Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് തീരത്തെത്തിയ അജ്ഞാത ബോട്ട് ആശങ്ക പടര്‍ത്തി; മണിക്കൂറുകള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട് തീരത്തെത്തിയ അജ്ഞാത ബോട്ടിനെ മണിക്കൂറുകള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി. കുമ്പള തീരദേശ പോലീസാണ് Kasaragod, Kerala, news, Top-Headlines, Sea, Boat, Boat found under mysterious circumstances in Kasaragod
കാസര്‍കോട്: (www.kasargodvartha.com 25.06.2019) കാസര്‍കോട് തീരത്തെത്തിയ അജ്ഞാത ബോട്ടിനെ മണിക്കൂറുകള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി. കുമ്പള തീരദേശ പോലീസാണ് നിരീക്ഷണത്തിനിടയില്‍ അജ്ഞാത ബോട്ട് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കുമ്പള കോസ്റ്റല്‍ പോലീസ് വിവരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കുകയും ഫിഷറീസിന്റ റസ്‌ക്യു ബോട്ടും തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ കടലില്‍ പട്രോളിംഗ് ആരംഭിക്കുകയുമായിരുന്നു.

ഒടുവില്‍ അജാനൂര്‍ ഭാഗത്തുകടലില്‍ ബോട്ടിനെ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ മംഗളൂരു മുന്നൂരില്‍ നിന്നു വാങ്ങിച്ച സെന്റ് പീറ്റര്‍ എന്ന ബോട്ടാണിതെന്ന് തെളിഞ്ഞു. തമിഴ്‌നാട് തൂത്തുകുടിയിലേക്കു കൊണ്ടു പോകുന്നതിനു വേണ്ടി കസ്റ്റംസ് രേഖകളും മറ്റു വില്‍പ്പന എഗ്രിമെന്റും പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് മണിക്കൂറോളം ജില്ലാ ഭരണകൂടത്തേയും ജനങ്ങളേയും ജാഗ്രതാ സമിതിപ്രവര്‍ത്തകരേയും മുള്‍മുനയില്‍ നിര്‍ത്തിയ ആശങ്കയ്ക്ക് വിരാമമായത്.

തുടര്‍ന്ന് ബോട്ടിനെ നീലേശ്വരം അഴിത്തലയിലുള്ള തീരദേശ പോലിസിലെത്തിച്ചു. ട്രോളിംഗ് നിരോധനമായതിനാല്‍ മറ്റു സ്ഥലങ്ങളില്‍ യാത്രയ്ക്കു തടസം നേരിടുമെന്നതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബോട്ടില്‍ രാജന്‍, രാജേഷ്, രഖന്‍, ജസു സുബാഷ് ചന്ദ്രബോസ്, കുമാര്‍ എന്നിവരാണുണ്ടായത്. റസ്‌ക്യു ബോട്ടില്‍ ജീവനക്കാരായ മനു, കണ്ണന്‍, ധനീഷ്, നാരായണന്‍, സനീഷ് എന്നിവരും കോസ്റ്റല്‍ പോലീസ് എ എസ് ഐ രമേശന്‍ പി വി, സി പി ഒ സനൂപ് എന്നിവരും പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Sea, Boat, Boat found under mysterious circumstances in Kasaragod
  < !- START disable copy paste -->