വിവാഹദിവസവും പരീക്ഷയെഴുതി ജസീന; ഒടുവില്‍ ചടങ്ങിനെത്തിയത് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ്
Dec 11, 2017, 19:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2017) വിവാഹ ദിവസവും പരീക്ഷയെഴുതിയ ഹസീന ചടങ്ങിനെത്തിയത് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ്. പടന്നക്കാട് നെഹ്റു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജസീനയുടെ നിക്കാഹിന്റെ മുഹൂര്‍ത്തം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്കായിരുന്നു. എന്നാല്‍ ജസീനയുടെ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് അവസാന വര്‍ഷ പരീക്ഷ രാവിലെ 9.20 മുതല്‍ 12.30 വരെയായിരുന്നു.
12.30ന് പരീക്ഷ കഴിഞ്ഞയുടന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജയുടെ നേതൃത്വത്തില്‍ സഹപാഠികളും അധ്യാപകരും കോളജ് ജീവനക്കാരും ജസീനക്ക് പൂച്ചെണ്ട് നല്‍കുകയും പരീക്ഷാഹാളില്‍ നിന്നും യാത്രയാക്കുകയും ചെയ്തു. കോളജിന് പുറത്ത് കാത്തിരുന്ന രക്ഷിതാക്കള്‍ക്കൊപ്പം കാറില്‍ കയറിയ ജസീന നേരെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്തു. ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ അബ്ദുര്‍ റഹ് മാന്റെ മകന് മുഹമ്മദാണ് വരന്.
വിവാഹദിനവും പരീക്ഷാ ദിവസവും ഒന്നിച്ചെത്തിയതോടെ ആദ്യമൊന്ന് അമ്പരന്നെങ്കിലും പരീക്ഷയെഴുതി ജീവിത പരീക്ഷയില്‍ വിജയം നേടാനുള്ള ഓട്ടത്തിലായിരുന്നു ജസീന. വിവാഹ തീയതി നേരത്തേ നിശ്ചയിക്കുകയും ഇതിനുവേണ്ട സകല ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷയുടെ തീയ്യതി പുറത്തുവന്നത്. ഇതോടെ ബന്ധുക്കള്‍ അങ്കലാപ്പിലായെങ്കിലും ജസീന കുലുങ്ങിയില്ല.
2015-16 വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ബിഎസ്സി പരീക്ഷയില്‍ മൂന്നാം റാങ്കോടെയാണ് നീലേശ്വരം ഓര്‍ച്ചയിലെ എം എസ് ഷാഹുല്‍ ഹമീദ്- സി എച്ച് ജമീല ദമ്പതികളുടെ മകള്‍ സി എച്ച് ജസീന പാസായത്. ബിഎസ്സിയില് നേടിയ മൂന്നാം റാങ്ക് എംഎസ്സിയില് ഒന്നാം റാങ്കാക്കി മാറ്റണമെന്ന ആത്മവിശ്വാസത്തോടെയാണ് വിവാഹ മുഹൂര്‍ത്തം പോലും പരിഗണിക്കാതെ നെഹ്റു കോളജിലെ 25-ാം നമ്പര്‍ മുറിയിലിരുന്ന് ജസീന പരീക്ഷ എഴുതി തീര്‍ത്തത്.
പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജസീന 2015-16 വര്‍ഷം നെഹ്റു കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Wedding, Examination, Top-Headlines, Jaseena wrote exam on Wedding day
12.30ന് പരീക്ഷ കഴിഞ്ഞയുടന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജയുടെ നേതൃത്വത്തില്‍ സഹപാഠികളും അധ്യാപകരും കോളജ് ജീവനക്കാരും ജസീനക്ക് പൂച്ചെണ്ട് നല്‍കുകയും പരീക്ഷാഹാളില്‍ നിന്നും യാത്രയാക്കുകയും ചെയ്തു. കോളജിന് പുറത്ത് കാത്തിരുന്ന രക്ഷിതാക്കള്‍ക്കൊപ്പം കാറില്‍ കയറിയ ജസീന നേരെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയും ചെയ്തു. ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ അബ്ദുര്‍ റഹ് മാന്റെ മകന് മുഹമ്മദാണ് വരന്.
വിവാഹദിനവും പരീക്ഷാ ദിവസവും ഒന്നിച്ചെത്തിയതോടെ ആദ്യമൊന്ന് അമ്പരന്നെങ്കിലും പരീക്ഷയെഴുതി ജീവിത പരീക്ഷയില്‍ വിജയം നേടാനുള്ള ഓട്ടത്തിലായിരുന്നു ജസീന. വിവാഹ തീയതി നേരത്തേ നിശ്ചയിക്കുകയും ഇതിനുവേണ്ട സകല ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷയുടെ തീയ്യതി പുറത്തുവന്നത്. ഇതോടെ ബന്ധുക്കള്‍ അങ്കലാപ്പിലായെങ്കിലും ജസീന കുലുങ്ങിയില്ല.
2015-16 വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ബിഎസ്സി പരീക്ഷയില്‍ മൂന്നാം റാങ്കോടെയാണ് നീലേശ്വരം ഓര്‍ച്ചയിലെ എം എസ് ഷാഹുല്‍ ഹമീദ്- സി എച്ച് ജമീല ദമ്പതികളുടെ മകള്‍ സി എച്ച് ജസീന പാസായത്. ബിഎസ്സിയില് നേടിയ മൂന്നാം റാങ്ക് എംഎസ്സിയില് ഒന്നാം റാങ്കാക്കി മാറ്റണമെന്ന ആത്മവിശ്വാസത്തോടെയാണ് വിവാഹ മുഹൂര്‍ത്തം പോലും പരിഗണിക്കാതെ നെഹ്റു കോളജിലെ 25-ാം നമ്പര്‍ മുറിയിലിരുന്ന് ജസീന പരീക്ഷ എഴുതി തീര്‍ത്തത്.
പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജസീന 2015-16 വര്‍ഷം നെഹ്റു കോളജ് യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Wedding, Examination, Top-Headlines, Jaseena wrote exam on Wedding day