Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ സലാം വധം; ആറ് പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കി

കുമ്പള പേരാല്‍ പൊട്ടോരിയിലെ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍Kasaragod, Kerala, news, Murder-case, court, Abdul Salam murder; charge sheet submitted
കാസര്‍കോട്: (www.kasargodvartha.com 27.07.2017) കുമ്പള പേരാല്‍ പൊട്ടോരിയിലെ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുമ്പള ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന മാങ്ങാമുടി സിദ്ദീഖ് (39), പേരാലിലെ ഉമ്മര്‍ ഫാറൂഖ് (29), പെര്‍വാഡിലെ സഹീര്‍ (32), പേരാലിലെ നിയാസ് (31), ബംബ്രാണ ആരിക്കാടിയിലെ ഹരീഷ് (29), മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍  കുറ്റപത്രം നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം.സിദ്ദീഖിന്റെ മണല്‍ ലോറി പോലീസിന് വിവരം നല്‍കി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് സിദ്ദീഖിനെയും കൂട്ടാളികളെയും ക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അതിക്രൂരമായാണ് അബ്ദുല്‍ സലാമിനെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിയുകയായിരുന്നു. സലാമിന്റെ കൂടെയുണ്ടായിരുന്ന ബദരിയ നഗറിലെ നൗഷാദിനും കുത്തേറ്റിരുന്നു.

അബ്ദുല്‍ സലാം ഉള്‍പെടെ നാലു പേരെ ബദരിയ നഗറില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബി ജെ പി പ്രവര്‍ത്തനായ ദയാനന്ദനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുമ്പള പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ തോക്ക് ചൂണ്ടി അക്രമം നടത്തി മടങ്ങുന്നതിനിടയിലാണ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദരിയ നഗറില്‍ വെച്ച് അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട് സിദ്ദീഖ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലെടുത്ത സലാമിനെയും സുഹൃത്തുക്കളെയും പോലീസ് നിരുപാധികം വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും നൗഷാദിനെ കുത്തേറ്റ നിലയിലും നാട്ടുകാര്‍ കണ്ടെത്തിയത്. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് നൗഷാദിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2014 മാര്‍ച്ച് 27ന് കുമ്പള മുന്‍ പഞ്ചായത്ത് അംഗം അഹ് മദിന്റെ മകന്‍ ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍ സലാം. മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണ് അന്ന് ഷഫീഖിന്റെ കൊലയ്ക്ക് കാരണമായത്. ഈ കേസില്‍ ജയിലിലായിരുന്ന സലാം പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

Related News:
അബ്ദുല്‍ സലാം വധം; പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹരജി നല്‍കും

കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുത്തേറ്റ സുഹൃത്തിന് ഗുരുതരം

അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; തല വെട്ടിമാറ്റി ദൂരെയെറിഞ്ഞു

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്നതിന് പിന്നില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പക; ദേഹമാസകലം കുത്തേറ്റ സുഹൃത്ത് അപകടനില തരണം ചെയ്തു, കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു, നേരിട്ട് പങ്കെടുത്തത് 4 പേര്‍, കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നതായും സൂചന

അബ്ദുല്‍ സലാം വധം; ഘാതക സംഘത്തെ പിടികൂടാന്‍ കര്‍ണാടകയില്‍ തിരച്ചില്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊന്ന കേസില്‍ മുഖ്യ പ്രതി മാങ്ങാമുടി സിദ്ദീഖ് അടക്കം 6 പേര്‍ വലയില്‍; 2 പേരെ തിരയുന്നു, വലയിലായത് കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍

അബ്ദുല്‍ സലാമിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ മാങ്ങാമുടി സിദ്ദിഖ് അടക്കം ആറുപ്രതികള്‍ അറസ്റ്റില്‍; ഇനി പിടിയിലാകാനുള്ളത് രണ്ടുപ്രതികള്‍

അബ്ദുല്‍ സലാം വധം: ആയുധങ്ങള്‍ കണ്ടെത്തി, കണ്ടെടുത്തത് തലയറുക്കാന്‍ ഉപയോഗിച്ച മൂന്ന് വലിയ വാളുകള്‍

 Kasaragod, Kerala, news, Murder-case, court, Abdul Salam murder; charge sheet submitted


Keywords: Kasaragod, Kerala, news, Murder-case, court, Abdul Salam murder; charge sheet submitted