ഏറെ കഷ്ടപ്പെട്ട് വീട്ടിനകത്തുകടന്നിട്ടും ഒന്നും കിട്ടിയില്ല; പ്രകോപിതനായ മോഷ്ടാവ് കിടപ്പുമുറിക്ക് തീയിട്ട ശേഷം മടങ്ങി
Dec 12, 2017, 20:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) വിലപിടിപ്പുള്ള മുതലുകള്‍ പ്രതീക്ഷിച്ച് വീട്ടിനകത്തുകയറിയ മോഷ്ടാവിന് യാതൊന്നും കിട്ടിയില്ല. അറളായിയിലെ സിവില്‍ എഞ്ചിനീയര്‍ വത്സരാജിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കള്ളന്‍ കയറിയത്. എന്നാല്‍ വീട്ടിനകത്തുനിന്നും ഒന്നും കിട്ടാത്തതില്‍ പ്രകോപിതനായ മോഷ്ടാവ് കിടപ്പുമുറിക്ക് തീയിട്ട ശേഷം തിരിച്ചുപോയി
പൂട്ടിയിട്ട വീടിന്റെ അടുക്കള ഭാഗത്ത് ഗ്രില്‍സിന്റെ പൂട്ട് കമ്പിപാര കൊണ്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കിടപ്പുമുറിയിലെ കട്ടിലും ബെഡും ഫര്‍ണിച്ചറുകളും കത്തി ചാമ്പലായിട്ടുണ്ട്. മറ്റൊരു കിടപ്പുമുറിക്കകത്തും തീയിട്ടിരുന്നെങ്കിലും ഒന്നും കത്തി നശിച്ചിട്ടില്ല. രാത്രി വീട് പൂട്ടി എഞ്ചിനീയര്‍ വത്സരാജ് പെരിയയിലുള്ള തറവാട് വീട്ടിലേക്കും ഭാര്യ സ്വപ്ന വത്സരാജിന്റെ സഹോദരി ഡോ. മിനിയുടെ വീട്ടിലേക്കും പോയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ അയല്‍വാസികള്‍ വീട്ടില്‍ നിന്നും പുക ഉയരുന്നത് കൊണ്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറി കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പിള്‍ എസ് ഐ എ സന്തോഷ്‌കുമാര്‍, എസ് ഐ വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി.
ഹൊസ്ദുര്‍ഗ് സിഐ എം സുനില്‍കുമാറിന്റെ ചുമതലവഹിക്കുന്ന വെള്ളരിക്കുണ്ട് സി ഐ സി സുനില്‍കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.
പൂട്ടിയിട്ട വീടിന്റെ അടുക്കള ഭാഗത്ത് ഗ്രില്‍സിന്റെ പൂട്ട് കമ്പിപാര കൊണ്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കിടപ്പുമുറിയിലെ കട്ടിലും ബെഡും ഫര്‍ണിച്ചറുകളും കത്തി ചാമ്പലായിട്ടുണ്ട്. മറ്റൊരു കിടപ്പുമുറിക്കകത്തും തീയിട്ടിരുന്നെങ്കിലും ഒന്നും കത്തി നശിച്ചിട്ടില്ല. രാത്രി വീട് പൂട്ടി എഞ്ചിനീയര്‍ വത്സരാജ് പെരിയയിലുള്ള തറവാട് വീട്ടിലേക്കും ഭാര്യ സ്വപ്ന വത്സരാജിന്റെ സഹോദരി ഡോ. മിനിയുടെ വീട്ടിലേക്കും പോയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ അയല്‍വാസികള്‍ വീട്ടില്‍ നിന്നും പുക ഉയരുന്നത് കൊണ്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറി കത്തുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പിള്‍ എസ് ഐ എ സന്തോഷ്‌കുമാര്‍, എസ് ഐ വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി.
ഹൊസ്ദുര്‍ഗ് സിഐ എം സുനില്‍കുമാറിന്റെ ചുമതലവഹിക്കുന്ന വെള്ളരിക്കുണ്ട് സി ഐ സി സുനില്‍കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, House, Nothing got from House; Robber set fire the house
Keywords: Kasaragod, Kerala, news, Robbery, House, Nothing got from House; Robber set fire the house