റിയാസ് മൗലവി വധം: കേസിന്റെ വിചാരണ പുനരാരംഭിച്ചു
Jul 11, 2019, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2019) പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി (29) വധക്കേസിന്റെ വിചാരണ പുനരാരംഭിച്ചു. ജില്ലാ സെഷന്‍സ് കോടതിയില്‍ 95-ാം സാക്ഷി കണ്ണൂര്‍ ബി എസ് എന്‍ എല്‍ നോഡല്‍ ഓഫീസര്‍ എം പി ചാക്കോച്ചനെ വിസ്തരിച്ചു. ഇനി മൂന്ന് സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്.
കേസിലെ രണ്ടാം പ്രതി നിധിന്‍കുമാറിന്റെ പിതാവിന്റെയും മാതാവിന്റെയും ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു ചാക്കോച്ചനെ വിസ്തരിച്ചത്. ഐഡിയ നോഡല്‍ ഓഫീസറെയും രണ്ടാം പ്രതി നിധിന്‍കുമാറിന്റെ പിതാവിനെയും വിസ്തരിക്കുന്നതിന് കേസ് 24 ലേക്കു മാറ്റിവെച്ചു.
നേരത്തെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് മനോഹര്‍ കിണി വിരമിച്ചതിനെത്തുടര്‍ന്ന് കേസിന്റെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പുതിയ ജഡ്ജി ഡി. അജിത് കമാര്‍ ചുമതലയേറ്റതോടെയാണ് വിചാരണ പുനരാരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അശോകന്‍, പി ഷാജിത്ത് എന്നിവര്‍ ഹാജരായി.
2017 മാര്‍ച്ച് 20 ന് അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ചൂരിയിലെ പള്ളി മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേളുഗുഡെ അയ്യപ്പനഗറില്‍ എസ് അജേഷ് (അപ്പു22), കേളുഗുഡെ മാത്തയിലെ എസ് നിധിന്‍ കുമാര്‍ (21), കേളുഗുഡെ ഗംഗയിലെ അഖിലേഷ് (27) എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിലെ രണ്ടാം പ്രതി നിധിന്‍കുമാറിന്റെ പിതാവിന്റെയും മാതാവിന്റെയും ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു ചാക്കോച്ചനെ വിസ്തരിച്ചത്. ഐഡിയ നോഡല്‍ ഓഫീസറെയും രണ്ടാം പ്രതി നിധിന്‍കുമാറിന്റെ പിതാവിനെയും വിസ്തരിക്കുന്നതിന് കേസ് 24 ലേക്കു മാറ്റിവെച്ചു.
നേരത്തെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് മനോഹര്‍ കിണി വിരമിച്ചതിനെത്തുടര്‍ന്ന് കേസിന്റെ വിചാരണ നിര്‍ത്തിവെക്കുകയായിരുന്നു. പുതിയ ജഡ്ജി ഡി. അജിത് കമാര്‍ ചുമതലയേറ്റതോടെയാണ് വിചാരണ പുനരാരംഭിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അശോകന്‍, പി ഷാജിത്ത് എന്നിവര്‍ ഹാജരായി.
2017 മാര്‍ച്ച് 20 ന് അര്‍ദ്ധരാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ചൂരിയിലെ പള്ളി മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേളുഗുഡെ അയ്യപ്പനഗറില്‍ എസ് അജേഷ് (അപ്പു22), കേളുഗുഡെ മാത്തയിലെ എസ് നിധിന്‍ കുമാര്‍ (21), കേളുഗുഡെ ഗംഗയിലെ അഖിലേഷ് (27) എന്നിവരാണ് കേസിലെ പ്രതികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Murder-case, Murder, court, Riyas moulavi murder case; Court verdict restarted < !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Police, Murder-case, Murder, court, Riyas moulavi murder case; Court verdict restarted < !- START disable copy paste -->