കള്ളന്‍ കപ്പലില്‍ തന്നെ; മെഡിക്കല്‍ കോളജിന് കോഴ വാങ്ങി എന്ന് അംഗീകരിക്കുന്ന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍ തന്നെ
Jul 21, 2017, 15:30 IST
തിരുവനന്തപുരം: (www.kasargodvartha.com 21.07.2017) മെഡിക്കല്‍ കോളജിന് നേതാക്കള്‍ കോഴ വാങ്ങി എന്ന ആരോപണത്തെ ശരിവെക്കുന്ന ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍ തന്നെയെന്ന് ബിജെപി കണ്ടെത്തിയെന്ന് വിവരം. ഇതേ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയും അന്വേഷണ കമ്മീഷന്‍ അംഗവുമായ എ കെ നസീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും വിവരമുണ്ട്.
നേതാക്കള്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നസീറാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. എ കെ നസീറിന്റെ ഇ മെയില്‍ വഴിയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു പോയതെന്നാണ് വിവരം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പില്‍ തന്നെ എ കെ നസീറിന്റെ മെയില്‍ അഡ്രസ് കണ്ടതാണ് പാര്‍ട്ടി തെളിവായി എടുത്തത്.
എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പിന്നില്‍ വേറെയും ചില നേതാക്കന്മാര്‍ക്ക് പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. കോഴ നല്‍കി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായ എം ഗണേഷ്, കെ സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കു മാത്രമാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ കുമ്മനം രാജശേഖരന് മാത്രമാണ് റിപ്പോര്‍ട്ട് കൈമാറിയതെന്നും അത് ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Medical College, Report, BJP, Complaint, Enquiry, Kerala, News, Thiruvananthapuram, Kummanam Rajasekharan, Bribe, Proof, Medical bribe: BJP against enquiry commission member AK Naseer.
നേതാക്കള്‍ കോഴ വാങ്ങിയെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നസീറാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. എ കെ നസീറിന്റെ ഇ മെയില്‍ വഴിയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു പോയതെന്നാണ് വിവരം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പില്‍ തന്നെ എ കെ നസീറിന്റെ മെയില്‍ അഡ്രസ് കണ്ടതാണ് പാര്‍ട്ടി തെളിവായി എടുത്തത്.
എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് പിന്നില്‍ വേറെയും ചില നേതാക്കന്മാര്‍ക്ക് പങ്കുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. കോഴ നല്‍കി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കിയ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായ എം ഗണേഷ്, കെ സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്കു മാത്രമാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതോടെ സംഭവം വിവാദമാകുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ കുമ്മനം രാജശേഖരന് മാത്രമാണ് റിപ്പോര്‍ട്ട് കൈമാറിയതെന്നും അത് ചോര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ കമ്മീഷന്‍ അംഗം എ കെ നസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Medical College, Report, BJP, Complaint, Enquiry, Kerala, News, Thiruvananthapuram, Kummanam Rajasekharan, Bribe, Proof, Medical bribe: BJP against enquiry commission member AK Naseer.