മംഗളൂരുവില്‍ അഞ്ഞൂറോളം പേര്‍ക്ക് മലമ്പനി; കേരള അതിര്‍ത്തിയിലും ആശങ്ക
Apr 27, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 27/04/2017) മംഗളൂരുവില്‍ അഞ്ഞൂറോളം പേര്‍ക്ക് മലമ്പനി ബാധിച്ചിട്ടുണ്ടെന്ന വിവരം കേരള അതിര്‍ത്തിയിലും ആശങ്ക സൃഷ്ടിച്ചു. മറ്റൊരു സംസ്ഥാനത്താണെങ്കിലും കാസര്‍കോടിന്റെ സമീപ പ്രദേശമായതിനാല്‍ മംഗളൂരുവില്‍ മലമ്പനി പടരുന്നത് ഇവിടെയും ബാധിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവിഭാഗം നല്‍കുന്നുണ്ട്.
കാസര്‍കോട് ജില്ലക്കാരായ നിരവധി യുവതിയുവാക്കള്‍ മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഏറെയാണ്. കാസര്‍കോട്ടുനിന്നും മംഗളൂരുവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ അവിടെ മലമ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ മംഗളൂരുവില്‍ പടരുന്നത് കാസര്‍കോടിന്റെ ആരോഗ്യമേഖലയെയും പ്രതികൂലമായി ബാധിക്കും.
മംഗളൂരുവിലും കാസര്‍കോട്ടും നിരവധി അന്യസംസ്ഥാനതൊഴിലാളികള്‍ ഇവിടങ്ങളില്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. അന്യസംസ്ഥാനതൊഴിലാളികള്‍ മുഖാന്തിരമാണ് സ്വദേശവാസികള്‍ക്ക് മലമ്പനിയും മറ്റും പകരുന്നതെന്ന് ആരോഗ്യവിഭാഗം മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ പലരും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്.
മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലുള്ള ജീവിതരീതി കാരണം ഈ വിഭാഗത്തിന് എളുപ്പത്തില്‍ മലമ്പനിയും മറ്റും ബാധിക്കുന്നു. കാസര്‍കോട്ടും മലമ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുണ്ടെങ്കിലും ആരോഗ്യവകുപ്പ് അധികൃതരുടെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് പനി നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ മംഗളൂരുവിലെ മലമ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ട് പ്രതിരോധപ്രവര്‍ത്തനവും ജാഗ്രതയും അനിവാര്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mangalore, Fever, Waste, Health Department, Malaria, Treatment, 500 infected malaria in Mangalore.
കാസര്‍കോട് ജില്ലക്കാരായ നിരവധി യുവതിയുവാക്കള്‍ മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഏറെയാണ്. കാസര്‍കോട്ടുനിന്നും മംഗളൂരുവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ അവിടെ മലമ്പനി ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ മംഗളൂരുവില്‍ പടരുന്നത് കാസര്‍കോടിന്റെ ആരോഗ്യമേഖലയെയും പ്രതികൂലമായി ബാധിക്കും.
മംഗളൂരുവിലും കാസര്‍കോട്ടും നിരവധി അന്യസംസ്ഥാനതൊഴിലാളികള്‍ ഇവിടങ്ങളില്‍ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. അന്യസംസ്ഥാനതൊഴിലാളികള്‍ മുഖാന്തിരമാണ് സ്വദേശവാസികള്‍ക്ക് മലമ്പനിയും മറ്റും പകരുന്നതെന്ന് ആരോഗ്യവിഭാഗം മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ഇവരില്‍ പലരും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്.
മാലിന്യം നിറഞ്ഞ അന്തരീക്ഷത്തിലുള്ള ജീവിതരീതി കാരണം ഈ വിഭാഗത്തിന് എളുപ്പത്തില്‍ മലമ്പനിയും മറ്റും ബാധിക്കുന്നു. കാസര്‍കോട്ടും മലമ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുണ്ടെങ്കിലും ആരോഗ്യവകുപ്പ് അധികൃതരുടെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് പനി നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ മംഗളൂരുവിലെ മലമ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ട് പ്രതിരോധപ്രവര്‍ത്തനവും ജാഗ്രതയും അനിവാര്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mangalore, Fever, Waste, Health Department, Malaria, Treatment, 500 infected malaria in Mangalore.