city-gold-ad-for-blogger
Aster MIMS 10/10/2023

തൃക്കരിപ്പൂരില്‍ എഞ്ചിനീയറും ഭാര്യയും വിവരാവകാശ പ്രവര്‍ത്തകനും ഭാര്യയും ഏറ്റുമുട്ടി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 26/08/2015) തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറെയും ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. അതേസമയം പഞ്ചായത്തിനെതിരെ വിവരാവകാശം വഴി അഴിമിതിആരോപണങ്ങള്‍ ഉന്നയിച്ച റിട്ട. അധ്യാപകനെയും ഭാര്യയേയും മര്‍ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ചന്തേരയിലെ എ.രമേശന്‍(44), ഭാര്യ കെ.നളിനി(38) എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും വിവരാവകാശ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ തൃക്കരിപ്പൂര്‍ ഒളവറയിലെ എന്‍.രവീന്ദ്രനെ (61)യും ഭാര്യ രുഗ്മിണി(53)യെയും പരിക്കുകളോടെ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.

പയ്യന്നൂരിലേക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ പോകവേ തടഞ്ഞ് നിര്‍ത്തി ഒളവറയിലെ റിട്ട.അധ്യാപകന്‍ എന്‍.രവീന്ദ്രന്‍ ചൊവ്വാഴ്ച 6.30 മണിയോടെ അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന രമേശന്‍ പരാതിപ്പെട്ടു. അതേ സമയം തന്റെ വീട്ടില്‍ പഞ്ചായത്ത് എഞ്ചിനീയര്‍ രമേശന്‍ അതിക്രമിച്ചു കയറി തന്നെയും ഭാര്യയേയും അടിച്ചു പരിക്കേല്‍പ്പിച്ചതായി പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രവീന്ദ്രനും പരാതിപ്പെട്ടു. പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗം നടത്തിയ ഒരു പ്രവൃത്തിയില്‍ അഴിമതിയുണ്ടെന്നു കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലം പഞ്ചായത്ത് എഞ്ചിനീയര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചുവെന്നാണ് രവീന്ദ്രന്റെ പരാതി. രണ്ടു പരാതികളെ കുറിച്ച് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.
തൃക്കരിപ്പൂരില്‍ എഞ്ചിനീയറും ഭാര്യയും വിവരാവകാശ പ്രവര്‍ത്തകനും ഭാര്യയും ഏറ്റുമുട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL