അഫ്‌സലിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി; വിദ്യാര്‍ത്ഥികള്‍ വിതുമ്പി
Feb 18, 2017, 16:01 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2017) ശനിയാഴ്ച പുലര്‍ച്ചെ നായന്മാര്‍മൂല പാണലത്ത് ലോറി കാറിലിടിച്ച് മരിച്ച എസ് എഫ് ഐ ജില്ലാ ജോ. സെക്രട്ടറിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ അക്കമഡേഷന്‍ കണ്‍വീനറുമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ് മദ് അഫ്‌സലി (23)ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. നുള്ളിപ്പാടി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ ഖബറടക്കിയത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ അഫ്‌സലിന്റെ മൃതദേഹം ആദ്യം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. പിന്നീട് ചെന്നിക്കരയിലെ വായനശാലയിലും പൊതുദര്‍ശനത്തിനു വെച്ചു. ഇതിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകളാണ് ഒരു നോക്കുകാണാന്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. പല സഹപാഠികളും മൃതദേഹം കണ്ട് വിതുമ്പി കരഞ്ഞു.
പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍എ.നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി സതീഷ് ചന്ദ്രന്‍ ഉള്‍പെടെയുള്ള സിപിഎം നേതാക്കള്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാധ്യമ പ്രവര്‍ത്തകരായ എം.ഒ വര്‍ഗീസ്, മുജീബ് അഹ് മദ്, ടി.എ ഷാഫി, കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, കെ വാര്‍ത്ത ഗള്‍ഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് സീനത്ത് തുടങ്ങി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തി അനുശോചനമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Students, Death, SFI, Accidental-Death, Afsal's dead body buried.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ അഫ്‌സലിന്റെ മൃതദേഹം ആദ്യം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. പിന്നീട് ചെന്നിക്കരയിലെ വായനശാലയിലും പൊതുദര്‍ശനത്തിനു വെച്ചു. ഇതിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകളാണ് ഒരു നോക്കുകാണാന്‍ ഇവിടേക്ക് ഒഴുകിയെത്തിയത്. പല സഹപാഠികളും മൃതദേഹം കണ്ട് വിതുമ്പി കരഞ്ഞു.
പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍എ.നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി സതീഷ് ചന്ദ്രന്‍ ഉള്‍പെടെയുള്ള സിപിഎം നേതാക്കള്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാധ്യമ പ്രവര്‍ത്തകരായ എം.ഒ വര്‍ഗീസ്, മുജീബ് അഹ് മദ്, ടി.എ ഷാഫി, കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, കെ വാര്‍ത്ത ഗള്‍ഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് സീനത്ത് തുടങ്ങി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തി അനുശോചനമറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Students, Death, SFI, Accidental-Death, Afsal's dead body buried.