മന്ത്രിയുടെ കര്‍ശന നിര്‍ദേശം; 56 സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയത് യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നു
Nov 24, 2017, 13:55 IST
കാസര്‍കോട്: (www.kasargodvartha.com 24.11.2017) കാസര്‍കോട് ജില്ലയില്‍ 56 സ്ഥലങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയത് നന്നാക്കുന്ന നടപടി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആരംഭിച്ചു. മന്ത്രി മാത്യു ടി തോമസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പൈപ്പ് പൊട്ടിയ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടനയായ ജി.എച്ച്.എമ്മിന്റെ ജില്ലാ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കര മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പൊട്ടിയ കുടിവെള്ള പൈപ്പുകള്‍ നന്നാക്കാന്‍ മന്ത്രി ഉത്തരവിട്ടത്.
അസി. എഞ്ചിനീയര്‍ സേതുനാഥ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വത്സന്‍ മൂലക്കാടിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തളങ്കരയിലെ എട്ട് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടുന്നത് അധികൃതര്‍ നന്നാക്കി. വെള്ളിയാഴ്ച നായന്മാര്‍മൂല, പാണലം, വിദ്യാനഗര്‍, ബോവിക്കാനം ഭാഗങ്ങളിലാണ് പൈപ്പുകള്‍ നന്നാക്കുന്നത്. ശനിയാഴ്ച ഉളിയത്തടുക്ക ഭാഗങ്ങളിലും പൈപ്പുകള്‍ ശരിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈപ്പ് പൊട്ടുന്നതു മൂലം ഒരു ദിവസം മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം പാഴാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പുകളുടെ കാലപ്പഴക്കമാണ് പൊട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
അതിനിടെ വാട്ടര്‍അതോറിറ്റിയുടെ പൈപ്പുകള്‍ കടന്നുപോകുന്ന പല സ്ഥലങ്ങളിലും റോഡ് കോണ്‍ക്രീറ്റ് ചെയ്തതു മൂലം പൈപ്പ് പൊട്ടുന്നത് നന്നാക്കാന്‍ ഏറെ പ്രയാസമനുഭവപ്പെടുന്നതായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വാട്ടര്‍ അതോറിറ്റിയെ വിവരമറിയിക്കാത്തതാണ് പലയിടത്തും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തതെന്നും അധികൃതര്‍ സൂചിപ്പിച്ചു. ബാവിക്കരയില്‍ നിന്നും വരുന്ന വാട്ടര്‍ അതോറിറ്റിയുടെ രണ്ടു പൈപ്പുകളില്‍ ഒന്ന് കാലപ്പഴക്കം ചെന്നതിനാല്‍ വെള്ളത്തിന്റെ പ്രഷര്‍ കുറച്ച് രണ്ടാമത്തെ പൈപ്പിലൂടെ വെള്ളം കടത്തിവിടാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഉപ്പളയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മൂന്നു മാസമായി ശ്രദ്ധയില്‍പെട്ടിട്ടും അധികൃതര്‍ ഇത് പരിഹരിച്ചിരുന്നില്ല. ഇപ്പോള്‍ അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. കോണ്‍ക്രീറ്റിനാവശ്യമായ വെള്ളം പോലും എടുക്കുന്നത് പൈപ്പ് പൊട്ടിയ ഭാഗത്തുനിന്നാണ്.
വീഡിയോ കാണാം
അസി. എഞ്ചിനീയര്‍ സേതുനാഥ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വത്സന്‍ മൂലക്കാടിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തളങ്കരയിലെ എട്ട് സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടുന്നത് അധികൃതര്‍ നന്നാക്കി. വെള്ളിയാഴ്ച നായന്മാര്‍മൂല, പാണലം, വിദ്യാനഗര്‍, ബോവിക്കാനം ഭാഗങ്ങളിലാണ് പൈപ്പുകള്‍ നന്നാക്കുന്നത്. ശനിയാഴ്ച ഉളിയത്തടുക്ക ഭാഗങ്ങളിലും പൈപ്പുകള്‍ ശരിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൈപ്പ് പൊട്ടുന്നതു മൂലം ഒരു ദിവസം മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം പാഴാകുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പുകളുടെ കാലപ്പഴക്കമാണ് പൊട്ടാന്‍ കാരണമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
അതിനിടെ വാട്ടര്‍അതോറിറ്റിയുടെ പൈപ്പുകള്‍ കടന്നുപോകുന്ന പല സ്ഥലങ്ങളിലും റോഡ് കോണ്‍ക്രീറ്റ് ചെയ്തതു മൂലം പൈപ്പ് പൊട്ടുന്നത് നന്നാക്കാന്‍ ഏറെ പ്രയാസമനുഭവപ്പെടുന്നതായി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വാട്ടര്‍ അതോറിറ്റിയെ വിവരമറിയിക്കാത്തതാണ് പലയിടത്തും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തതെന്നും അധികൃതര്‍ സൂചിപ്പിച്ചു. ബാവിക്കരയില്‍ നിന്നും വരുന്ന വാട്ടര്‍ അതോറിറ്റിയുടെ രണ്ടു പൈപ്പുകളില്‍ ഒന്ന് കാലപ്പഴക്കം ചെന്നതിനാല്‍ വെള്ളത്തിന്റെ പ്രഷര്‍ കുറച്ച് രണ്ടാമത്തെ പൈപ്പിലൂടെ വെള്ളം കടത്തിവിടാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ഉപ്പളയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് മൂന്നു മാസമായി ശ്രദ്ധയില്‍പെട്ടിട്ടും അധികൃതര്‍ ഇത് പരിഹരിച്ചിരുന്നില്ല. ഇപ്പോള്‍ അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. കോണ്‍ക്രീറ്റിനാവശ്യമായ വെള്ളം പോലും എടുക്കുന്നത് പൈപ്പ് പൊട്ടിയ ഭാഗത്തുനിന്നാണ്.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Minister, Water authority, Water Authority Pipe repairing started
Keywords: Kasaragod, Kerala, news, Minister, Water authority, Water Authority Pipe repairing started