റസാഖിനെ മരണം തട്ടിയെടുത്തത് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ
Mar 5, 2017, 22:50 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2017) ഉപ്പളയിലുണ്ടായ കാറപകടത്തില്‍ മരിച്ച ആലംപാടി സ്വദേശി റസാഖിനെ (33) മരണം തട്ടിയെടുത്തത് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെ. രണ്ട് മാസം മുമ്പ് സഹോദരന്‍ അസീസിന്റെ വിവാഹത്തിനായാണ് റസാഖ് നാട്ടിലെത്തിയത്. മാര്‍ച്ച് 10 ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു. സൗദിയില്‍ സ്വന്തമായി പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു റസാഖ്.
ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന്റെ മുന്നോടിയായി പര്‍ച്ചേസിംഗിനായി കുടുംബാംഗങ്ങളോടൊപ്പം മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ റസാഖിന്റെ ഭാര്യ മിസിരിയ (23), മക്കളായ ഹയാന്‍ (നാല് വയസ്), ഹാനി (രണ്ട് വയസ്), ജ്യേഷ്ഠന്‍ അബൂബക്കറിന്റെ ഭാര്യ മഹ് ഷൂഖ (26), മറ്റൊരു ജ്യേഷ്ഠന്‍ അബ്ദുര്‍ റഹ് മാന്റെ മകള്‍ അന്‍ഷിദ (20) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ മഹ്ഷൂഖയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹ്ഷൂഖ ഒഴികെ എല്ലാവരും ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
ആലംപാടിയിലെ ഖാസി അബ്ദുല്ല- ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ് റസാഖ്. അബ്ദുര്‍ റഹ് മാന്‍, ഉമ്മര്‍, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, അഷ്‌റഫ്, ഹസൈനാര്‍, അഹ് മദ്, അബൂബക്കര്‍, അസീസ്, ബീഫാത്തിമ, ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്.
വീട്ടില്‍ വിവാഹാഘോഷത്തിന്റെ സന്തോഷം മാറുന്നതിന് മുമ്പാണ് റസാഖിനെ വിധി തട്ടിയെടുത്തത്. എല്ലാവരുമായും നല്ല സൗഹൃദം പുലര്‍ത്തുന്ന റസാഖിന്റെ വിയോഗം സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ഈറനണിയിച്ചു. മംഗളൂരു ആശുപത്രിയില്‍ നിന്നും രാത്രിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം എത്തിച്ച വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.
റസാഖിന്റെ മരണവിവരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിവരിക്കാന്‍ പോലുമാവാതെ പലരും വിങ്ങിപ്പൊട്ടി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആലംപാടിയിലെത്തിച്ച് ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കസ്റ്റംസ് ഓഫീസര്‍ക്ക് ഗുരുതരം
Keywords: Kerala, kasaragod, Death, Accident, Uppala, Top-Headlines, Car, hospital, Injured, Razaq (33), Alampady, Native
ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന്റെ മുന്നോടിയായി പര്‍ച്ചേസിംഗിനായി കുടുംബാംഗങ്ങളോടൊപ്പം മംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ റസാഖിന്റെ ഭാര്യ മിസിരിയ (23), മക്കളായ ഹയാന്‍ (നാല് വയസ്), ഹാനി (രണ്ട് വയസ്), ജ്യേഷ്ഠന്‍ അബൂബക്കറിന്റെ ഭാര്യ മഹ് ഷൂഖ (26), മറ്റൊരു ജ്യേഷ്ഠന്‍ അബ്ദുര്‍ റഹ് മാന്റെ മകള്‍ അന്‍ഷിദ (20) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ മഹ്ഷൂഖയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹ്ഷൂഖ ഒഴികെ എല്ലാവരും ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി.
ആലംപാടിയിലെ ഖാസി അബ്ദുല്ല- ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ് റസാഖ്. അബ്ദുര്‍ റഹ് മാന്‍, ഉമ്മര്‍, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, അഷ്‌റഫ്, ഹസൈനാര്‍, അഹ് മദ്, അബൂബക്കര്‍, അസീസ്, ബീഫാത്തിമ, ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്.
വീട്ടില്‍ വിവാഹാഘോഷത്തിന്റെ സന്തോഷം മാറുന്നതിന് മുമ്പാണ് റസാഖിനെ വിധി തട്ടിയെടുത്തത്. എല്ലാവരുമായും നല്ല സൗഹൃദം പുലര്‍ത്തുന്ന റസാഖിന്റെ വിയോഗം സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ഈറനണിയിച്ചു. മംഗളൂരു ആശുപത്രിയില്‍ നിന്നും രാത്രിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം എത്തിച്ച വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്.
റസാഖിന്റെ മരണവിവരം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിവരിക്കാന്‍ പോലുമാവാതെ പലരും വിങ്ങിപ്പൊട്ടി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആലംപാടിയിലെത്തിച്ച് ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കസ്റ്റംസ് ഓഫീസര്‍ക്ക് ഗുരുതരം
Keywords: Kerala, kasaragod, Death, Accident, Uppala, Top-Headlines, Car, hospital, Injured, Razaq (33), Alampady, Native