കാത്തിരിപ്പു കേന്ദ്രത്തില്‍ 3 മണിക്കൂര്‍ വിശ്രമിക്കാം, എന്നാല്‍ ശൗചാലയം ഉപയോഗിക്കരുത്; മംഗളൂരു വിമാനത്താവളത്തിലെ നിയന്ത്രണം സന്ദര്‍ശകര്‍ക്ക് ദുരിതമാകുന്നു
Jan 2, 2018, 11:05 IST
മംഗളൂരു: (www.kasargodvartha.com 02.01.2018) യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി മംഗളൂരു വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ ദുരിതം വിതയ്ക്കുന്നു. സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഇവിടെ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 75 രൂപയുടെ പ്രവേശന പാസ് എടുത്താണ് വിമാനത്താവളത്തിനകത്തേക്ക് കടക്കുന്നത്. അകത്തു പ്രവേശിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളാണ് ഓരോന്നായി എടുത്തു കളഞ്ഞു കൊണ്ടിരിക്കുന്നത്.
സന്ദര്‍ശകരുടെ കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥലസൗകര്യം പരിമിതപ്പെടുത്തിയതിനു പുറമെ ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75 രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്നു മണിക്കൂര്‍ വരെ അവിടെ തങ്ങാനുള്ള അനുമതിയുണ്ട്. എന്നാല്‍ അതിനകത്തെ ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല.
മുമ്പ് സന്ദര്‍ശകര്‍ക്ക് ഈ ശൗചാലയം ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നു. ശൗചാലയത്തിലേക്ക് പോകേണ്ടി വന്നാല്‍ പുറത്തേക്ക് വന്ന് അവിടെ പൊതുവെയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേകം പണം കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്തു കടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75 രൂപ നല്‍കി പ്രവേശന പാസ് എടുക്കണം. കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ദിവസവും സന്ദര്‍ശകരും യാത്രക്കാരും അടക്കം നിരവധി പേര്‍ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, National, News, Protest, Airport, Kasaragod, No permission for use Toilet in Airport, Protest.
< !- START disable copy paste -->
സന്ദര്‍ശകരുടെ കാത്തിരിപ്പു കേന്ദ്രത്തിലെ സ്ഥലസൗകര്യം പരിമിതപ്പെടുത്തിയതിനു പുറമെ ശൗചാലയം ഉപയോഗിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം എത്തുന്നവര്‍ ഒരാള്‍ക്ക് 75 രൂപ നല്‍കി സന്ദര്‍ശകര്‍ക്ക് കാത്തിരിക്കാനുള്ള സ്ഥലത്തേക്ക് കടന്നാല്‍ മൂന്നു മണിക്കൂര്‍ വരെ അവിടെ തങ്ങാനുള്ള അനുമതിയുണ്ട്. എന്നാല്‍ അതിനകത്തെ ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല.
മുമ്പ് സന്ദര്‍ശകര്‍ക്ക് ഈ ശൗചാലയം ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നു. ശൗചാലയത്തിലേക്ക് പോകേണ്ടി വന്നാല്‍ പുറത്തേക്ക് വന്ന് അവിടെ പൊതുവെയുള്ള ശൗചാലയമാണ് ഉപയോഗിക്കേണ്ടത്. ഇതിന് പ്രത്യേകം പണം കൊടുക്കണമെന്ന് മാത്രമല്ല വീണ്ടും അകത്തു കടക്കണമെങ്കില്‍ ഒരിക്കല്‍ കൂടി 75 രൂപ നല്‍കി പ്രവേശന പാസ് എടുക്കണം. കാസര്‍കോട് ജില്ലയില്‍ നിന്നടക്കം ദിവസവും സന്ദര്‍ശകരും യാത്രക്കാരും അടക്കം നിരവധി പേര്‍ ബന്ധപ്പെട്ട വിമാനത്താവളത്തില്‍ ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, National, News, Protest, Airport, Kasaragod, No permission for use Toilet in Airport, Protest.