മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച; പപ്പട വില്‍പ്പന സംഘമെത്തിയത് കവര്‍ച്ച നടത്താനുള്ള പദ്ധതിയോടെയോ? പോലീസ് അന്വേഷണം ഈ വഴിക്കും
Dec 26, 2017, 11:14 IST
ഉദുമ: (www.kasargodvartha.com 26.12.2017) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഉദുമ പാലക്കുന്നിലെ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും ഡോളറും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് കിണഞ്ഞുശ്രമിക്കുന്നു. ചെറിയ കാര്യങ്ങള്‍ പോലും ഗൗരവത്തിലെടുത്താണ് പോലീസിന്റെ അന്വേഷണം തുടരുന്നത്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര മറുപുത്തരി നാളുകളില്‍ മുതിയക്കാലിലെ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചയുടെ ചുരുളഴിക്കാന്‍ സാധ്യമായ എല്ലാ വഴികളിലേക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കവര്‍ച്ച നടന്ന ദിവസവും അതിനു മുമ്പെത്ത ദിവസവും പരിസരത്ത് വന്നു പോയ അപരിചിതര്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. സംഭവം നടന്ന ദിവസവും തലേന്നും ഈ ഗ്രാമത്തില്‍ ഒരു സംഘം പപ്പടം വില്‍പ്പനക്കായി എത്തിയിരുന്നു. കറുത്തു മെലിഞ്ഞ ശരീരമുള്ള 35 വയസു തോന്നിക്കുന്ന ഒരു യുവാവ് വില്‍പ്പന സംഘത്തില്‍ ഉണ്ടായിരുന്നതായി പരിസര വാസികള്‍ പറയുന്നു. പ്രഭാകരന്റെ വീട്ടില്‍ ദ്വാരമുണ്ടാക്കി അകത്തുപ്രവേശിച്ച ആള്‍ക്ക് സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുണ്ടെന്നും വ്യക്തമാണ്.
അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്തെ ചുരുക്കം ചില വീടുകളില്‍ മാത്രം കേന്ദ്രീകരിച്ച് പപ്പട വില്‍പ്പനക്കാര്‍ തമ്പടിച്ചതും, കവര്‍ച്ചക്കു ശേഷം അയല്‍ ഗ്രാമങ്ങളില്‍ പോലും ഇവരുടെ സംഘത്തെ കണ്ടെത്താന്‍ കഴിയാതെ വന്നതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വീട്ടില്‍ ഇതിനു മുമ്പും പലതവണ കവര്‍ച്ച നടന്നിരുന്നു. കെട്ടിടം നിര്‍മ്മിക്കാനായി സൂക്ഷിച്ച സിമന്റും, ഇറക്കിയ പൂഴിയും ലോഡാക്കി കടത്തുകയും ചെയ്തിരുന്നു. വീട്ടിലെ വിദേശ നിര്‍മ്മിത ഉരുപ്പടികളും, ആഡംബര ലൈറ്റുകളും മറ്റും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നതായി ബേക്കല്‍ എസ് ഐ യു.പി. വിപിന്‍ പറഞ്ഞു. പതിനെട്ടില്‍പ്പരം വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ഗ്രാമ വാസികളില്‍ ചിലരുടേയും പാലക്കുന്നിലും പരിസരത്തും താമസിക്കുന്നവരുടെയും ഇവിടെ വന്നു പോകുന്നവരില്‍ സംശയമുള്ളവരുടേയും വിരലടയാളങ്ങള്‍ ഒത്തു നോക്കുന്ന ജോലി തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കള്ളന്മാരെന്ന് സംശയിക്കുന്നവരുടെ ഏതാനും വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതുവരെയായി സംശയമുള്ള 20 ല്‍പ്പരം പേരുടെ വിരലടയാളങ്ങള്‍ ഒത്തു നോക്കിയതായി എസ് ഐ പറഞ്ഞു. കവര്‍ച്ച നടന്നതിന്റെ ഭാഗമായി രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു വഴിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പപ്പട വില്‍പ്പന സംഘങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണവും കവര്‍ച്ചക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനുള്ള സാഹചര്യവും ഒത്തിണങ്ങി വന്നാല്‍ പ്രതികളിലേക്ക് എത്തിച്ചേരാന്‍ സാധിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്.
റിപോര്‍ട്ട് : പ്രതിഭാരാജന്‍
Related News:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച; പിന്നില്‍ കണ്ണൂരില്‍ കവര്‍ച്ച നടത്തിയ സംഘമെന്ന് സൂചന, പോലീസ് അന്വേഷണം ശക്തമാക്കി
കവര്‍ച്ച നടന്ന ദിവസവും അതിനു മുമ്പെത്ത ദിവസവും പരിസരത്ത് വന്നു പോയ അപരിചിതര്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. സംഭവം നടന്ന ദിവസവും തലേന്നും ഈ ഗ്രാമത്തില്‍ ഒരു സംഘം പപ്പടം വില്‍പ്പനക്കായി എത്തിയിരുന്നു. കറുത്തു മെലിഞ്ഞ ശരീരമുള്ള 35 വയസു തോന്നിക്കുന്ന ഒരു യുവാവ് വില്‍പ്പന സംഘത്തില്‍ ഉണ്ടായിരുന്നതായി പരിസര വാസികള്‍ പറയുന്നു. പ്രഭാകരന്റെ വീട്ടില്‍ ദ്വാരമുണ്ടാക്കി അകത്തുപ്രവേശിച്ച ആള്‍ക്ക് സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുണ്ടെന്നും വ്യക്തമാണ്.
അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി ഈ പ്രദേശത്തെ ചുരുക്കം ചില വീടുകളില്‍ മാത്രം കേന്ദ്രീകരിച്ച് പപ്പട വില്‍പ്പനക്കാര്‍ തമ്പടിച്ചതും, കവര്‍ച്ചക്കു ശേഷം അയല്‍ ഗ്രാമങ്ങളില്‍ പോലും ഇവരുടെ സംഘത്തെ കണ്ടെത്താന്‍ കഴിയാതെ വന്നതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വീട്ടില്‍ ഇതിനു മുമ്പും പലതവണ കവര്‍ച്ച നടന്നിരുന്നു. കെട്ടിടം നിര്‍മ്മിക്കാനായി സൂക്ഷിച്ച സിമന്റും, ഇറക്കിയ പൂഴിയും ലോഡാക്കി കടത്തുകയും ചെയ്തിരുന്നു. വീട്ടിലെ വിദേശ നിര്‍മ്മിത ഉരുപ്പടികളും, ആഡംബര ലൈറ്റുകളും മറ്റും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരുന്നതായി ബേക്കല്‍ എസ് ഐ യു.പി. വിപിന്‍ പറഞ്ഞു. പതിനെട്ടില്‍പ്പരം വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ഗ്രാമ വാസികളില്‍ ചിലരുടേയും പാലക്കുന്നിലും പരിസരത്തും താമസിക്കുന്നവരുടെയും ഇവിടെ വന്നു പോകുന്നവരില്‍ സംശയമുള്ളവരുടേയും വിരലടയാളങ്ങള്‍ ഒത്തു നോക്കുന്ന ജോലി തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കള്ളന്മാരെന്ന് സംശയിക്കുന്നവരുടെ ഏതാനും വിരലടയാളങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതുവരെയായി സംശയമുള്ള 20 ല്‍പ്പരം പേരുടെ വിരലടയാളങ്ങള്‍ ഒത്തു നോക്കിയതായി എസ് ഐ പറഞ്ഞു. കവര്‍ച്ച നടന്നതിന്റെ ഭാഗമായി രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു വഴിയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. പപ്പട വില്‍പ്പന സംഘങ്ങളെ സംബന്ധിച്ചുള്ള നിരീക്ഷണവും കവര്‍ച്ചക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനുള്ള സാഹചര്യവും ഒത്തിണങ്ങി വന്നാല്‍ പ്രതികളിലേക്ക് എത്തിച്ചേരാന്‍ സാധിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്.
റിപോര്‍ട്ട് : പ്രതിഭാരാജന്‍
Related News:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിലെ കവര്‍ച്ച; പിന്നില്‍ കണ്ണൂരില്‍ കവര്‍ച്ച നടത്തിയ സംഘമെന്ന് സൂചന, പോലീസ് അന്വേഷണം ശക്തമാക്കി
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കവര്‍ച്ച; പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചു, കിട്ടിയത് 18 ഓളം വിരലടയാളങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Investigation, Police, Robbery, case, Merchant Navy officer's house robbery; police investigation goes on
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Investigation, Police, Robbery, case, Merchant Navy officer's house robbery; police investigation goes on