ഹോട്ടലുടമയുടെ താമസസ്ഥലത്തുനിന്നും 2,60,000 രൂപ കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജിതം; പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്
Jan 30, 2018, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 30.01.2018) ഹോട്ടലുടമ കുടുംബസമേതം താമസിക്കുന്ന പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും 2,60,000 രൂപയും ബാങ്ക് രേഖകളും എ.ടി.എം കാര്‍ഡും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട്ടെ മെട്രോ ഹോട്ടല്‍ ഉടമ കോഴിക്കോട് സ്വദേശി ബാവയും മകന്‍ ജംഷീറും കുടുംബവും താമസിക്കുന്ന പുലിക്കുന്നിലെ സെറീന അപ്പാര്‍ട്ട്മെന്റിലാണ് ഞായറാഴ്ച രാത്രി കവര്‍ച്ച നടന്നത്.
ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബാവയും മകനും കുടുംബവും കോഴിക്കോട് പന്തീരംകാവിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഇരുനില ക്വാര്‍ട്ടേഴ്സിലെ താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ക്വാര്‍ട്ടേഴ്സിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു കവര്‍ച്ച. മേശവലിപ്പില്‍ ഒരു ബാഗില്‍ പണവും മറ്റൊരു ബാഗില്‍ ബാങ്ക് രേഖകളും എ.ടി.എം കാര്‍ഡുകളുമടക്കം സൂക്ഷിച്ചു വെച്ചതായിരുന്നു. മാസാവസാനമായതിനാല്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തുകയും ഹോട്ടലിന്റെ വാടകയുമായിരുന്നു ബാഗിലുണ്ടായിരുന്നത്. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലും കണ്ടെത്തി.
അയല്‍വാസികളാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാവയുടെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്തു. കാസര്‍കോട് എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പോലീസും വിരലടയാളവിദഗ്ധരും നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരന്റെതാണെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചു. വീടുമായി അടുത്ത് ബന്ധമുള്ള ആളാണ് കവര്‍ച്ചക്ക് പിന്നിലെന്നും പുറത്തുനിന്നുള്ളവരല്ലെന്നും പോലീസ് പറഞ്ഞു. മേശവലിപ്പില്‍ ഇത്രയും തുകയുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ആളാണ് മോഷണത്തിന് പിന്നില്‍. ഈ പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് മോഷ്ടാവ് വന്നത്. സാധനങ്ങള്‍ വാരിവലിച്ചിട്ടതിന്റെയോ പണം തിരഞ്ഞതിന്റയോ ലക്ഷണങ്ങള്‍ കണ്ടെത്താതിരുന്നതിനാലാണ് മോഷ്ടാവ് പുറത്തുനിന്നുള്ള ആളല്ലെന്ന നിഗമനത്തില്‍ പോലീസെത്തിയത്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ബാവയും മകനും കുടുംബവും കോഴിക്കോട് പന്തീരംകാവിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഇരുനില ക്വാര്‍ട്ടേഴ്സിലെ താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ക്വാര്‍ട്ടേഴ്സിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നായിരുന്നു കവര്‍ച്ച. മേശവലിപ്പില്‍ ഒരു ബാഗില്‍ പണവും മറ്റൊരു ബാഗില്‍ ബാങ്ക് രേഖകളും എ.ടി.എം കാര്‍ഡുകളുമടക്കം സൂക്ഷിച്ചു വെച്ചതായിരുന്നു. മാസാവസാനമായതിനാല്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തുകയും ഹോട്ടലിന്റെ വാടകയുമായിരുന്നു ബാഗിലുണ്ടായിരുന്നത്. വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലും കണ്ടെത്തി.
അയല്‍വാസികളാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാവയുടെ പരാതിയില്‍ ടൗണ്‍പോലീസ് കേസെടുത്തു. കാസര്‍കോട് എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പോലീസും വിരലടയാളവിദഗ്ധരും നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരന്റെതാണെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചു. വീടുമായി അടുത്ത് ബന്ധമുള്ള ആളാണ് കവര്‍ച്ചക്ക് പിന്നിലെന്നും പുറത്തുനിന്നുള്ളവരല്ലെന്നും പോലീസ് പറഞ്ഞു. മേശവലിപ്പില്‍ ഇത്രയും തുകയുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന ആളാണ് മോഷണത്തിന് പിന്നില്‍. ഈ പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് മോഷ്ടാവ് വന്നത്. സാധനങ്ങള്‍ വാരിവലിച്ചിട്ടതിന്റെയോ പണം തിരഞ്ഞതിന്റയോ ലക്ഷണങ്ങള്‍ കണ്ടെത്താതിരുന്നതിനാലാണ് മോഷ്ടാവ് പുറത്തുനിന്നുള്ള ആളല്ലെന്ന നിഗമനത്തില്‍ പോലീസെത്തിയത്. പ്രതി ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Robbery, Police, Hotel, Robbery case; Police investigation tighten
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Robbery, Police, Hotel, Robbery case; Police investigation tighten