city-gold-ad-for-blogger
Aster MIMS 10/10/2023

'ജീവിതം മടുത്തു, താന്‍ മരണം സ്വയം തിരഞ്ഞെടുത്തതാണ്, മറ്റാര്‍ക്കും ഉത്തരവാദിത്വമില്ല, ശരീരം അസുഖത്തോട് പൊരുതുന്നു'; പ്രതിശ്രുത വരന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി

കുറ്റിക്കോല്‍: (www.kasargodvartha.com 03/12/2016) കുറ്റിക്കോല്‍ ശങ്കരംപാടി ഒറ്റമാവുങ്കാലിലെ പ്രതിശ്രുത വരന്‍ എച്ച്. മണികണ്ഠ(29)ന്റെ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മണികണ്ഠനെ ഒറ്റമാവുങ്കാല്‍ ചെഗുവേര ക്ലബ്ബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വരി ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തി.

തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും, ജീവിതം മടുത്തതിനാലാണ് അവസാനിപ്പിക്കുന്നതെന്നും, സ്വയം എടുത്ത തീരുമാനമാണെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. താന്‍ അസുഖ ബാധിതനാണെന്ന സൂചനയും ആത്മഹത്യാ കുറിപ്പിലുണ്ട്. ഈ മാസം 22 നാണ് മണികണ്ഠന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ആമ്പിലാടി സ്വദേശിനിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. മണികണ്ഠന്റെ വിവാഹത്തിന്റെ ഭാഗമായി പുതിയ വീടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. റബ്ബര്‍ ടാപ്പിംഗ് ജോലിക്കാരനായ മണികണ്ഠന് കടബാധ്യതകളോ മറ്റോ ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ബേഡകം എസ് ഐ മുകുന്ദന്‍ പറഞ്ഞു.

Also Read:
ആദ്യം തടിച്ചികളായ യുവതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; പിന്നെ കലിയടങ്ങാതെ വാഹനങ്ങളിടിച്ചുള്ള പോര്, ഫേസ്ബുക്കില്‍ 4 ദിവസം കൊണ്ട് ഈ ദൃശ്യങ്ങള്‍ കണ്ടത് 33 മില്യന്‍ ആളുകള്‍

വെള്ളിയാഴ്ച രാത്രി ഏറെ വൈകിയിട്ടും മണികണ്ഠന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ മണികണ്ഠന്‍ ക്ലബിലുണ്ടായിരുന്നതായി ചിലര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയപ്പോഴാണ് ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 22ന് സഹോദരന്റെയും മണികണ്ഠന്റെയും വിവാഹം ഒരുമിച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ മണികണ്ഠന്‍ കൂടുതല്‍ ആരുമായും ചങ്ങാത്തം കൂടാന്‍ താത്പര്യം പ്രകടിപ്പിക്കാറുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ ആരോടും വിഷമങ്ങള്‍ പങ്കുവെക്കാന്‍ യുവാവിന് സാധിച്ചിട്ടുണ്ടാവില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ഒറ്റമാവുങ്കാലിലെ കൃഷ്ണന്‍ -ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മി, സന്തോഷ് (ഹോസ്റ്റല്‍ വാര്‍ഡന്‍ കുറ്റിക്കോല്‍). ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Related News:
Keywords:  Kasaragod, Kerala, Kuttikol, Death, suicide, Police, Youth, Wedding, Suicide Letter, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL