കവിതയുടെ ഭാവി ഈ യുവ കവികളില്‍ ഭദ്രം; മലയാളം കവിതാരചനയില്‍ പയ്യന്നൂര്‍ കോളജിലെ കിരണിന് ഒന്നാം സ്ഥാനം
Feb 17, 2017, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2017) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കവിതാ രചന മത്സരത്തില്‍ പയ്യന്നൂര്‍ കോളജ് വിദ്യാര്‍ത്ഥി കിരണ്‍ റാം നവനീത് ഒന്നാം സ്ഥാനം നേടി.
''ചീവീടുകളില്ലാത്ത കാടിനെ സമ്മാനിച്ചെന്ന് സര്‍ക്കാര്‍
ഒളിപ്പിച്ചുവെച്ച വന്യത പോലും കട്ടെടുത്തെന്ന് കാട്
ഇലക്കനങ്ങളില്ലാത്ത മരങ്ങള്‍ക്കു പോലും
അടിവേരുകളുണ്ടെന്ന് മണ്ണ്''
കിരണ്‍ റാം നവനീതിന്റെ 'ഡോട്ട് ഇന്‍' എന്ന കവിത തുടങ്ങുന്നതിങ്ങനെ. കവിതയുടെ ഭാവി ഈ യുവകവികളില്‍ ഭദ്രമെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. 'ഞാന്‍/ നാം/ ജീവിച്ചതിന്റെ തെളിവുകള്‍ മായുന്നു' എന്നതായിരുന്നു മത്സരവിഷയം.
''ചരിത്രത്തിലേക്കുള്ള ആദ്യ വണ്ടി
പുറപ്പെടുന്നത് ഇവിടെ നിന്നാണ്.
അതിന്റെ ഇടത് വശത്തെ
നാലാമത്തെ സീറ്റിലാണ്
പി.കെ. റോസി ഉണ്ടായിരുന്നത്.
ഇപ്പോള്‍ ചില രാജ്യ സ്‌നേഹികളെയും
ഇവിടുന്ന് പാക്കിസ്ഥാനിലേക്ക്
കയറ്റി വിടുന്നുണ്ടത്രേ.''
എന്നും ഈ കവിത പറയുന്നു. നാം അടുത്തകാലത്ത് കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത യാഥാര്‍ഥ്യങ്ങളുടെ ധ്വനി മുഴക്കം ഈ വരികളില്‍ കേള്‍ക്കാനുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ ക്യാമ്പസിലെ കെ. രമ്യയുടെ 'നോക്കുകുത്തി' എന്ന കവിത രണ്ടാം സ്ഥാനവും പെരിയ അംബേദ്കര്‍ കോളജിലെ പി.കെ. ദിവ്യ രചിച്ച 'അവശേഷിപ്പ് ' എന്ന രചന മൂന്നാം സ്ഥാനവും നേടി.
82 യുവ കവികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പത്തോളം പേരുടെ രചനകള്‍ സാമാന്യ നിലവാരത്തിന് മുകളിലുള്ളവയാണെന്ന് വിധികര്‍ത്താക്കളായ പി.വി. ഷാജികുമാര്‍, ബിജു കാഞ്ഞങ്ങാട്, മനീഷ നാരായണന്‍ എന്നിവര്‍ വിലയിരുത്തുന്ന
''ചീവീടുകളില്ലാത്ത കാടിനെ സമ്മാനിച്ചെന്ന് സര്‍ക്കാര്‍
ഒളിപ്പിച്ചുവെച്ച വന്യത പോലും കട്ടെടുത്തെന്ന് കാട്
ഇലക്കനങ്ങളില്ലാത്ത മരങ്ങള്‍ക്കു പോലും
അടിവേരുകളുണ്ടെന്ന് മണ്ണ്''
കിരണ്‍ റാം നവനീതിന്റെ 'ഡോട്ട് ഇന്‍' എന്ന കവിത തുടങ്ങുന്നതിങ്ങനെ. കവിതയുടെ ഭാവി ഈ യുവകവികളില്‍ ഭദ്രമെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. 'ഞാന്‍/ നാം/ ജീവിച്ചതിന്റെ തെളിവുകള്‍ മായുന്നു' എന്നതായിരുന്നു മത്സരവിഷയം.
''ചരിത്രത്തിലേക്കുള്ള ആദ്യ വണ്ടി
പുറപ്പെടുന്നത് ഇവിടെ നിന്നാണ്.
അതിന്റെ ഇടത് വശത്തെ
നാലാമത്തെ സീറ്റിലാണ്
പി.കെ. റോസി ഉണ്ടായിരുന്നത്.
ഇപ്പോള്‍ ചില രാജ്യ സ്‌നേഹികളെയും
ഇവിടുന്ന് പാക്കിസ്ഥാനിലേക്ക്
കയറ്റി വിടുന്നുണ്ടത്രേ.''
എന്നും ഈ കവിത പറയുന്നു. നാം അടുത്തകാലത്ത് കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത യാഥാര്‍ഥ്യങ്ങളുടെ ധ്വനി മുഴക്കം ഈ വരികളില്‍ കേള്‍ക്കാനുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ ക്യാമ്പസിലെ കെ. രമ്യയുടെ 'നോക്കുകുത്തി' എന്ന കവിത രണ്ടാം സ്ഥാനവും പെരിയ അംബേദ്കര്‍ കോളജിലെ പി.കെ. ദിവ്യ രചിച്ച 'അവശേഷിപ്പ് ' എന്ന രചന മൂന്നാം സ്ഥാനവും നേടി.
82 യുവ കവികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പത്തോളം പേരുടെ രചനകള്‍ സാമാന്യ നിലവാരത്തിന് മുകളിലുള്ളവയാണെന്ന് വിധികര്‍ത്താക്കളായ പി.വി. ഷാജികുമാര്‍, ബിജു കാഞ്ഞങ്ങാട്, മനീഷ നാരായണന്‍ എന്നിവര്‍ വിലയിരുത്തുന്ന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, kalolsavam, College, Malayalam, news, Student, winner, Competition, Kiran got first prize in Poem writing.
Keywords: Kasaragod, Kerala, kalolsavam, College, Malayalam, news, Student, winner, Competition, Kiran got first prize in Poem writing.