തിരുവനന്തപുരത്ത് സിപിഎം- ബിജെപി സംഘര്‍ഷം; ഓഫീസുകള്‍ തകര്‍ത്തു, മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോടിയേരി
Jul 28, 2017, 10:08 IST
തിരുവനന്തപുരം: (www.kasargodvartha.com 28.07.2017) തിരുവനന്തുരത്ത് സിപിഎം- ബിജെപി സംഘര്‍ഷം. ഇരുപാര്‍ട്ടികളുടെയും ഓഫീസുകള്‍ തകര്‍ത്തു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാഹനവും കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.
പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമുണ്ടായത്. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമികളെ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടാവുന്നത്. സെപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം മരുതുംകുഴിലുള്ള ബിനീഷിന്റെ വീടാണ് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ എറിഞ്ഞുതകര്‍ത്തു.
അതേസമയം മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി അക്രമം അഴിച്ചുവിടുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
പോലീസ് നോക്കിനില്‍ക്കെയായിരുന്നു ആക്രമണമുണ്ടായത്. ഇത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ഐ.പി ബിനു, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമികളെ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബി.ജെ.പി ഓഫീസിനു നേരെ ആക്രമണമുണ്ടാവുന്നത്. സെപ്തംബറില്‍ സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. തിരുവനന്തപുരം മരുതുംകുഴിലുള്ള ബിനീഷിന്റെ വീടാണ് ആക്രമിച്ചത്. വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ എറിഞ്ഞുതകര്‍ത്തു.
അതേസമയം മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി അക്രമം അഴിച്ചുവിടുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, news, Attack, BJP, CPM, CPM- BJP clash in Thiruvananthapuram
Keywords: Thiruvananthapuram, Kerala, news, Attack, BJP, CPM, CPM- BJP clash in Thiruvananthapuram