മകനും മരുമകളും ചേര്‍ന്ന് വീട്ടില്‍ നിന്നും ഇറക്കി വിട്ടു; പോകാനിടമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് വനിതാ കമ്മീഷനിലെത്തിയ വൃദ്ധയെ പുനരധിവസിപ്പിക്കാന്‍ പോലീസിന് നിര്‍ദേശം
Sep 5, 2018, 23:47 IST
തിരുവനന്തപുരം: (www.kasargodvartha.com 05.09.2018) മകന്‍ സ്വന്തം വീട്ടില്‍ നിന്നും ഇറക്കിവിട്ട വൃദ്ധയെ വീട് തുറന്നു കൊടുത്ത് സുരക്ഷിതമായി താമസിപ്പിക്കാന്‍ കേരള വനിതാ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കി. തിരുവനന്തപുരം തൈക്കാട് റെസ്റ്റ്ഹൗസില്‍ നടന്ന അദാലത്തിലാണ് തീരുമാനം. എത്രയും വേഗം വൃദ്ധയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ നടപടികളെടുക്കണമെന്ന് അയിരൂര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ യോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫെയ്ന്‍ നിര്‍ദേശിച്ചു.
മകനിലും മരുമകളിലും നിന്ന് ജീവനും സ്വത്തിനും സംരംക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിതാ കമ്മീഷനെ സമീപിച്ചത്. തനിക്കിനി പോകാനിടമില്ലെന്ന് പറഞ്ഞ് അവര്‍ കമ്മീഷനു മുമ്പാകെ പൊട്ടിക്കരഞ്ഞു. വീടും വസ്തുവും മകന് എഴുതി വെച്ചെങ്കിലും മരണം വരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തില്‍ വ്യക്തമാക്കിയിട്ടും മകന്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും അസഭ്യം പറഞ്ഞ് തറയില്‍ തള്ളിയിട്ടതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.
ഭര്‍ത്താവിനോടൊപ്പം ഒരുമിച്ച് താമസിക്കാന്‍ അമ്മായിയമ്മയും ഭര്‍തൃസഹോദരിയും അനുവദിക്കുന്നില്ലെന്നും വിവാഹമോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ മുഴുവന്‍ കമ്മീഷനും മുമ്പാകെ വിളിച്ചു വരുത്താനും അദാലത്തില്‍ തീരുമാനമായി. രണ്ടര വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിപ്പിക്കാനും അദാലത്തിന് കഴിഞ്ഞു. കുറ്റവിമുക്തയാണെന്ന് ബോധ്യമായതിനു ശേഷവും മേലുദ്യോഗസ്ഥക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയരായ കീഴ്ജീവനക്കാരെ വിളിച്ചുവരുത്താനും അദാലത്തില്‍ തീരുമാനിച്ചു.
നൂറ് പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. മുപ്പത്താറെണ്ണം തീര്‍പ്പായി. ഏഴ് കേസുകളില്‍ പോലീസ്, റവന്യൂ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. മൂന്നു കേസുകളില്‍ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചു. കക്ഷികള്‍ ഹാജരാവാതിരുന്നതും മറ്റുമായ 54 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
മകനിലും മരുമകളിലും നിന്ന് ജീവനും സ്വത്തിനും സംരംക്ഷണം ആവശ്യപ്പെട്ടാണ് വൃദ്ധ വനിതാ കമ്മീഷനെ സമീപിച്ചത്. തനിക്കിനി പോകാനിടമില്ലെന്ന് പറഞ്ഞ് അവര്‍ കമ്മീഷനു മുമ്പാകെ പൊട്ടിക്കരഞ്ഞു. വീടും വസ്തുവും മകന് എഴുതി വെച്ചെങ്കിലും മരണം വരെ മാതാപിതാക്കളെ ഒപ്പം താമസിപ്പിക്കണമെന്ന് പ്രമാണത്തില്‍ വ്യക്തമാക്കിയിട്ടും മകന്‍ തന്നെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും അസഭ്യം പറഞ്ഞ് തറയില്‍ തള്ളിയിട്ടതായും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്.
ഭര്‍ത്താവിനോടൊപ്പം ഒരുമിച്ച് താമസിക്കാന്‍ അമ്മായിയമ്മയും ഭര്‍തൃസഹോദരിയും അനുവദിക്കുന്നില്ലെന്നും വിവാഹമോചനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ മുഴുവന്‍ കമ്മീഷനും മുമ്പാകെ വിളിച്ചു വരുത്താനും അദാലത്തില്‍ തീരുമാനമായി. രണ്ടര വര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ഒരുമിപ്പിക്കാനും അദാലത്തിന് കഴിഞ്ഞു. കുറ്റവിമുക്തയാണെന്ന് ബോധ്യമായതിനു ശേഷവും മേലുദ്യോഗസ്ഥക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയരായ കീഴ്ജീവനക്കാരെ വിളിച്ചുവരുത്താനും അദാലത്തില്‍ തീരുമാനിച്ചു.
നൂറ് പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. മുപ്പത്താറെണ്ണം തീര്‍പ്പായി. ഏഴ് കേസുകളില്‍ പോലീസ്, റവന്യൂ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു. മൂന്നു കേസുകളില്‍ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചു. കക്ഷികള്‍ ഹാജരാവാതിരുന്നതും മറ്റുമായ 54 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Thiruvananthapuram, Commission siting, Women's commission order to Rehabilitate old age woman
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Thiruvananthapuram, Commission siting, Women's commission order to Rehabilitate old age woman
< !- START disable copy paste -->