city-gold-ad-for-blogger

പട­ന്ന­ക്കാട് മേല്‍പാലം ടോള്‍ പിരിവ് പത്ത് വര്‍ഷം നീളും

പട­ന്ന­ക്കാട് മേല്‍പാലം ടോള്‍ പിരിവ് പത്ത് വര്‍ഷം നീളും
കാ­ഞ്ഞ­ങ്ങാ­ട്: പ­ട­ന്ന­ക്കാ­ട് ദേ­ശീ­യ­പാ­ത­യില്‍ പു­തു­താ­യി തു­റ­ന്ന മേല്‍­പാ­ല­ത്തില്‍ ടോള്‍ പി­രി­വ് സ­മ്പ്ര­ദാ­യം ചു­രു­ങ്ങി­യ­ത് പ­ത്ത് വര്‍­ഷ­മെ­ങ്കി­ലും നീ­ളും. മേല്‍­പാ­ലം നിര്‍­മാ­ണ­ത്തി­ന് ചി­ല­വാ­ക്കി­യ തു­ക പ­ലി­ശ സ­ഹി­തം തി­രി­ച്ചു­പി­ടി­ക്കു­ക എ­ന്ന­താ­ണ് നി­ല­വി­ലു­ള്ള സ­മ്പ്ര­ദാ­യം.­­

പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ല­ത്തി­ന് ഏ­താ­ണ്ട് 45 കോ­ടി രൂ­പ­യോ­ളം ചി­ല­വ് വ­ന്നു­വെ­ന്നാ­ണ് ക­ണ­ക്ക്. ഈ തു­ക­യും ഇ­തി­ന്റെ ഒ­മ്പ­ത് ശ­ത­മാ­നം അ­ധി­ക തു­ക­യും പി­രി­ഞ്ഞു­കി­ട്ടു­ന്ന­തു­വ­രെ ടോള്‍ പി­രി­വ് നീ­ളും.­­ സാ­ധാ­ര­ണ സ്വ­കാ­ര്യ വ്യ­ക്തി­കള്‍­ക്കോ സ്ഥാ­പ­ന­ങ്ങള്‍­ക്കോ ടോള്‍ പി­രി­വി­ന് ടെ­ണ്ടര്‍ നല്‍­കു­ക­യാ­ണ് പ­തി­വ്. പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തി­ന്റെ കാര്യ­ത്തില്‍ തല്‍­ക്കാ­ലം പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് ദേ­ശീ­യ­പാ­ത വി­ഭാ­ഗം ത­ന്നെ ടോള്‍ പി­രി­വ് ന­ട­ത്താ­നാ­ണ് തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

ക­രാ­റു­കാ­ര­നെ നി­ശ്ച­യി­ക്കു­ന്ന മു­റ­ക്ക് അ­ധി­കൃ­തര്‍ ടോള്‍ പി­രി­വില്‍ നി­ന്ന് പി­ന്മാ­റും. പ്ര­തി­വര്‍­ഷം അ­ഞ്ച­ര­ക്കോ­ടി രൂ­പ­യെ­ങ്കി­ലും പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ലം ടോള്‍ പി­രി­വി­ലൂ­ടെ പി­രി­ഞ്ഞു­കി­ട്ടു­മെ­ന്നാ­ണ് ക­ണ­ക്ക്. അ­ങ്ങ­നെ വ­രു­മ്പോള്‍ പ­ത്ത് വര്‍­ഷ­ത്തി­ന­കം 45 കോ­ടി രൂ­പ അ­തി­ന്റെ ഒ­മ്പ­ത് ശ­ത­മാ­നം പ­ലി­ശ സ­ഹി­തം പി­രി­ച്ചെ­ടു­ക്കാന്‍ ക­ഴി­യും. സെ­പ്­തം­ബര്‍ 27 മു­തല്‍ പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തില്‍ ടോള്‍ പി­രി­വ് സം­വി­ധാ­നം ഏര്‍­പെ­ടു­ത്താന്‍ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.
പട­ന്ന­ക്കാട് മേല്‍പാലം ടോള്‍ പിരിവ് പത്ത് വര്‍ഷം നീളും

­­
അ­തി­നി­ടെ ടോള്‍ പി­രി­വി­നെ­തി­രെ പ­ട­ന്ന­ക്കാ­ട്ടും പ­രി­സ­ര­ത്തും ജ­ന­ങ്ങള്‍ പ്ര­തി­ഷേ­ധ­ത്തി­ലാ­ണ്. പ­രി­സ­ര­വാ­സി­ക­ളെ ടോള്‍ പി­രി­വില്‍ നി­ന്ന് ഒ­ഴി­വാ­ക്ക­ണ­മെ­ന്ന ആ­വ­ശ്യം ശ­ക്ത­മാ­യി­ട്ടു­ണ്ട്. ഈ സാ­ഹചര്യയ­ത്തില്‍ വെ­ള്ളി­യാഴ്ച വൈ­കി­ട്ട് പ­ട­ന്ന­ക്കാ­ട് ബേ­ക്കല്‍ ക്ല­ബില്‍ പി ക­രു­ണാ­ക­രന്‍ എം­പി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ ന­ഗ­ര­സ­ഭ കൗണ്‍­സി­ലര്‍­മാ­രു­ടെ­യും വി­വി­ധ രാ­ഷ്ട്രീ­യ­ക­ക്ഷി നേ­താ­ക്ക­ളു­ടെ­യും യോ­ഗം ചേര്‍­ന്ന് നി­ല­വി­ലു­ള്ള സാ­ഹ­ച­ര്യ­ങ്ങള്‍ വി­ല­യി­രു­ത്തി.

പ­രി­സ­ര­വാ­സി­ക­ളെ ടോള്‍ പി­രി­വില്‍ നി­ന്ന് ഒ­ഴി­വാ­ക്ക­ണ­മെ­ന്നാ­ണ് യോ­ഗം അ­ഭി­പ്രാ­യ­പ്പെ­ട്ട­ത്. പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തി­ന­ടു­ത്ത് വര്‍­ഷ­ങ്ങ­ളാ­യി പാര്‍­ക്ക് ചെ­യ്­തു­വ­രു­ന്ന ചെ­റു­കി­ട വാ­ഹ­ന­ങ്ങ­ളു­ടെ­യും കാ­ഞ്ഞ­ങ്ങാ­ട്­-­നീ­ലേ­ശ­്വ­രം റൂ­ട്ടി­ലു­ള്ള അം­ബാ­സി­ഡര്‍ കാ­റു­ക­ളു­ടെ­യും ടോള്‍ പി­രി­വ് തു­ക കു­റ­ക്ക­ണ­മെ­ന്ന ആവശ്യവും യോ­ഗ­ത്തില്‍ ഉ­യര്‍­ന്നു­വ­ന്നു. മൊ­ത്തം ആവശ്യങ്ങള്‍ പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് മ­ന്ത്രി­യു­ടെ­യും വ­കു­പ്പ് അ­ധി­കൃ­ത­രു­ടെ­യും ശ്ര­ദ്ധ­യില്‍­പെടു­ത്താന്‍ യോ­ഗ­ത്തില്‍ തീ­രു­മാ­ന­മാ­യി.­­

ടോള്‍ പി­രി­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കു­ന്ന­തി­നും മേല്‍­പാ­ല­ത്തി­ന്റെ സം­ര­ക്ഷ­ണ­ത്തി­നും വേ­ണ്ടി പി ക­രു­ണാ­ക­രന്‍ എം­പി, ഇ ച­ന്ദ്ര­ശേ­ഖ­രന്‍ എം­എല്‍­എ എ­ന്നി­വ­ര്‍ ര­ക്ഷാ­ധി­കാ­രി­ക­ളാ­യി സ്ഥി­രം സ­മി­തി­ക്ക് രൂ­പം നല്‍­കി.­­ ദേ­ശീ­യ­പാ­ത വി­ഭാ­ഗം അ­സി­സ്റ്റന്റ് എ­ഞ്ചി­നീ­യ­റാ­ണ് കണ്‍­വീ­നര്‍. ന­ഗ­ര­സ­ഭ ആ­രോ­ഗ്യ ക്ഷേ­മ കാ­ര്യ സ്റ്റാന്‍ഡിംഗ് ചെ­യര്‍­പേ­ഴ്‌­സണ്‍ എല്‍ സു­ലൈ­ഖ, കൗണ്‍­സി­ലര്‍­മാ­രാ­യ ടി കു­ഞ്ഞി­കൃ­ഷ്­ണന്‍, പി സു­ശാ­ന്ത്, ടി കു­മാ­രന്‍, വി­വി­ധ രാ­ഷ്ട്രീ­യ­ക­ക്ഷി നേ­താ­ക്ക­ളാ­യ എം അ­സി­നാര്‍, വി സു­കു­മാ­രന്‍, സി എ­ച്ച് മു­ഹ­മ്മ­ദ്­ഹാ­ജി, പ്രൊ­ഫ. എ കെ ശ­ങ്ക­രന്‍, സി കെ ബാ­ബു­രാ­ജ്, ഇ കെ കെ പ­ട­ന്ന­ക്കാ­ട് എ­ന്നി­വര്‍ സ­മി­തി­യില്‍ അം­ഗ­ങ്ങ­ളാ­ണ്.

Keywords:  Padannakad, Bridge, Kasaragod, Kerala, Collection Toll

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia