പുനരധിവാസകാര്യത്തില്‍ വാഗ്ദാന ലംഘനത്തില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍വകലാശാലയിലേക്ക് ആദിവാസികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു; പരീക്ഷാ കണ്‍ട്രോളറെ സമരക്കാര്‍ വളഞ്ഞുവെച്ചു
Jan 18, 2018, 14:08 IST
പെരിയ: (www.kasargodvartha.com 18.01.2018) പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ പെരിയ കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാളത്തുംപാറ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് ബുധനാഴ്ച കേന്ദ്രസര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപം പോലീസ് തടഞ്ഞു.
കുടിയൊഴിയുന്ന കുടുംബങ്ങളിലെ പത്തുപേര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ഉടന്‍ നല്‍കുക, വീടുകളുടെ സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിലെ പോരായ്മകള്‍ പരിഹരിക്കുക, പുതുതായി നിര്‍മിച്ച വീടുകള്‍ക്കു സമീപം കുടിവെള്ളത്തിനായി കുഴിച്ച കിണറിന്റെ ആഴം കൂട്ടുക, സര്‍വകലാശാലയ്ക്കായി സ്ഥലം വിട്ടുകൊടുത്ത മുഴുവനാളുകള്‍ക്കും നഷ്ടപരിഹാരം നല്‍കുക, സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ചു 12ന് സൂചനയെന്നോണം സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു മുമ്പില്‍ കോളനിവാസികള്‍ കാത്തുനില്‍പ്പ് സമരം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്കായി കുടിയൊഴിയാന്‍ സന്നദ്ധമായ 16 കുടുംബങ്ങള്‍ക്കു വീടുനിര്‍മാണം പൂര്‍ത്തിയായിട്ട് ഒന്നര വര്‍ഷത്തോളമായെങ്കിലും നിസ്സാരമായ മരാമത്തു പണികളുടെ പേരിലാണ് വീടു കൈമാറ്റം വൈകുന്നത്. വീടുകളുടെ, താക്കോല്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ കൈമാറാന്‍ അധികൃതര്‍ തയാറായെങ്കിലും പിന്നീട് വാഗ്ദാനങ്ങള്‍ പാലിക്കാതെ പുതിയ വീടുകളില്‍ താമസിക്കേണ്ടെന്ന നിലപാടിലാണ് കോളനിവാസികള്‍.
വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നുവര്‍ഷമായി ആദിവാസികള്‍ സമരത്തിലാണ്. ഇനിയും അധികാരികള്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ സര്‍വകലാശാലയ്ക്കു മുമ്പില്‍ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള കടുത്ത സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാളത്തുംപാറ കോളനി കര്‍മസമിതി കണ്‍വീനര്‍ പി.സന്ദീപ് മുന്നറിയിപ്പ് നല്‍കി.
ജനുവരി 26 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരരീതി മാറുമെന്നും കേന്ദ്ര സര്‍വകലാശാല അധികൃതരുടെ നീതിനിഷേധത്തെത്തുടര്‍ന്ന് ജീവന്‍ വെടിഞ്ഞ രോഹിത് വെമുലയുടെ ചരമവാര്‍ഷിക ദിനത്തിലാണ് ഇതു പറയുന്നതെന്നും സന്ദീപ് അധികാരികളെ ഓര്‍മപ്പെടുത്തി. രോഹിത് വെമുലയുടെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചാണു സമരക്കാര്‍ എത്തിയത്. ബി.എം.രഞ്ജിത്കുമാര്‍, സി.വിജയന്‍, ഹരിപ്രസാദ്, രാജേഷ്, കാര്‍ത്യായനി, ശോഭ എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് നടക്കുന്നതിനിടെ സ്ഥലത്തെത്തിയ കേന്ദ്ര സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ കാര്‍ സമരക്കാര്‍ തടയുകയും ചെയ്തു. ബേക്കല്‍ എസ്ഐ യു.പി.വിപിന്‍, ജൂനിയര്‍ എസ്ഐ കെ.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കുടിയൊഴിയുന്ന കുടുംബങ്ങളിലെ പത്തുപേര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ഉടന്‍ നല്‍കുക, വീടുകളുടെ സെപ്റ്റിക് ടാങ്ക് നിര്‍മാണത്തിലെ പോരായ്മകള്‍ പരിഹരിക്കുക, പുതുതായി നിര്‍മിച്ച വീടുകള്‍ക്കു സമീപം കുടിവെള്ളത്തിനായി കുഴിച്ച കിണറിന്റെ ആഴം കൂട്ടുക, സര്‍വകലാശാലയ്ക്കായി സ്ഥലം വിട്ടുകൊടുത്ത മുഴുവനാളുകള്‍ക്കും നഷ്ടപരിഹാരം നല്‍കുക, സ്ഥലത്തിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ചു 12ന് സൂചനയെന്നോണം സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു മുമ്പില്‍ കോളനിവാസികള്‍ കാത്തുനില്‍പ്പ് സമരം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്കായി കുടിയൊഴിയാന്‍ സന്നദ്ധമായ 16 കുടുംബങ്ങള്‍ക്കു വീടുനിര്‍മാണം പൂര്‍ത്തിയായിട്ട് ഒന്നര വര്‍ഷത്തോളമായെങ്കിലും നിസ്സാരമായ മരാമത്തു പണികളുടെ പേരിലാണ് വീടു കൈമാറ്റം വൈകുന്നത്. വീടുകളുടെ, താക്കോല്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ കൈമാറാന്‍ അധികൃതര്‍ തയാറായെങ്കിലും പിന്നീട് വാഗ്ദാനങ്ങള്‍ പാലിക്കാതെ പുതിയ വീടുകളില്‍ താമസിക്കേണ്ടെന്ന നിലപാടിലാണ് കോളനിവാസികള്‍.
വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നുവര്‍ഷമായി ആദിവാസികള്‍ സമരത്തിലാണ്. ഇനിയും അധികാരികള്‍ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ സര്‍വകലാശാലയ്ക്കു മുമ്പില്‍ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള കടുത്ത സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാളത്തുംപാറ കോളനി കര്‍മസമിതി കണ്‍വീനര്‍ പി.സന്ദീപ് മുന്നറിയിപ്പ് നല്‍കി.
ജനുവരി 26 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരരീതി മാറുമെന്നും കേന്ദ്ര സര്‍വകലാശാല അധികൃതരുടെ നീതിനിഷേധത്തെത്തുടര്‍ന്ന് ജീവന്‍ വെടിഞ്ഞ രോഹിത് വെമുലയുടെ ചരമവാര്‍ഷിക ദിനത്തിലാണ് ഇതു പറയുന്നതെന്നും സന്ദീപ് അധികാരികളെ ഓര്‍മപ്പെടുത്തി. രോഹിത് വെമുലയുടെ ചിത്രം ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചാണു സമരക്കാര്‍ എത്തിയത്. ബി.എം.രഞ്ജിത്കുമാര്‍, സി.വിജയന്‍, ഹരിപ്രസാദ്, രാജേഷ്, കാര്‍ത്യായനി, ശോഭ എന്നിവര്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് നടക്കുന്നതിനിടെ സ്ഥലത്തെത്തിയ കേന്ദ്ര സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ കാര്‍ സമരക്കാര്‍ തടയുകയും ചെയ്തു. ബേക്കല്‍ എസ്ഐ യു.പി.വിപിന്‍, ജൂനിയര്‍ എസ്ഐ കെ.ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Protest, Police, March, Tribal's march to Central University
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Protest, Police, March, Tribal's march to Central University