അര്‍പ്പിതയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി; മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു
Apr 24, 2017, 14:02 IST
ബദിയടുക്ക: (www.kasargodvartha.com 24/04/2017) കുടുംബം സഞ്ചരിച്ച ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഗല്‍പ്പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അര്‍പ്പിത (17) മരിക്കാനിടയായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ബേള കിളിംഗാര്‍ ബണ്ടാറടുക്കയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
തിങ്കളാഴ്ച്ച പുലര്‍ച്ച 3.30ന് ബദിയടുക്ക പോലീസ് സ്‌റ്റേഷന് സമീപം കുമ്പള റോഡിലാണ് അപകടം ഉണ്ടായത്. കര്‍ണാടക പുത്തൂരിലെ ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിലാണ് സഹോദരന്‍ ഓടിച്ച ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാനില്‍ അര്‍പ്പിതയെ കൂടാതെ അമ്മ സരസ്വതിയും ഉണ്ടായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്ന ബദിയടുക്കയിലെ പത്ര വില്‍പ്പനക്കാരനായ മുഹമ്മദ് ഓടിയെത്തിയാണ് നാട്ടുക്കാരെയും പോലിസിനെയും വിവരമറിയിച്ചത്.
വാനിന്റെ ഡോര്‍ ഇളകി പുറത്തേക്ക് തെറിച്ച് തല കല്ലില്‍ ഇടിച്ച് വീണ അര്‍പ്പിതയെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മ സരസ്വതിയും സഹോദരന്‍ അരുണ്‍കുമാറും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അര്‍പ്പിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ഒരു നോക്കുകാണാനായി എത്തിയത്. ഉച്ചയോടെ ബേളയിലെ വീട്ട് വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. അര്‍പ്പിതയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് പ്ലസ് ടു പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് മരണം അര്‍പ്പിതയെ തട്ടിയെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Badiyadukka, Died, Car, Exam, Hospital, Mother, Brother.
തിങ്കളാഴ്ച്ച പുലര്‍ച്ച 3.30ന് ബദിയടുക്ക പോലീസ് സ്‌റ്റേഷന് സമീപം കുമ്പള റോഡിലാണ് അപകടം ഉണ്ടായത്. കര്‍ണാടക പുത്തൂരിലെ ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിലാണ് സഹോദരന്‍ ഓടിച്ച ഓമ്‌നി വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാനില്‍ അര്‍പ്പിതയെ കൂടാതെ അമ്മ സരസ്വതിയും ഉണ്ടായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്ന ബദിയടുക്കയിലെ പത്ര വില്‍പ്പനക്കാരനായ മുഹമ്മദ് ഓടിയെത്തിയാണ് നാട്ടുക്കാരെയും പോലിസിനെയും വിവരമറിയിച്ചത്.
വാനിന്റെ ഡോര്‍ ഇളകി പുറത്തേക്ക് തെറിച്ച് തല കല്ലില്‍ ഇടിച്ച് വീണ അര്‍പ്പിതയെ സാരമായ പരിക്കുകളോടെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മ സരസ്വതിയും സഹോദരന്‍ അരുണ്‍കുമാറും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം അര്‍പ്പിതയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ഒരു നോക്കുകാണാനായി എത്തിയത്. ഉച്ചയോടെ ബേളയിലെ വീട്ട് വളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. അര്‍പ്പിതയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് പ്ലസ് ടു പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് മരണം അര്‍പ്പിതയെ തട്ടിയെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Badiyadukka, Died, Car, Exam, Hospital, Mother, Brother.