മരുന്ന് കഴിച്ച് മടുത്തു, ഞാന്‍ പോകുന്നു; സിജിയും മക്കളും എന്നെ സ്‌നേഹിച്ചവരും വെറുക്കരുത്; പ്രിന്‍സിപ്പാളിന്റെ ആത്മഹത്യ കുറിപ്പ് ലഭിച്ചു
Dec 13, 2017, 20:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2017) മരുന്ന് കഴിച്ച് മടുത്തു. ഞാന്‍ പോകുന്നു. സിജിയും മക്കളും എന്നെ സ്‌നേഹിച്ചവരും വെറുക്കരുത്. രാജപുരം കൊട്ടോടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുണ്ടംകുഴി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ബാബു മാസ്റ്ററുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. തലവേദനയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ രണ്ടു മാസമായി സ്‌കൂളില്‍ നിന്നും അവധിയെടുത്തിരിക്കുകയായിരുന്നു. ആയുര്‍വേദ ചികിത്സയും മറ്റുമാണ് ആദ്യം നടത്തിവന്നിരുന്നത്.
പിന്നീട് ചികിത്സ അലോപതിയിലേക്കും മാറി. കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പാളിനെ വീടിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അധ്യാപകന്റെ മുറി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് ലഭിച്ചത്. ഭാര്യ സിജി. മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥി സുഭാഷ്, രാജപുരം കൊട്ടോടി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങൾ: രവി, പുഷ്പ, രാധ,
പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ബാബു മാസ്റ്റര്‍ പിന്നീട് പ്ലസ് ടു അധ്യാപകനാവുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്ന ബാബു മാസ്റ്റര്‍ പിന്നീട് ബന്തടുക്ക സ്‌കൂളിലും പ്രിന്‍സിപ്പളായി ചുമതല വഹിച്ചിരുന്നു. ബന്തടുക്ക സ്‌കൂൡ പ്രിന്‍സിപ്പാളായിരിക്കെ 'കോട്ടക്കാര്‍ കൂട്ടായ്മ' എന്ന പേരില്‍ സ്‌കൂളിന്റെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. അക്കാദമിക് നിലവാരം അടക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു. എളിമയും സ്വഭാവഗുണവും കൊണ്ട് അധ്യാപകര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വം ഉണ്ടാക്കാന്‍ ബാബു മാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു. അധ്യാപകന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും ഒരേ പോലെ ദു:ഖത്തിലാഴ്ത്തി.
Related News:
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങി മരിച്ച നിലയില്‍
പിന്നീട് ചികിത്സ അലോപതിയിലേക്കും മാറി. കഴിഞ്ഞ ദിവസം വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് പ്രിന്‍സിപ്പാളിനെ വീടിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ബുധനാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അധ്യാപകന്റെ മുറി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് ലഭിച്ചത്. ഭാര്യ സിജി. മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥി സുഭാഷ്, രാജപുരം കൊട്ടോടി ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന എന്നിവര്‍ മക്കളാണ്. സഹോദരങ്ങൾ: രവി, പുഷ്പ, രാധ,
പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ബാബു മാസ്റ്റര്‍ പിന്നീട് പ്ലസ് ടു അധ്യാപകനാവുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാളായിരുന്ന ബാബു മാസ്റ്റര്‍ പിന്നീട് ബന്തടുക്ക സ്‌കൂളിലും പ്രിന്‍സിപ്പളായി ചുമതല വഹിച്ചിരുന്നു. ബന്തടുക്ക സ്‌കൂൡ പ്രിന്‍സിപ്പാളായിരിക്കെ 'കോട്ടക്കാര്‍ കൂട്ടായ്മ' എന്ന പേരില്‍ സ്‌കൂളിന്റെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. അക്കാദമിക് നിലവാരം അടക്കം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞിരുന്നു. എളിമയും സ്വഭാവഗുണവും കൊണ്ട് അധ്യാപകര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വം ഉണ്ടാക്കാന്‍ ബാബു മാസ്റ്റര്‍ക്ക് കഴിഞ്ഞിരുന്നു. അധ്യാപകന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും ഒരേ പോലെ ദു:ഖത്തിലാഴ്ത്തി.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങി മരിച്ച നിലയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, suicide, Top-Headlines, Hanged, school, Babu Master's death; Suicide letter found
Keywords: Kasaragod, Kerala, news, Death, suicide, Top-Headlines, Hanged, school, Babu Master's death; Suicide letter found