സ്‌കൂള്‍ കളിസ്ഥലത്ത് നഗരസഭയുടെ വയോജന മന്ദിരം നിര്‍മ്മാണം ആര്‍ ഡി ഒ തടഞ്ഞു
Apr 19, 2017, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/04/2017) ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സ്ഥലത്ത് നഗരസഭയുടെ വയോജന മന്ദിരം നിര്‍മാണം നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടു. സ്‌കൂളിന്റെ അധീനതയിലുള്ള സ്ഥലത്താണ് എതിര്‍പ്പുകള്‍ വകവെക്കാതെ നഗരസഭ വയോജന മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
ഇതിനെതിരെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയും കെ എസ് യുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതീകാത്മക കളിക്കളം തീര്‍ത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെടുകയും നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വില്ലേജ് രേഖകള്‍ പരിശോധിച്ച ശേഷമാണ് ആര്‍ ഡി ഒയുടെ നടപടി ഉണ്ടായത്. സ്‌കൂളിന്റെ നടത്തിപ്പ് ചുമതല മാത്രമേ നഗരസഭയ്ക്കുള്ളൂവെന്ന കാര്യം തിരിച്ചറിയാതെയാണ് അനുമതിയില്ലാതെ നഗരസഭ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയത്.
1980ലാണ് കോടതിക്ക് സമീപത്തെ സ്ഥലം ഹൊസ്ദുര്‍ഗ് സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ചത്. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയുള്ളതിനാലാണ് കോടതിക്ക് സമീപത്തെ സ്ഥലം നല്‍കിയത്. നിര്‍മ്മാണ കമ്മിറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിഭക്ത കണ്ണൂര്‍ കലക്ടറായിരുന്ന എം എ കോശിയാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. മിനി സ്റ്റേഡിയമായി സ്‌കൂള്‍ സ്ഥലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച വരുന്നതിനിടയിലാണ് നടപടി ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, School, Congress, BJP, Muslim League, Municipality, Court, Collector, Stadium, Students, R.D.O stops old age home construction.
ഇതിനെതിരെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയും കെ എസ് യുവിന്റെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതീകാത്മക കളിക്കളം തീര്‍ത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെടുകയും നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. വില്ലേജ് രേഖകള്‍ പരിശോധിച്ച ശേഷമാണ് ആര്‍ ഡി ഒയുടെ നടപടി ഉണ്ടായത്. സ്‌കൂളിന്റെ നടത്തിപ്പ് ചുമതല മാത്രമേ നഗരസഭയ്ക്കുള്ളൂവെന്ന കാര്യം തിരിച്ചറിയാതെയാണ് അനുമതിയില്ലാതെ നഗരസഭ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയത്.
1980ലാണ് കോടതിക്ക് സമീപത്തെ സ്ഥലം ഹൊസ്ദുര്‍ഗ് സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ചത്. ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഏക്കര്‍ സ്ഥലമെങ്കിലും വേണമെന്ന നിബന്ധനയുള്ളതിനാലാണ് കോടതിക്ക് സമീപത്തെ സ്ഥലം നല്‍കിയത്. നിര്‍മ്മാണ കമ്മിറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അവിഭക്ത കണ്ണൂര്‍ കലക്ടറായിരുന്ന എം എ കോശിയാണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. മിനി സ്റ്റേഡിയമായി സ്‌കൂള്‍ സ്ഥലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ച വരുന്നതിനിടയിലാണ് നടപടി ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, School, Congress, BJP, Muslim League, Municipality, Court, Collector, Stadium, Students, R.D.O stops old age home construction.