ഓണത്തിനിടയില്‍ റെയ്ഡ് തകര്‍ക്കുമ്പോള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട എക്സൈസ് ഓഫീസില്‍ പാറാവ് ഡ്യൂട്ടിക്കുപോലും ആളില്ല; മദ്യക്കടത്തുകാര്‍ക്ക് നല്ലകാലം
Aug 19, 2019, 20:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.08.2019) ഓണത്തിനിടയില്‍ അനധികൃത മദ്യക്കടത്ത് തടയുന്നതിനായി ജില്ലയിലുടനീളം റെയ്ഡ് തകര്‍ക്കുമ്പോള്‍ കാഞ്ഞങ്ങാട്ടെ എക്സൈസ് സര്‍ക്കിള്‍ ഓഫീസില്‍ പാറാവ് ഡ്യൂട്ടിക്കു പോലും ആളില്ലെന്ന് പരാതിയുയര്‍ന്നു. മദ്യക്കടത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ വിവരം നല്‍കാന്‍ വിളിക്കുമ്പോഴാണ് ഓഫീസില്‍ ഫോണെടുക്കാന്‍പോലും ആളില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
രാവിലെ 9.30ന് തുറക്കുന്ന ഓഫീസ് വൈകുന്നേരം ആറുമണിക്ക് തന്നെ പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുകയാണെന്നാണ് ആക്ഷേപം. അഞ്ച് എക്സൈസ് ഗാര്‍ഡുമാര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരാണ് സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്നത്. രാത്രിയില്‍ ഒരാള്‍ പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കേണ്ടത് നിര്‍ബന്ധമാണെങ്കിലും അടുത്തകാലത്തായി ആരും ഓഫീസില്‍ നില്‍ക്കാറില്ലെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഉദ്യോഗസ്ഥര്‍ എല്ലാവരും ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുന്നത്. അതാണ് സമയങ്ങളില്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി എക്സൈസ് പുറത്തുവിട്ടിരിക്കുന്ന ഓഫീസുകളുടെ കൂട്ടത്തില്‍ ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നമ്പറും നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് മദ്യക്കടത്തുകാര്‍ക്ക് അനുഗ്രഹമാകുന്ന രീതിയില്‍ പാറാവ് ഡ്യൂട്ടിക്ക് പോലും ആളെ നിര്‍ത്താതെ ഉദ്യോഗസ്ഥരെല്ലാവരും വൈകീട്ടോടെ വീട്ടിലേക്ക് മടങ്ങുന്നത്.
ഓണത്തിനിടയില്‍ പല ഭാഗങ്ങളിലും വ്യാജമദ്യ വില്‍പനയും മദ്യക്കടത്തും തടയാനായി സ്പെഷല്‍ ഡ്രൈവ് നടത്തിവരികയാണ് എക്സൈസും പോലീസും. ഇതിനിടയില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട വകുപ്പിന്റെ പ്രധാന ഓഫീസിലാണ് ഫോണെടുക്കാന്‍പോലും ആളില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. അതേസമയം ഓഫീസില്‍ ആളില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K anhangad, kasaragod, Kerala, News, Excise, Office, Employees, no officers in excice office . < !- START disable copy paste -->
രാവിലെ 9.30ന് തുറക്കുന്ന ഓഫീസ് വൈകുന്നേരം ആറുമണിക്ക് തന്നെ പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുകയാണെന്നാണ് ആക്ഷേപം. അഞ്ച് എക്സൈസ് ഗാര്‍ഡുമാര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരാണ് സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്നത്. രാത്രിയില്‍ ഒരാള്‍ പാറാവ് ഡ്യൂട്ടിക്ക് നില്‍ക്കേണ്ടത് നിര്‍ബന്ധമാണെങ്കിലും അടുത്തകാലത്തായി ആരും ഓഫീസില്‍ നില്‍ക്കാറില്ലെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഉദ്യോഗസ്ഥര്‍ എല്ലാവരും ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുന്നത്. അതാണ് സമയങ്ങളില്‍ മദ്യക്കടത്തുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനായി എക്സൈസ് പുറത്തുവിട്ടിരിക്കുന്ന ഓഫീസുകളുടെ കൂട്ടത്തില്‍ ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നമ്പറും നല്‍കിയിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് മദ്യക്കടത്തുകാര്‍ക്ക് അനുഗ്രഹമാകുന്ന രീതിയില്‍ പാറാവ് ഡ്യൂട്ടിക്ക് പോലും ആളെ നിര്‍ത്താതെ ഉദ്യോഗസ്ഥരെല്ലാവരും വൈകീട്ടോടെ വീട്ടിലേക്ക് മടങ്ങുന്നത്.
ഓണത്തിനിടയില്‍ പല ഭാഗങ്ങളിലും വ്യാജമദ്യ വില്‍പനയും മദ്യക്കടത്തും തടയാനായി സ്പെഷല്‍ ഡ്രൈവ് നടത്തിവരികയാണ് എക്സൈസും പോലീസും. ഇതിനിടയില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട വകുപ്പിന്റെ പ്രധാന ഓഫീസിലാണ് ഫോണെടുക്കാന്‍പോലും ആളില്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. അതേസമയം ഓഫീസില്‍ ആളില്ലെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: K anhangad, kasaragod, Kerala, News, Excise, Office, Employees, no officers in excice office . < !- START disable copy paste -->