കാസര്‍കോട്ട് 385 കോടിയുടെ പദ്ധതി; സംസ്ഥാനത്ത് 3000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അടുത്ത മാസം അംഗീകാരം നല്‍കും
Jan 13, 2018, 12:21 IST
മഞ്ചേരി:(www.kasargodvartha.com 13.01.2018) കാസര്‍കോട്ട് 385 കോടിയുടെ പദ്ധതിയടക്കം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഫെബ്രുവരി ആദ്യവാരം സംസ്ഥാനത്ത് 3,000 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കും. 385 കോടി രൂപയുടെ ഒമ്പത് പദ്ധതികള്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ അംഗീകാരം നല്‍കുക. ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് നടന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി 1353.19 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. 33 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.
തൃപ്പൂണിത്തുറ നഗരസഭയിലെ അന്ധകാരത്തോട് നവീകരണ പദ്ധതി ഒഴികെ ബാക്കി 32 പദ്ധതികളും പൊതുമരാമത്ത് പ്രവൃത്തികളാണ്. ഇതോടെ കിഫ്ബി വഴി അംഗീകാരം നല്‍കിയ പ്രവൃത്തികളുടെ എണ്ണം 276 ആയി. ആകെ 18,939 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും കൂടുതല്‍ പ്രോജക്ടുകള്‍. 5,390 കോടി രൂപയുടെ 149 പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. 1690 കോടി രൂപ അടങ്കലുള്ള 34 കുടിവെള്ള വിതരണ പദ്ധതികള്‍, 1,773 കോടി രൂപയുടെ 58 പൊതുവിദ്യാഭ്യസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, 1,140 കോടി രൂപയുടെ എട്ട് പൊതുജനാരോഗ്യ സംരക്ഷണ നപ്രവര്‍ത്തനങ്ങള്‍, 1,174 കോടി രൂപയുടെ മൂന്ന് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍, 5,200 കോടി രൂപയുടെ മൂന്ന് വൈദ്യുത വിതരണ പദ്ധതികള്‍ എന്നിവക്ക് ഇതിനകം അംഗീകാരം നല്‍കി കഴിഞ്ഞു.
കെ എസ് ആര്‍ ടി സി ക്ക് ബസുകള്‍ വാങ്ങുന്നതിന് 324 കോടി രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്. രണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 1,565 കോടി രൂപ, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് പദ്ധതിക്ക് 89 കോടി രൂപ, 13 കായിക വികസന പദ്ധതികള്‍ക്ക് 268 കോടി രൂപ, വിനോദ സഞ്ചാര വികസനത്തിന് 39 കോടി രൂപ, പാര്‍പ്പിട പദ്ധതിക്ക് 45 കോടി രൂപ, ഫോറസ്റ്റ് പദ്ധതിക്ക് 100 കോടി രൂപ, ശബരിമല പദ്ധതിക്ക് 142 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലക്ക് 628 കോടി രൂപയുടെ 20 പദ്ധതികള്‍ ലഭിച്ചു. ആലപ്പുഴ 731 കോടി രൂപയുടെ 28, എറണാകുളം 3,718 കോടി രൂപയുടെ 25, ഇടുക്കി 59 കോടി രൂപയുടെ മൂന്ന്, കൊല്ലം 1,199 കോടി രൂപയുടെ 30, കോട്ടയം 213 കോടി രൂപയുടെ 9, കോഴിക്കോട് 850 കോടി രൂപയുടെ 22, പാലക്കാട് 255 കോടി രൂപയുടെ 11, പത്തനംതിട്ട 896 കോടി രൂപയുടെ 25, തിരുവനന്തപുരം 1665 കോടി രൂപയുടെ 33, തൃശൂര്‍ 728 കോടി രൂപയുടെ 21, വയനാട് 47 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ എന്നിവക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇതിനുപുറമെ സംസ്ഥാനതലത്തില്‍ 6,652 കോടി രൂപയുടെ ഒമ്പത് പദ്ധതികള്‍ക്കു കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 3965.33 കോടി രൂപയുടെ 46 പദ്ധതികളും രണ്ടാംഘട്ടത്തില്‍ 8055.65 കോടി രൂപയുടെ 54 പദ്ധതികളും മൂന്നാം ഘട്ടത്തില്‍ 523.14 കോടി രൂപയുടെ 21 പദ്ധതികളും നാലാം ഘട്ടത്തില്‍ 2698.61 കോടി രൂപയുടെ 69 പദ്ധതികളും അഞ്ചാം ഘട്ടത്തില്‍ 2343 കോടി രൂപയുടെ 53 പദ്ധതികളും ആറാം ഘട്ടത്തില്‍ 1353.19 കോടി രൂപയുടെ 33 പദ്ധതികളുമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Malappuram, Manjeri, News, Top-Headlines, Project, Money, KIIFB, Investment, Fund, KIIFB will be approved 3000 crores projects in February
തൃപ്പൂണിത്തുറ നഗരസഭയിലെ അന്ധകാരത്തോട് നവീകരണ പദ്ധതി ഒഴികെ ബാക്കി 32 പദ്ധതികളും പൊതുമരാമത്ത് പ്രവൃത്തികളാണ്. ഇതോടെ കിഫ്ബി വഴി അംഗീകാരം നല്‍കിയ പ്രവൃത്തികളുടെ എണ്ണം 276 ആയി. ആകെ 18,939 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും കൂടുതല്‍ പ്രോജക്ടുകള്‍. 5,390 കോടി രൂപയുടെ 149 പൊതുമരാമത്ത് പ്രവൃത്തികള്‍ക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. 1690 കോടി രൂപ അടങ്കലുള്ള 34 കുടിവെള്ള വിതരണ പദ്ധതികള്‍, 1,773 കോടി രൂപയുടെ 58 പൊതുവിദ്യാഭ്യസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, 1,140 കോടി രൂപയുടെ എട്ട് പൊതുജനാരോഗ്യ സംരക്ഷണ നപ്രവര്‍ത്തനങ്ങള്‍, 1,174 കോടി രൂപയുടെ മൂന്ന് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍, 5,200 കോടി രൂപയുടെ മൂന്ന് വൈദ്യുത വിതരണ പദ്ധതികള്‍ എന്നിവക്ക് ഇതിനകം അംഗീകാരം നല്‍കി കഴിഞ്ഞു.
കെ എസ് ആര്‍ ടി സി ക്ക് ബസുകള്‍ വാങ്ങുന്നതിന് 324 കോടി രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്. രണ്ട് വ്യാവസായിക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 1,565 കോടി രൂപ, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് പദ്ധതിക്ക് 89 കോടി രൂപ, 13 കായിക വികസന പദ്ധതികള്‍ക്ക് 268 കോടി രൂപ, വിനോദ സഞ്ചാര വികസനത്തിന് 39 കോടി രൂപ, പാര്‍പ്പിട പദ്ധതിക്ക് 45 കോടി രൂപ, ഫോറസ്റ്റ് പദ്ധതിക്ക് 100 കോടി രൂപ, ശബരിമല പദ്ധതിക്ക് 142 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലക്ക് 628 കോടി രൂപയുടെ 20 പദ്ധതികള്‍ ലഭിച്ചു. ആലപ്പുഴ 731 കോടി രൂപയുടെ 28, എറണാകുളം 3,718 കോടി രൂപയുടെ 25, ഇടുക്കി 59 കോടി രൂപയുടെ മൂന്ന്, കൊല്ലം 1,199 കോടി രൂപയുടെ 30, കോട്ടയം 213 കോടി രൂപയുടെ 9, കോഴിക്കോട് 850 കോടി രൂപയുടെ 22, പാലക്കാട് 255 കോടി രൂപയുടെ 11, പത്തനംതിട്ട 896 കോടി രൂപയുടെ 25, തിരുവനന്തപുരം 1665 കോടി രൂപയുടെ 33, തൃശൂര്‍ 728 കോടി രൂപയുടെ 21, വയനാട് 47 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ എന്നിവക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.
ഇതിനുപുറമെ സംസ്ഥാനതലത്തില്‍ 6,652 കോടി രൂപയുടെ ഒമ്പത് പദ്ധതികള്‍ക്കു കൂടി അംഗീകാരം നല്‍കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ 3965.33 കോടി രൂപയുടെ 46 പദ്ധതികളും രണ്ടാംഘട്ടത്തില്‍ 8055.65 കോടി രൂപയുടെ 54 പദ്ധതികളും മൂന്നാം ഘട്ടത്തില്‍ 523.14 കോടി രൂപയുടെ 21 പദ്ധതികളും നാലാം ഘട്ടത്തില്‍ 2698.61 കോടി രൂപയുടെ 69 പദ്ധതികളും അഞ്ചാം ഘട്ടത്തില്‍ 2343 കോടി രൂപയുടെ 53 പദ്ധതികളും ആറാം ഘട്ടത്തില്‍ 1353.19 കോടി രൂപയുടെ 33 പദ്ധതികളുമാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Malappuram, Manjeri, News, Top-Headlines, Project, Money, KIIFB, Investment, Fund, KIIFB will be approved 3000 crores projects in February