കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പീതാംബരനുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെടുത്തത് മൂന്ന് ഇരുമ്പു ദണ്ഡുകളും തുരുമ്പിച്ച വടിവാളുകളും. യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഈ തുരുമ്പിച്ച വടിവാളാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
കൊല നടന്ന സ്ഥലത്തു നിന്നും 400 മീറ്ററോളം അകലെയുള്ള സിപിഎം പ്രവര്‍ത്തകന്‍ ശാസ്താ ഗംഗാധരന്റെ റബ്ബര്‍ തോട്ടത്തിലെ പൊട്ടിക്കിണറ്റില്‍ നിന്നുമാണ് ഇരുമ്പുദണ്ഡുകളും തുരുമ്പിച്ച വടിവാളും കണ്ടെടുത്തത്. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകള്‍ ആഴത്തിലുള്ളതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വെട്ടേറ്റ് കൃപേഷിന്റെ തലച്ചോറ് പിളരുകയും ശരത്‌ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലുമായിരുന്നു. പൂര്‍ണമായും തുരുമ്പിച്ച ഈ വാള്‍ കൊണ്ട് ഇത്ര മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം കൊണ്ടുമാത്രമേ ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നത്. ശരത്‌ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റര്‍ നീളത്തിലുള്ളതാണ്. ചെവി മുതല്‍ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനപ്പാടുകളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഇതോടെ മൂര്‍ച്ചയേറിയ മറ്റു വാളുകളും സംഘം കൃത്യം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന സൂചനയിലേക്കാണ് അന്വേഷണം സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. കിണറ്റില്‍നിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കൃത്യം നടത്താനായി ഉപയോഗിച്ച 'പ്രധാന ആയുധം' അന്വേഷണസംഘത്തിന് ഇതുവരെയായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കൊല നടന്ന സ്ഥലത്തു നിന്നും 400 മീറ്ററോളം അകലെയുള്ള സിപിഎം പ്രവര്‍ത്തകന്‍ ശാസ്താ ഗംഗാധരന്റെ റബ്ബര്‍ തോട്ടത്തിലെ പൊട്ടിക്കിണറ്റില്‍ നിന്നുമാണ് ഇരുമ്പുദണ്ഡുകളും തുരുമ്പിച്ച വടിവാളും കണ്ടെടുത്തത്. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ദേഹത്തെ മുറിവുകള്‍ ആഴത്തിലുള്ളതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. വെട്ടേറ്റ് കൃപേഷിന്റെ തലച്ചോറ് പിളരുകയും ശരത്‌ലാലിന്റെ കാല്‍മുട്ടിനു താഴെയുള്ള അഞ്ചു വെട്ടുകളെ തുടര്‍ന്ന് മാംസവും എല്ലും കൂടിക്കുഴഞ്ഞ അവസ്ഥയിലുമായിരുന്നു. പൂര്‍ണമായും തുരുമ്പിച്ച ഈ വാള്‍ കൊണ്ട് ഇത്ര മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
മൂര്‍ച്ചയേറിയതും കനമുള്ളതുമായ ആയുധം കൊണ്ടുമാത്രമേ ഇത്രയും ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നത്. ശരത്‌ലാലിന്റെ ശരീരത്തിലെ 20 മുറിവുകളും വാളിന്റെ വെട്ടേറ്റുള്ളതാണ്. നെറ്റിയിലെ മുറിവ് 23 സെന്റിമീറ്റര്‍ നീളത്തിലുള്ളതാണ്. ചെവി മുതല്‍ കഴുത്തുവരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ടാക്കാന്‍ ഇരുമ്പു ദണ്ഡ് കൊണ്ടു പറ്റില്ല. ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനപ്പാടുകളൊന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ചൂണ്ടിക്കാട്ടിയിട്ടുമില്ല.
ഇതോടെ മൂര്‍ച്ചയേറിയ മറ്റു വാളുകളും സംഘം കൃത്യം നടത്താന്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന സൂചനയിലേക്കാണ് അന്വേഷണം സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. കിണറ്റില്‍നിന്നു കിട്ടിയ വടിവാളിന്റേതെന്നു സംശയിക്കുന്ന പിടി കൊല നടന്ന സ്ഥലത്തിനടുത്തു നിന്ന് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. ഇതിലെ രക്തക്കറയും തലമുടിയും ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. കൃത്യം നടത്താനായി ഉപയോഗിച്ച 'പ്രധാന ആയുധം' അന്വേഷണസംഘത്തിന് ഇതുവരെയായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Periya, Periya double murder; 4 weapons found from well
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Murder, Crime, Periya, Periya double murder; 4 weapons found from well
< !- START disable copy paste -->