city-gold-ad-for-blogger
Aster MIMS 10/10/2023

വേനല്‍ കനത്തതോടെ പലയിടത്തും തീ ആളിപ്പടരുന്നു; വെള്ളവും ജീവനക്കാരും ഇല്ലാതെ ഫയര്‍ഫോഴ്‌സ് നെട്ടോട്ടത്തില്‍, ഹൈഡ്രേജ് സംവിധാനം വേണമെന്നാവശ്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2019) വേനല്‍ കടുത്തതോടെ ചൂടില്‍ നാടാകെ തീ കത്തി പടരുമ്പോള്‍ കെടുത്താന്‍ വെള്ളവും ജീവനക്കാരും ഇല്ലാതെ ഫയര്‍ഫോഴ്‌സ് നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ ദിവസം നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനിലും കരിന്തളം കോളജിന് സമീപം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒ കുഞ്ഞിരാമന്റെ പറമ്പിലും വന്‍ അഗ്‌നിബാധയുണ്ടായത് ഫയര്‍ ഫോഴ്‌സിനെ ഏറെ വലച്ചു.

അര ഏക്കറോളം സ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ വാഴ, കവുങ്ങ്, തെങ്ങിന്‍ തൈകള്‍, കശുമാവ് തുടങ്ങിയവ കത്തിനശിച്ചു. ദേശീയ പാതയോരത്ത് ബസ് സ്‌റ്റോപ്പിന് പിറക് വശത്തുള്ള മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. ഇത് ഏറെ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

വ്യാഴാഴ്ചയും ഇതേ സ്ഥലത്ത് അഗ്‌നിബാധ ഉണ്ടായിരുന്നു. വിഷുദിനത്തില്‍ മാത്രം കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി എട്ട് സ്ഥലങ്ങളിലാണ് തീപിടുത്തമുണ്ടായത്. കാഞ്ഞങ്ങാട് നീലേശ്വരം നഗരസഭകള്‍ക്കു പുറമെ, ചെറുവത്തൂര്‍, മടിക്കൈ, അജാനൂര്‍ പഞ്ചായത്തുകളിലും തീ പിടുത്തമുണ്ടായി.

നീലേശ്വരം മെയിന്‍ ബസാറിലെ ബദരിയ ഹോട്ടലിനു സമീപം ആക്രിക്കടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീ പിടിച്ചത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാവിലെ ചെറപ്പുറത്ത് ശ്രീ നാരായണ മില്ലിനും തീ പിടിച്ചു. കാഞ്ഞങ്ങാടിനു പുറമെ തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവിടെ തീ അണച്ചത്. മടിക്കൈ അമ്പലത്തുകര, ചെമ്പിലോട്, നീലേശ്വരം ബ്ലോക്ക് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പുല്ലിനു തീപിടിക്കുകയുണ്ടായി.

മാവുങ്കാലില്‍ സ്‌റ്റേഷനറി കടയ്ക്കാണ് തീപിടിച്ചത്. ചെറുവത്തൂര്‍ പൂമാല ക്ഷേത്രത്തിനു സമീപം കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കും തീ പിടിച്ചു. ഒന്നിനു പിറകെ ഒന്നായി തീപിടുത്തമുണ്ടാകുമ്പോള്‍ എല്ലായിടത്തും ഓടിയെത്തുക ഏറെ ശ്രമകരമാണെന്ന് അഗ്‌നിശമന സേന ജീവനക്കാര്‍ പറയുന്നു.

കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്‌സില്‍ ആറ് ഫയര്‍മാന്മാരുടെ ഒഴിവുമുണ്ട്. നിലവില്‍ ഇവിടെ 80,000 ലിറ്റര്‍ വെള്ളം സംഭരിച്ചു വയ്ക്കാനുള്ള സൗകര്യമുണ്ട്. ഒരു ടാങ്കറില്‍ 4500 ലിറ്റര്‍ വെള്ളം വേണം. തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് പോകുന്ന വാഹനത്തില്‍ ടാങ്കര്‍ നിറച്ച് കൊണ്ടുപോയ വെള്ളം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള കിണറില്‍ നിന്നോ പുഴയില്‍ നിന്നോ വെള്ളം ശേഖരിക്കുകയാണ് പതിവ്. എന്നാല്‍ വരള്‍ച്ച രൂക്ഷമായതോടെ ഇതിനും ഏറെ ബുദ്ധിമുട്ടാണ്.

ഇതിനാല്‍ വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് ഹൈഡ്രേജ് സംവിധാനം നഗരത്തിലെങ്കിലും നടപ്പിലാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഹൈഡ്രേജ് സംവിധാനമുണ്ടായാല്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ നിന്നു തന്നെ ഫയര്‍ഫോഴ്‌സിന് വെള്ളമെടുത്ത് ശക്തമായി പമ്പുചെയ്യാനും കഴിയുമെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ സി പി രാജീവന്‍ പറയുന്നു.

വേനല്‍ കനത്തതോടെ പലയിടത്തും തീ ആളിപ്പടരുന്നു; വെള്ളവും ജീവനക്കാരും ഇല്ലാതെ ഫയര്‍ഫോഴ്‌സ് നെട്ടോട്ടത്തില്‍, ഹൈഡ്രേജ് സംവിധാനം വേണമെന്നാവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala,News, Kanhangad, Fire, Water, Fire Force, Top-Headlines, Lack of labors and water in fire force 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL