city-gold-ad-for-blogger
Aster MIMS 10/10/2023

മതവിദ്വേഷപ്രസംഗം; തൊഗാഡിയയുടെ കുടുംബസ്വത്തിന്റെ യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ നോട്ടീസയച്ചു; ഹൊസ്ദുര്‍ഗ് പോലീസ് വീണ്ടും ഗുജറാത്തിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.03.2018) കാഞ്ഞങ്ങാട്ടെ മതവിദ്വേഷപ്രസംഗക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട വിശ്വഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ കുടുംബസ്വത്തിന്റെ യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നോട്ടീസയച്ചു.  തൊഗാഡിയക്ക് സ്വത്തുക്കള്‍ ഇല്ലെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി നിര്‍ദേശം നല്‍കി.

തൊഗാഡിയ താമസിക്കുന്ന ഗുജറാത്തിലെ സോളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അദ്ദേഹത്തിന് സ്വത്തുക്കളില്ലെന്നതിന് തെളിവായി അവിടത്തെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രമടക്കം ഹാജരാക്കണമെന്നും മക്കളുടെ പേരിലുള്ള സ്വത്തിന്റെ വിശദരേഖകള്‍ വേണമെന്നും കോടതി വ്യക്തമാക്കി. കാഞ്ഞങ്ങാട്ട് തൊഗാഡിയ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല.

തൊഗാഡിയയെ കണ്ടെത്താനായില്ലെന്നും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.പിന്നീടാണ് തൊഗാഡിയയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. തൊഗാഡിയ താമസിക്കുന്ന സോളത്തെ ബംഗ്ലാവില്‍ ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് അന്വേഷണം നടത്തിയപ്പോള്‍ ഈ ബംഗ്ലാവ് മകന്‍ ആകാശ് തൊഗാഡിയയുടെ പേരിലാണെന്നും പ്രവീണ്‍ തൊഗാഡിയയുടെ പേരില്‍ യാതൊരു സ്വത്തുവകകളുമില്ലെന്നുമാണ് കണ്ടെത്തിയത്. ഗുജറാത്ത് പോലീസിന്റെ രേഖകള്‍ പ്രകാരം തൊഗാഡിയ ഒളിവിലാണുള്ളത്.

ഹൊസ്ദുര്‍ഗ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അഡീഷണല്‍ എസ് ഐ അശോകന്‍, സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍ എന്നിവരാണ് ഗുജറാത്തില്‍ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നോട്ടീസ് പതിക്കാന്‍ പോയത്.സ്വത്ത് കണ്ടെത്താനാകാതെ പോലീസ് മടങ്ങിവരികയായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട്് നല്‍കിയെങ്കിലും തെളിവുകള്‍ ഹാജരാക്കിയില്ല. 2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍  നടന്ന വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തൊഗാഡിയ നടത്തിയ പ്രസംഗത്തില്‍ കലാപാഹ്വാനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നടന്ന സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യഥാര്‍ഥരേഖകള്‍ സംഘടിപ്പിക്കാനായി പോലീസ് വീണ്ടും ഗുജറാത്തിലേക്ക് പോകുന്നുണ്ട്.
മതവിദ്വേഷപ്രസംഗം; തൊഗാഡിയയുടെ കുടുംബസ്വത്തിന്റെ യഥാര്‍ത്ഥരേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ നോട്ടീസയച്ചു; ഹൊസ്ദുര്‍ഗ് പോലീസ് വീണ്ടും ഗുജറാത്തിലേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, court, Family, Kanhangad, Police, Court notice to police for Submitting Thogadiya's family wealth details
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL