില്‍ യു ഡി എഫിന് ഒരു നിലപാടുണ്ട്. വിശ്വാസി സംരക്ഷണമാണത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ചുകൊണ്ടാകണം മുന്നോട്ട് പോകേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ എടുത്ത നിലപാട് യുവതീ പ്രവേശനം പാടില്ല എന്ന് തന്നെയായിരുന്നു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല പ്രശ്നം ഒരുസുവര്‍ണാവസരമായി യു ഡി എഫ് കണ്ടിട്ടില്ല. അത് കണ്ടത് ബി ജെ പിയാണ്. ബി ജെ പിക്ക് വളരാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ബി ജെ പിക്ക് വിത്തും വളവും കൊടുക്കുന്ന നിലപാടായിരുന്നു ഇടതുമുന്നണി സ്വീകരിച്ചത്. പക്ഷേ കേരള ജനത അത് തിരിച്ചറിഞ്ഞു. ശബരിമലയില്‍ കലാപങ്ങളുണ്ടാക്കാനും ഭക്തജനങ്ങളുടെ വികാരങ്ങളെ തകര്‍ക്കാനും ശ്രമിച്ച രണ്ട് കൂട്ടര്‍ക്കുമെതിരെ കേരളത്തിലെ ജനങ്ങള്‍ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയമുണ്ടായത്. ഞങ്ങള്‍ ശബരിമലയെ ഒരു രാഷ്ട്രീയ പ്രശ്നമായി കാണുന്നില്ല. അത് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും താത്പര്യമായിട്ടാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
2021 ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണം നടപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Ramesh-Chennithala, Manjeshwaram, by-election, Trending, Ramesh Chennithala on Manjeshwaram LDF candidate's Sabarimala stand
< !- START disable copy paste -->
ശബരിമല വിഷയത്തില്‍ യു ഡി എഫിന് ഒരു നിലപാടുണ്ട്. വിശ്വാസി സംരക്ഷണമാണത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിച്ചുകൊണ്ടാകണം മുന്നോട്ട് പോകേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ എടുത്ത നിലപാട് യുവതീ പ്രവേശനം പാടില്ല എന്ന് തന്നെയായിരുന്നു. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല പ്രശ്നം ഒരുസുവര്‍ണാവസരമായി യു ഡി എഫ് കണ്ടിട്ടില്ല. അത് കണ്ടത് ബി ജെ പിയാണ്. ബി ജെ പിക്ക് വളരാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ബി ജെ പിക്ക് വിത്തും വളവും കൊടുക്കുന്ന നിലപാടായിരുന്നു ഇടതുമുന്നണി സ്വീകരിച്ചത്. പക്ഷേ കേരള ജനത അത് തിരിച്ചറിഞ്ഞു. ശബരിമലയില്‍ കലാപങ്ങളുണ്ടാക്കാനും ഭക്തജനങ്ങളുടെ വികാരങ്ങളെ തകര്‍ക്കാനും ശ്രമിച്ച രണ്ട് കൂട്ടര്‍ക്കുമെതിരെ കേരളത്തിലെ ജനങ്ങള്‍ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയമുണ്ടായത്. ഞങ്ങള്‍ ശബരിമലയെ ഒരു രാഷ്ട്രീയ പ്രശ്നമായി കാണുന്നില്ല. അത് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും താത്പര്യമായിട്ടാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
2021 ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണം നടപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Ramesh-Chennithala, Manjeshwaram, by-election, Trending, Ramesh Chennithala on Manjeshwaram LDF candidate's Sabarimala stand
< !- START disable copy paste -->